ആറടി മണ്ണിന്റെ ആഴത്തിലും നിത്യതയെ കാത്ത്…

ഉശ്വാസ നിശ്വാസങ്ങളുടെ
നിമിഷ ഇടവേളകളിലെ
മനുഷ്യ ജീവനെക്കുറിച്ച്
വേദഗ്രന്ഥം സമർത്ഥിക്കുന്നത്
‘സൃഷ്ടിയുടെ മകുടം’ എന്നാണ്.

സങ്കീർത്തകൻ പറഞ്ഞിരിക്കുന്നത്
“ദൈവദൂതന്മാരെക്കാൾ അൽപം മാത്രം
താഴ്ത്തി മഹത്വവും ബഹുമാനവും കൊണ്ട് അവനെ മഹത്വമണിയിച്ചു ”
(സങ്കീ.8: 5 ) എന്നാണ്.

“പൊടിയിൽ നിന്ന് രൂപം കൊണ്ട്….,
മൺപുരകളിൽ വസിച്ച്….,
ചിതൽ പോലെ ചവച്ചരയ്ക്കപ്പെടുന്ന ”
(ജോബ് 4:19) മനുഷ്യനിലെ ഇത്രയേറെ പ്രകീർത്തിക്കപ്പെടുന്ന മഹത്വമെന്താണ്?

കടുകുമണിക്കു തുല്യമായ ജീവിതം….
എന്നാൽ ; നിത്യ ജീവനാകുന്ന
ഒരു വൻ വൃക്ഷം ഈ കടുകുമണിയിൽ
കുടികൊള്ളുന്നു.
അവസരങ്ങളെ നിഷ്ക്രിയത്തോടെ ദർശിച്ച് അർപ്പണമില്ലാതെ ജീവിതത്തെ പാഴാക്കിക്കളയുന്നവരാണ് നമ്മൾ .
ലഭിച്ച ജീവിതം എന്ന വലിയ അവസരത്തെ അഹങ്കാരത്തിന്റെ വേലിക്കെട്ടുകൾ കെട്ടി ദൈവത്തിൽനിന്നും ദൈവിക സംവിധാനങ്ങളിൽ നിന്നും വിശുദ്ധ കൂദാശകളിൽ നിന്നും അകലുമ്പോൾ ക്രിസ്തീയ ജീവിതം പാഴായി പോകുന്നു .
ക്രിസ്തുവി൯െറ കരം പിടിച്ചു നിത്യതയെ ലക്ഷ്യം വെച്ച് പൂർണ്ണതയിലേക്കുള്ള യാത്രയാവണം ഓരോ ജീവിതവു൦.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles