മാതാപിതാക്കളില്ലാത്ത മക്കളെ കാണുമ്പോൾ

അങ്ങനെ ഒരു വൈദികനുണ്ട്. തൽക്കാലം പേരെഴുതുന്നില്ല.
കുറച്ചു കുട്ടികൾക്ക് അച്ചനാലാകും വിധം വിദ്യാഭ്യാസ സഹായം നൽകി വരുന്നു.
സഹായം സ്വീകരിക്കുന്ന കുട്ടികളിൽ
ഭൂരിഭാഗം നിർധനരും
മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇല്ലാത്തവരുമൊക്കെയാണ്.
ഒരിക്കൽ അച്ചനോട് ചോദിച്ചു:
“എന്തുകൊണ്ടാണ് അപ്പനോ,
അമ്മയോ നഷ്ടപ്പെട്ട കുട്ടികളോട്
പ്രത്യേക പരിഗണന കാണിക്കുന്നത്?”
ഹൃദയസ്പർശിയായ മറുപടിയായിരുന്നു
അച്ചൻ നൽകിയത്:
“അച്ചാ,
എനിക്ക് എഴുവയസുള്ളപ്പോൾ അപ്പൻ മരിച്ചു. ഞങ്ങളെ വളർത്തിയ
അമ്മ ഒഴുക്കിയ കണ്ണീരിന്
കയ്യും കണക്കുമില്ലായിരുന്നു.
എന്തിനാണ് എൻ്റെ അപ്പനെ ഇത്ര നേരത്തെ വിളിച്ചതെന്ന് ഞാൻ കർത്താവിനോട് പലയാവർത്തി ചോദിച്ചിട്ടുണ്ട്.
അപ്പോഴെല്ലാം ഒരു നിശബ്ദ സ്വരം
ഞാൻ ശ്രവിക്കുമായിരുന്നു;
‘നിനക്കത് പിന്നീട് മനസിലാകും.’
വൈദികപട്ടം സ്വീകരിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു.
വല്ലാതെ ഒറ്റപ്പെട്ടതു പോലെ തോന്നി.
വീട്ടിലേക്ക് പോകാൻ പോലും തോന്നാറില്ല.
അപ്പനോ, അമ്മയോ നഷ്ടപ്പെട്ട മക്കളെ കാണുമ്പോൾ അവരിലൂടെ ഞാൻ എന്നെത്തന്നെയാണ് കാണുന്നത്.
കർത്താവ് അപ്പനെ നേരത്തെ വിളിച്ചത് ഇങ്ങനെയുള്ളവരുടെ നൊമ്പരം മനസിലാക്കാൻ വേണ്ടിയാണെന്ന്
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.”
ശരിയാണത്,
ചില ദു:ഖങ്ങളിലൂടെ നമ്മൾ കടന്നു പോകുമ്പോഴേ സമാനമായ അനുഭവങ്ങൾ ഉള്ളവരുടെ നൊമ്പരം മനസിലാകൂ.
ഒരുപക്ഷേ അങ്ങനെയൊരു അനുഭവം ഉള്ളതുകൊണ്ടായിരിക്കും
നായിനിലെ വിധവയുടെ ഏകമകൻ മരിച്ചെന്നറിഞ്ഞപ്പോൾ അവളോട് കരയേണ്ട എന്നു പറഞ്ഞ് ക്രിസ്തു
ആ മകനെ അവൾക്ക് ജീവനോടെ തിരിച്ചുനൽകുന്നത് (Refലൂക്ക 7:11-17).
അപ്രതീക്ഷിതമായ ദുഃഖങ്ങളും ദുരിതങ്ങളുമെല്ലാം നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടില്ലെ?
അവയെല്ലാം മറ്റുള്ളവരോടുള്ള അനുകമ്പയാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles