രക്തസാക്ഷിത്വം വരിച്ച സെമിനാരിക്കാര്‍ വൈദികര്‍ക്ക് മാതൃക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച മാര്‍ച്ച് 10 ാം തീയതി ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷിത്വം വരിച്ച, സ്‌പെയിന്‍കാരായ ഒന്‍പത് സെമിനാരിവിദ്യാര്‍ത്ഥികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. ബ്രഹ്മചര്യത്തില്‍ വിശ്വസ്തതയോടെ നിലനില്‍ക്കുകയും ഉദാരമതികളായി വ്യാപരിക്കുകയും ചെയ്ത ആ വൈദികവിദ്യാര്‍ത്ഥികള്‍ എല്ലാ വൈദകര്‍ക്കും മെത്രാന്‍മാര്‍ക്കും മാതൃകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

1930 കളിലെ സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്താണ് വാഴത്തപ്പെട്ട എഞ്ചല്‍ ക്വാര്‍ത്തസും സഹപാഠികളായ വൈദികവിദ്യാര്‍ത്ഥികളും രക്തസാക്ഷിത്വം വഹിച്ചത്. ‘റെഡ് ടെറര്‍’ അഥവാ ചുവപ്പ് ഭീകരത എന്നറിയപ്പെടുന്ന ആ നരനായാട്ടില്‍ 6800 ലേറെ വൈദികരും സന്ന്യസ്തരും കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

‘പുരോഹിതപട്ടം അതിയായ ആഗ്രഹിച്ചിരുന്ന ആ സെമിനാരി വിദ്യാര്‍ത്ഥികള്‍ കര്‍ത്താവിനെ അത്യധികം സ്‌നേഹിച്ചിരുന്നു. അവിടുത്തെ അനുകരിച്ച് തങ്ങളുടെ കുരിശു വഹിച്ച് മരണം വരിക്കുവോളം അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു. അവരുടെ വീരോചിതമായ ജീവിതസാക്ഷ്യം സകല വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും അനുകരിക്കാവുന്ന ധീരമാതൃകയാണ്’ മാര്‍പാപ്പ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles