ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 17-ാം ദിവസം

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സ്വയം പ്രാര്‍ത്ഥിക്കുവാന്‍ സാധ്യമല്ല. അതിനുള്ള അവരുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവര്‍ നിസ്സഹായരാണ്. “ദൈവമേ, എനിക്ക് അങ്ങയുടെ കൂടെയായിരിക്കണം” എന്ന് അവര്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നു. അവരെ മോചിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും, അനുഗ്രഹവും നമുക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയെന്ന കടമ നമുക്കുണ്ട്. നമ്മുടെ ഈ ഉത്തരവാദിത്വം മഹനീയമാണ്. അവരെ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിപ്പിക്കുക എന്നത് ദൈവത്തിന്റെ നീതിയുടെ ആവശ്യമാണ്. അവരെ സഹായിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ദൈവം നമ്മുടെ കൈകളിലാണ് തന്നിരിക്കുന്നത്.

വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബെരിയോണിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പാ ഇപ്രകാരം പറഞ്ഞു: “ശുദ്ധീകരണസ്ഥലത്തിന്റെ താക്കോല്‍ ദൈവം നമുക്ക് തന്നിട്ടുണ്ട്, പക്ഷേ അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് കൊടുത്തിട്ടില്ല.”

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles