അജപാലനത്തിന്റെ നാൽപ്പതാണ്ട്

ന്യൂയോർക്ക്∙ അടിമുടി മാറ്റങ്ങളുമായാണ് ഫാ. ജോൺ മേലേപ്പുറം സഹ്യനും അറബിക്കടലും അറ്റ്ലാന്റികും കടന്ന് അമേരിക്കയിലെത്തുന്നത്. പൗരോഹിത്യം നാൽപ്പതാണ്ടും പ്രവാസഭൂവിലെ അജപാലന ദൗത്യം കാൽനൂറ്റാണ്ടും പിന്നിടുമ്പോൾ ജോണച്ചൻ വരുത്തിയ മാറ്റങ്ങളും മുന്നേറ്റങ്ങളും അമേരിക്കയിലെ സിറോ മലബാർ സഭാ ചരിത്രത്തിൽ പുനർ വായനയ്ക്കുളള ഏടുകളാവുന്നു.

 ഫാ. ജോൺ തെക്കേക്കര ഫാ. ജോൺ മേലേപ്പുറമായതാണ് മാറ്റത്തിന്റെ ആദ്യപടി എന്ന ദ്ദേഹം വിവരിക്കുന്നു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷനായിരുന്ന മാർ ജയിംസ് പഴയാറ്റിലിൽ നിന്നും 1978 ഡിസംബർ 27 ന് പട്ടത്വമേൽക്കുന്നത് ഫാ. ജോൺ തെക്കേക്കര എന്ന പേരി ലാണ്. കുന്നംകുളത്തു നിന്നും തലമറുകൾക്കു മുമ്പ് പോട്ടയിലെത്തി താമസമാക്കിയ ഞ ങ്ങളുടെ കുടുംബപ്പേരാണ് തെക്കേക്കര. പോട്ടക്കാർ നൽകിയ വിളിപ്പേരാണ് മേലേപ്പുറം. ചെറുകുന്നു പോലെ ഉയർന്ന ഒരു പ്രദേശത്തായിരുന്നു തറവാട്ടു വീട്. മുകൾഭാഗത്തു താ മസിക്കുന്നവരെ പോട്ടക്കാർ വിശേഷിപ്പിച്ചത് മേലേപ്പുറത്ത് താമസിക്കുന്നവരെന്നാണ്. അ ങ്ങനെ നാട്ടുകാർ വിളിച്ചു തഴമ്പിച്ചും ഞങ്ങൾ കേട്ടു തഴമ്പിച്ചും മേലേപ്പുറം ഫലത്തിൽ ര ണ്ട ാം വീട്ടുപേരായി മാറി.

എന്നിലെ തെക്കേക്കര മറഞ്ഞ് മേലേപ്പുറമാകുന്നത് അമേരിക്കൻ യാത്രക്കായി പാസ്പോ ർട്ട് എടുക്കുമ്പോഴാണ്. എസ്.എസ്.എൽ.സി ബുക്കിലെ ഒന്നാപേജ് വിവരങ്ങളുടെ അടി സ്ഥാനത്തിലാണ് പാസ്പോർട്ട് നൽകുക. അതിൽ വീട്ടുപേര് മേലേപ്പുറം എന്നായിരുന്നു. അങ്ങനെ പാസ്പോർട്ടിലും മേലേപ്പുറമായി. വിദേശ യാത്രയിലെ ആദ്യ രേഖയായ പാസ് പോർട്ട് മേലേപ്പുറം എന്ന് കൽപ്പിച്ചു നൽകിയതോടെ അമേരിക്കയിൽ ഞാൻ ഫാ. ജോൺ മേലേപ്പുറമായി. എന്നിരിക്കിലും മേലേപ്പുറത്തിന്റെ നാരായവേര് തെക്കേക്കരയിൽ തന്നെ യെന്നും അദ്ദേഹം.

പോട്ട തെക്കേക്കര (മേലേപ്പുറം) പൊറിഞ്ചുവിന്റെയും കുഞ്ഞന്നത്തിന്റെയും മകനായി പിറന്ന ഫാ. ജോൺ മേലേപ്പുറത്തിൽ ദൈവവിളിയുടെ അരൂപി ചിറകടിച്ചെത്തുന്നത് പാ രമ്പര്യത്തിൽ നിന്നാണെന്ന് കരുതാം. പിതാവിന്റെ രണ്ട ് സഹോദരന്മാർ വൈദികരും രണ്ടു സഹോദരിമാർ കന്യാസ്ത്രീകളുമാണ്. മാത്രവുമല്ല എന്റെ രണ്ട ു സഹോദരികളും കന്യാ സ്ത്രീകൾ. സിസ്റ്റർ മരിയ ഡെയ്സിയും പരേതയായ സിസ്റ്റർ ലെനറ്റും. ക്ലാരിസ്റ്റ് സ ഭാംഗ ങ്ങളാണ് ഇരുവരും. ചിറ്റപ്പന്മാരായ വൈദികർ ഇപ്പോൾ വിരമിച്ച് തൃശൂരിൽ വിശ്രമ ജീവിതം നയിക്കുന്നു.  

ഇടവക ദേവാലയമായ പോട്ട ലിറ്റിൽ ഫ്ളവർ ചർച്ചിലായിരുന്നു നാൽപ്പതു വർഷങ്ങൾ ക്ക് മുമ്പ് ആദ്യ കുർബാന. തുടർന്ന് 15 വർഷത്തോളം നാട്ടിൽ സേവനം ചെയ്തു. ഇടവക ഭരണത്തിനൊപ്പം പല മിഷനുകളുടെയും ചുമതലയുളളതിനാൽ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട ായിരുന്നു. അതൊക്കെ കൂട്ടിയെടുക്കാൻ കഠിനമായ അധ്വാനവും.  

പറപ്പൂക്കര സെന്റ്ജോൺസ് ഫൊറോന പളളിയിൽ അസിസ്റ്റന്റ് വികാരിയായി ആരംഭിച്ച പൗരോഹിത്യ ജീവിതം തുടർന്ന് ഇരിങ്ങാലക്കുട രൂപതയിലെ നിർണായകമായ പല ചുമ തലകളും വഹിക്കുവാൻ സാഹചര്യമൊരുക്കി. ലിറ്റർജിക്കൽ കമ്മിഷൻ രൂപതാ കൺവീനർ, സെൻട്രൽ ലിറ്റർജിക്കൽ കമ്മിഷൻ രൂപതാ പ്രതിനിധി, തിരുബാലസഖ്യം രൂപതാ ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ് രൂപതാ ഡയറക്ടർ, ആളൂർ മിഷൻ ട്രെയിനിങ് സെമിനാരി അസിസ്റ്റന്റ് ഡയക്ടർ, രൂപതാ വൈദിക സമിതി സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു. ആളൂരിൽ പ്രവർത്തിക്കുമ്പോൾ നവചൈതന്യ എന്ന ഡി അഡിക്ഷൻ സെന്റർ തുടങ്ങി ഒട്ടേറെ മദ്യപാനികൾക്ക് മോചനമാർഗമേകി. ഇടയ്ക്ക് പത്രപ്രവർത്ത രംഗത്തും കൈവച്ചു. കേരള സഭാ മാസികയുടെ പത്രാധിപരായി ജോണച്ചൻ പ്രവർത്തിക്കുമ്പോഴാണു മാസിക പുരോഗതി കൈവരിക്കുന്നത്. 

നിയോഗങ്ങൾ ഏറ്റെടുക്കുകയും അതൊക്കെ വിജയിപ്പിച്ചെടുക്കാനും അസാമാന്യ മേയ് വഴക്കമുളള ജോണച്ചൻ അമേരിക്കയിലെത്തുന്നത് 1993 ജൂലൈ 27 നാണ്. എന്നാൽ പ്രത്യേ ക നിയോഗവും ദൗത്യവുമൊന്നും ആ യാത്രക്ക് ഉണ്ട ായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അന്ന് ഷിക്കാഗോയിൽ സിറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങൾ നിർവ ഹിച്ചിരുന്ന ഫാ. മാത്യു പന്തലാനിക്കലിന്റെ ക്ഷണമനുസരിച്ചാണ് അമേരിക്കയിലെത്തുന്ന ത്. പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ ടൂറിസ്റ്റ് വിസയിൽ. എന്നാൽ ആ വിസ യിലും മറ്റൊരു നിയോഗം ഒളിഞ്ഞു കിടക്കുന്നുണ്ടെ ന്നത് പിന്നീടാണ് മനസിലായത്. വാ ക്കുതർക്കങ്ങൾക്കു ശേഷമാണ് വിസ കിട്ടിയതെങ്കിലും അതിലൊക്കെ എന്തോ പദ്ധതി യുണ്ട ായിരുന്നെന്ന് കാലം തെളിയിച്ചു.

മദ്രാസ് കോൺസുലേറ്റിലായിരുന്നു ഇന്റർവ്യൂ. അഭിമുഖത്തിനു ശേഷം 50 ഡോളർ ഫീ സടക്കാൻ ഓഫിസർ നിർദ്ദേശം നൽകി. എന്നാൽ ടൂറിസ്റ്റ് വിസക്ക് 25 ഡോളറല്ലേയുളളൂ പിന്നെന്തിനാണ് 50 എന്ന് ഞാൻ ചോദിച്ചു. വിസ വേണമെങ്കിൽ 50 ഡോളർ അടയ്ക്കൂ, അ ല്ലെങ്കിൽ സ്ഥലം വിടൂ എന്ന് ഓഫിസർ കർക്കശം പിടിച്ചു. ഒടുവിൽ വിഷമിച്ചാണെങ്കിലും 50 ഡോളർ തട്ടിക്കൂട്ടിയെടുത്ത് വിസ കൈക്കലാക്കി.

ഷിക്കാഗോയിൽ മൂന്നുമാസം തുടർന്നപ്പോൾ എന്തെങ്കിലും പഠിക്കാമെന്ന ചിന്ത കലശലാ യി. പക്ഷേ അതിനൊക്കെ സൗകര്യം കിട്ടണമെങ്കിൽ ഏതെങ്കിലും പളളിയിൽ ചുമതലയു ണ്ട ായാലേ കാര്യം നടക്കൂ. അങ്ങനെയിരിക്കെയാണ് നോർത്ത് ഡക്കോട്ടയിലെ ബിസ്മാർ ക് രൂപതാ ബിഷപ്പ് വെല്ലിസ്ടൺ സെന്റ്ജോസഫ് പളളിയിൽ ഒരു വൈദികനെ വേണമെ ന്ന് ആവശ്യപ്പെടുന്നത്. നോർത്ത് ഡക്കോട്ടയിൽ തണുപ്പ് കഠിനമാണെന്നും അതിനാൽ വേണ്ടെന്നും പലരും ഉപദേശിച്ചെ ങ്കിലും അതൊന്നും കണക്കിലെടുക്കാതെ ബസിൽ മൂന്നുദി വസം യാത്ര ചെയ്ത് ബിസ്മാർകിലെത്തി.

കനേഡിയൻ അതിർത്തിയോട് ചേർന്ന് മൊണ്ട ന സംസ്ഥാനത്തിന് അടുത്തുളള സ്ഥലാ ണ് വെല്ലിസ്ടൺ. വളരെ കുറച്ച് ആളുകളേ അവിടുളളൂ. നോർത്ത് ഡക്കോട്ടയിലാകെ അ ക്കാലത്തെ ജനസംഖ്യ 60000 മാത്രമാണ്. 

വെല്ലിസ്ടണിൽ പ്രവർത്തിക്കുമ്പോഴാണ് വിസ കാലാവധി അവസാനിക്കുന്നതും പുതുക്കേണ്ട  സമയമാവുന്നതും. വിസ പുതുക്കുന്നതിനു പകരം എന്തുകൊണ്ട ് ഗ്രീൻകാർഡിന് അപേക്ഷിച്ചു കൂടാ എന്ന് ബിസ്മാർക് രൂപതാ ബിഷപ്പ് ചോദിച്ചു. ഭാഗ്യത്തിന് വെല്ലിസ്ട ണിൽ ഒരു ഇമ്മിഗ്രേഷൻ ഓഫിസുണ്ട്. നേരെ അങ്ങോട്ടേയ്ക്ക്..

ഓഫിസിൽ ചെന്നപ്പോഴുണ്ട് ഒരു ഇടവകക്കാരൻ ഉദ്യോഗസ്ഥൻ അവിടെ. അദ്ദേഹം എന്റെ വിസ വാങ്ങി നോക്കി. ഫാദറിന്റേത് ടൂറിസ്റ്റ് വിസയല്ല മറിച്ച് പെർമിറ്റഡ് ആണെന്ന് ഓഫിസർ പറഞ്ഞു. ജോലി ചെയ്വാൻ അനുമതിയുളള വിസ. മദ്രാസ് കോൺസുലേറ്റിൽ 50 ഡോളർ അടയ്ക്കാൻ പറഞ്ഞത് പെർമിറ്റഡ് വിസ ആയതിനാലാണ്. 25 ഡോളറിനായി അ ന്ന് ഓഫിസറോട് തർക്കിച്ചതിൽ വിഷമം തോന്നി. എത്ര സദുദ്ദേശത്തോടെയാണ് 50 ഡോ ളർ അടയ്ക്കാൻ അന്ന് അദ്ദേഹം പറഞ്ഞത്. 

അപേക്ഷ നൽകിയ അന്നുതന്നെ ഗ്രീൻകാർഡ് നമ്പർ കിട്ടി. കുറച്ചുനാളുകൾക്കു ശേഷം തപാലിൽ ഗ്രീൻകാർഡുമെത്തി. കാലക്രമേണ അമേരിക്കൻ പൗരത്വവും എടുത്തു.

ബിസ്മാർകിൽ പ്രവർത്തിക്കുമ്പോഴാണ് അമേരിക്കയിലെ സിറോ മലബാർ സഭാംഗങ്ങ ളുടെ ആധ്യാത്മിക കാര്യങ്ങൾക്കായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന സംവി ധാനം ഉണ്ട ാവുന്നത്. രാജ്കോട്ട് രൂപതാധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടെമ്പ്രേലിനെയാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചത്. അദ്ദേഹമാണ് ഡിട്രോയിറ്റ് സിറോ മലബാർ സമൂഹത്തിന്റെ ചുമതലയേൽപ്പിക്കുന്നത്. 

അൽമായ സംഘടനയായി പ്ര വർത്തിച്ചിരുന്ന സിറോ മലബാർ സമൂഹത്തെ ഡിട്രോയിറ്റ് അതിരൂപതയുടെ കീഴിൽ മി ഷനായി രൂപപ്പെടുത്തിയെടുത്തത് ഫാ. ജോൺ മേലേപ്പുറത്തിന്റെ ശ്രമഫലമായാണ്. 1995 ൽ നടന്ന മിഷൻ ഉദ്ഘാടനം മെത്രാന്മാരുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായിരുന്നു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആന്റണി പടിയറ, തൃശൂർ ആർച്ച് ബിഷപ്പ് മാർ ജോസഫ് കുണ്ട ുകുളം, ഡിട്രോയിറ്റ് ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ആഡം മൈഡ, അ മേരിക്കയിലെ ഏക കൽദായ ബിഷപ്പ് ഇബ്രാഹിം മാർ ഇബ്രാഹിം, ബിഷപ്പ് ഷെയ്നർ എന്നിങ്ങനെ അഞ്ച് വൈദിക മേലധ്യക്ഷർ ഒരേ വേദി പങ്കിട്ടത് സിറോ മലബാർ സഭയുടെ ചരിത്രത്തിൽ അതാദ്യമായിരുന്നു. 

ഡിട്രോയിറ്റിൽ നിന്നും ഡാലസിലേക്കാണ് 1999 ൽ ജോണച്ചന് സ്ഥലം മാറ്റം കിട്ടിയത്. അമേരിക്കയിലെ സിറോ മലബാർ മിഷൻ വൈദികരെ സ്ഥലം മാറ്റി നിയമിക്കുക എന്ന പതിവിന് തുടക്കമിട്ടതും 1999 ലാണ്. പിന്നീട് ഷിക്കാഗോ സിറോ മലബാർ ബിഷപ്പായി അവരോധിതനായ മാർ ജേക്കബ് അങ്ങാടിയത്ത് ഡാലസിൽ നിന്നും ഷിക്കാഗോയിലേക്കു പോയപ്പോഴാണ് അവിടെ നിയമിതനായത്. 

ഡാലസിലും അദ്ദേഹം കർമ്മവീര്യം തെളിയിച്ചു. ഊണും ഉറക്കവും ഉപേക്ഷിച്ച് നാലരവർഷക്കാലം കാഴ്ചവച്ച കഠിനാധ്വാനത്തിന്റെ ഫലമായി ഡാലസ് മിഷന്റെ രൂപവും ഭാവവും മാ റി. വേദപാഠത്തിന് 115 കുട്ടികളും ആറ് അധ്യാപകരും ഉണ്ടായിരുന്ന ഇടവക അഞ്ചുവർഷം കഴിഞ്ഞപ്പോൾ 280 കുട്ടികളും 28 അധ്യാപകരുമായി ഉയർന്നു. സിറോ മലബാർ കുർ ബാനക്രമം ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് യുവജനങ്ങളെ സിറോ മലബാർ പാരമ്പര്യവുമായി അടുപ്പിക്കാനും കഴിഞ്ഞു. 250 ഇടവകക്കാരുടെ പിന്തുണയാൽ ഒരു മൾട്ടി പർപ്പസ് ബിൽഡിംഗ് പണിതീർത്ത് ഇടവകയുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും ജോണച്ചൻ അ വസരമൊരുക്കി.

ഡാലസിൽ നിന്നും ഫ്ളോറിഡയിലാണ് ഫാ. ജോൺ മേലേപ്പുറം എത്തിയത്. അവിടെ യും അദ്ദേഹത്തിന്റെ സാന്നിധ്യം മാറ്റങ്ങളുണ്ട ാക്കി. 93 വീട്ടുകാർ മാത്രമുണ്ട ായിരുന്ന മയാ മിയിലെ ആരോഗ്യമാതാ പളളിയിൽ 230 കുടുംബങ്ങളായി അംഗസംഖ്യ വർധിച്ചത് ജോണ ച്ചന്റെ കാലത്താണ്. സ്വന്തമായ പളളിയും എല്ലാ ഞായറാഴ്ചയും മലയാളത്തിലും ഇംഗ്ലീ ഷിലും കുർബാനയും വേദപാഠവുമുളള സംവിധാനമാക്കി മയാമി സിറോ മലബാർ ഇടവ കയെ അദ്ദേഹം മാറ്റിയെടുത്തു. 2007 ൽ സിറോ മലബാർ നാഷണൽ കൺവൻഷന് ആതി ഥ്യമരുളിയതും മയാമി ഇടവകയാണ്.

മയാമിയിൽ നിന്നും ഫിലഡൽഫിയ സെന്റ്തോമസ് സിറോ മലബാർ സഭയുടെ ചുമത ലയേറ്റ അദ്ദേഹം നാലുവർഷത്തോളം അവിടെ വികാരിയായി. ആദ്യകാലങ്ങളിലെത്തിയ കുടിയേറ്റക്കാരെ ആദരിക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടത് ഫിലഡൽഫി യയിലാണ്. സിറോ മലബാർ, ലത്തീൻ, മലങ്കര, ക്നാനായ വിഭാഗങ്ങൾ യോജിച്ചു നടത്തി യ ഹെറിറ്റേജ് ആഘോഷം അന്നാദ്യമായിരുന്നു. തുടർന്ന് ഫിലഡൽഫിയ നസ്റേത്ത് ഹോ സ്പിറ്റൽ ചാപ്ലെയ്നായും  പ്രവർത്തിച്ചു. അക്കാലത്ത് ഡെലവെയർ, സൗത്ത് ജേഴ്സി പ്രദേശങ്ങളിലെ സിറോ മലബാർ സഭാംഗങ്ങളുടെ ചുമതലയുമുണ്ട ായിരുന്നു. സൗത്ത് ജേഴ് സിയിൽ സിറോ മലബാർ സമൂഹത്തിനായി സ്വന്തം പളളി വാങ്ങുന്നത് ജോണച്ചന്റെ നേ തൃത്വത്തിലാണ്. 

സിറോ മലബാർ സഭക്ക് നൽകിയ സേവനങ്ങളെ മാനിച്ച് മോൺസിഞ്ഞോർ ജോൺ ക ച്ചിറമറ്റം അവാർഡ് ഫാ. ജോൺ മേലേപ്പുറത്തിനെ തേടിയെത്തി. പാലാ രൂപതാംഗമെങ്കി ലും തിരുവല്ല മലങ്കര രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ച് ആദരവു നേടിയ  മോൺസിഞ്ഞോർ കച്ചിറമറ്റത്തിന്റെ പേരിലുളള ഈ അവാർഡ് ആദ്യം നേടുന്നതും ജോണച്ചൻ തന്നെ.

ന്യൂയോർക്ക് ലോംഗ്ഐലൻഡിലെ സെന്റ്മേരീസ് സിറോ മലബാർ വികാരിയായി ചുമ തലയേൽക്കുന്നത് 2017 ലാണ്. നിലവിൽ അവിടെ വികാരിയായി തുടരുന്നു. ഇതുവരെ പ ളളി മുതൽ പല സംവിധാനങ്ങളും ഉണ്ടാക്കിയെടുക്കാൻ യത്നിച്ച ഞാൻ ഇത്തിരി റിലാക്സ്ഡാണ് ലോങ് ഐലൻഡിലെന്ന് ജോണച്ചൻ പറയുന്നു. കെട്ടുറപ്പുളള സംവിധാനങ്ങൾ മുൻപുണ്ട ായിരുന്ന വൈദികർ ഇവിടെ സാക്ഷാത്കരിച്ചിട്ടുണ്ട്. ചിട്ടയാർന്ന ഇടവക സമൂഹവുമാണിവിടെ. 

വെൽ ഓയിൽഡ് മെഷീൻ. അതിനാൽ തന്നെ മറ്റു സ്ഥലങ്ങളിൽ ചിലവഴിച്ചത്ര കഠിനാധ്വാനം ഇവിടെ വേണമെന്നു തോന്നുന്നില്ല. ഷിക്കാഗോ സെന്റ്തോമസ് രൂപ തയിലെ പ്രബലമായ പളളികളിലൊന്നാണ് ന്യൂയോർക്ക് സെന്റ്മേരീസ്. അംഗബലം കൊണ്ടും സാമ്പത്തികസ്ഥിതി കൊണ്ടും.  ഷിക്കാഗോ രൂപതുടെ സ്വന്തം വൈദികരായ അഞ്ചുപേരിൽ ഒരാളാണ് ഫാ. ജോൺ മേലേപ്പുറം. ബിഷപ്പ് അങ്ങാടിയത്തും സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും മറ്റ് മൂന്നു വൈദികരുമാണ് ഷിക്കാഗോ രൂപതുടേതായുളളത്. അടുത്തയിടെ പട്ടമേറ്റ ഇവിടെ ജനിച്ചു വളർന്നവരും ഷിക്കാഗോ രൂപതയുടേതു തന്നെയാണ്. അമേരിക്കയിലെ ബാക്കിയുളള അറു പതോളം സിറോ മലബാൾ വൈദികർ കേരളത്തിലെ രൂപതകളിൽ നിന്നും ഇവിടെ വന്ന് സേവനമനുഷ്ഠിക്കുന്നവരാണ്. 

ഇല്ലാത്തതിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഈ വൈഭവത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാൽ തമ്പുരാന്റെ കാരുണ്യം എന്നു മാത്രം ഫാ. ജോൺ മേലേപ്പുറത്തിന്റെ മറുപടി. ഏതു കാര്യത്തിനിറങ്ങിയാലും അനുകൂലികളും പ്രതികൂലികളുമുണ്ടാകും. അനുകൂലമായ വരുടെ സഹായം സ്വീകരിക്കുകയും ഉദ്ദേശിച്ച കാര്യം വിജയിപ്പിക്കുകയും ചെയ്താൽ എ തിരായി നിൽക്കുന്നവർ പോലും കാലം കഴിയുമ്പോൾ അനുകൂലികളായി മാറും. ആത്യന്തികമായി നോക്കുമ്പോൾ എല്ലാവരും ഒപ്പം നിൽക്കുന്നവരാകും. അതാണ് ദൈവാശ്രയ ത്തിൽ ഉറച്ചു നിൽക്കുന്ന എന്റെ ഫോർമുല.

യുവജനങ്ങളെ സഭയ്ക്കൊപ്പം നിർത്താൻ എക്കാലവും ഞാൻ ശ്രദ്ധിക്കാറുണ്ടെന്ന് ഫാ. മേലേപ്പുറം പറഞ്ഞു. ഇംഗ്ലീഷിൽ ആരാധനാ ക്രമങ്ങൾ ഉണ്ട ായത് യുവജനങ്ങളിൽ താൽ പ്പര്യം വർധിപ്പിച്ചിട്ടുണ്ട്. പിന്നെ സഭാ സംവിധാനങ്ങൾ ഉളളതും. മുൻകാലത്തെപ്പോലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നല്ല നമ്മുടെ പ്രവർത്തനം. കെട്ടുറപ്പുളള സമൂഹമായി  ഉ യർന്നതിനാൽ നമ്മുടെ പാരമ്പര്യത്തോടും ആരാധാന രീതികളോടുമുളള യുവജനങ്ങളുടെ താൽപ്പര്യം വർധിച്ചിട്ടുണ്ട്. വേദപാഠ ക്ലാസുകളാണ് പുതു തലമുറയെ ആകർഷിക്കുന്ന മറ്റൊരു ഘടകം. കുഞ്ഞുങ്ങളുടെ മതപഠനത്തിനുളള സൗകര്യം ഭൂരിഭാഗം യുവജനങ്ങളെ യും സഭയുമായി അടുപ്പിക്കുന്നു.

കാലം കഴിയുമ്പോൾ സിറോ മലബാർ സഭയുടെ സ്വാധീനം ഇവിടെ കുറയുമെന്നൊന്നും കരുതാനാവില്ല. ഇപ്പോഴുളള യുവജനങ്ങൾ സഭയുമായി ചേർന്നു നിൽക്കുന്നതു തന്നെ പ്ര ധാന കാരണം. പിന്നെ നാട്ടിൽ നിന്ന് പുതുതായി വരുന്നവരും. അതുകൊണ്ടു തന്നെ പൂർണമായും ഇംഗ്ലീഷ് ചർച്ച് എന്ന നിലയിലേക്ക് എത്രകാലം കഴിഞ്ഞാലും സിറോ മലബാ ർ സഭക്ക് മാറാനാവില്ല, മാറ്റാനുമാവില്ല. നമ്മുടെ പൈതൃകവു സംസ്കാരവും ആരൂഡമുറപ്പിച്ചിരിക്കുന്നത് അമ്മ മലയാളത്തിലാണല്ലോ.

 40 വർഷത്തെ പൗരോഹിത്യ ജീവിതം നിറഞ്ഞ സംതൃപ്തിയാണ് നൽകുന്നതെന്നു ജോണച്ചൻ. കുടുംബത്തിൽ നിന്നു തന്നെ പാരമ്പര്യമായി കിട്ടിയതിനാൽ എന്നെ ദൈ വഭക്തിയിൽ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും പിതാമഹന്മാർക്കുമാണ് ഈ സംതൃപ്തി ആദ്യം സമർപ്പിക്കാനുളളത്. പിന്നെ എക്കാലവും സഹായുമായി നിന്ന അജഗ ണത്തിനും വഴിവിളക്കുകളായി നിന്ന എല്ലാ നല്ല മനുഷ്യർക്കും…സർവോപരി നന്മയുടെ പാത തെളിയിച്ച് കടന്നുപോയ മൺമറഞ്ഞ മഹാത്മാക്കൾക്കും. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles