ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ കടമയാണ്

നാം എപ്പോഴും പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ്. എന്നാല്‍, നമ്മുടെ സഹോദരന്മാരുടെ ആവശ്യം വലുതാകുന്തോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുകയും നിര്‍ബന്ധപൂര്‍വ്വമാവുകയും ചെയ്യുന്നു. ഈ പര സ്പരസഹായം നമ്മുടെ കഴിവനുസരിച്ചു ചെയ്യേണ്ട ഒരു ഔദാര്യമല്ല , മറിച്ച് നമ്മുടെ അനിവാര്യമായ കടമയാണ്.

വിശന്നുപൊരിയുന്ന ഒരു അഗതിക്ക് ജീവന്‍ നിലനിറുത്താന്‍ വേണ്ട ഭക്ഷണം നല്‍കാതിരിക്കുന്നത് പൈശാചികമായ തെറ്റാണ്. അത്യാ സന്നനിലയില്‍ കഴിയുന്ന ഒരുവന് സഹായം നിരസിക്കുക നികൃഷ്ടമായ കാര്യമാണ്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരുവനെ കണ്ടിട്ട് സഹായഹസ്തം നീട്ടിക്കൊടുക്കാതെ പോകുന്നതും സമയവും സാഹചര്യവും അനുകൂലമല്ലെങ്കില്‍പ്പോലും എത്ര ത്യാഗവും ക്ലേശവും സഹിച്ചായിട്ടായാലും , ആവശ്യത്തിലായിരിക്കുന്ന സഹോദരനെ സഹായിക്കാതെ പോകുന്നതും ഒരിക്കലും ക്ഷന്തവ്യമല്ല.

എങ്കില്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കാള്‍ അടിയന്തരസഹായം ആവശ്യമുള്ള വേറെ ആരാണുള്ളത്? ഭൂമിയിലെ ഏതു വിശപ്പും ദാഹവും മറ്റു വേദനകളും ശുദ്ധീകരണസ്ഥലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല . നമുക്കു ചുറ്റും കാണുന്ന ദരിദ്രരോ രോഗികളോ മറ്റു വേദനയനുഭവിക്കുന്നവരോ ഒന്നും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെയത്ര അടിയന്തരസഹായം അര്‍ഹിക്കുന്നവരല്ല. വളരെ നല്ല മനസ്സുള്ള പലരും മനുഷ്യന്റെ വേദനയകറ്റാന്‍ ശ്രദ്ധിക്കുന്നതായി കാണുന്നുണ്ടെങ്കിലും ഇവരാരും തന്നെ ശുദ്ധീക രണസ്ഥലത്തെ ആത്മാക്കളുടെ വേദനയെക്കുറിച്ചു ചിന്തിക്കുന്നില്ല. എത കഷ്ടം ! ഇവരെക്കാള്‍ ആരാണ് നമ്മുടെ സഹായത്തിന് അര്‍ഹതയുള്ളവര്‍? നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവും ഒക്കെ ഉണ്ടാകാം ഇവരില്‍.

പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles