ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരും

കൊളംബോ: ലോകമനസാക്ഷിയെ ഞെട്ടിച്ച ബോംബ് സ്‌ഫോടന പരമ്പരകളില്‍ കൊളംബോയിലും ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലും കൊല്ലപ്പെട്ടവരില്‍ 5 ഇന്ത്യക്കാരും പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെയുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ സംഖ്യ 290 ആയി ഉയര്‍ന്നു. 500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും പറയുന്നു.

നാല് ഇന്ത്യക്കാര്‍ മരിച്ചു എന്നാണ് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നല്‍കുന്ന വിവരം. ലക്ഷ്മി, നാരായന്‍ ചന്ദ്രശേഖര്‍, റസീന ഖാദില്‍, രമേശ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അഞ്ചു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും മൂന്നു പേരെ കാണാതായെന്നു കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.

ഈസ്റ്റര്‍ ദിനം രാവിലെ 8.45 നാണ് കൊളംബോയിലെയും നെബോംഗോയിലെയും പള്ളികളില്‍ ആദ്യം സ്‌ഫോടനം നടന്നത്. അതേ സമയം തന്നെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള ബട്ടിക്കയോലോയിലുള്ള ഒരു ഇവാഞ്ചലിക്കല്‍ സയണ്‍ പള്ളിയില്‍ സ്‌ഫോടനം നടന്നു. കൊളംബോയില്‍ സെന്റ് ആന്റണീസ് പള്ളിയും നെഗോംബോയില്‍ കത്തോലിക്കാ ഇടവകയായ സെന്റ് സെബാസ്റ്റിന്‍ പള്ളിയുമാണ് ആക്രമണവിധേയമായത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles