എത്രയും ദയയുള്ള മാതാവേ . . !

എത്രയും ദയയുള്ള മാതാവേ, അങ്ങയുടെ സങ്കേതത്തില്‍ ഓടിവന്നു, അങ്ങേ സഹായം തേടി, അങ്ങേ മാദ്ധ്യസ്ഥം യാചിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. കന്യകളുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാ വേ ഈ വിശ്വാസത്താല്‍ ധൈര്യപെട്ട് അങ്ങേ തൃപ്പാദ ത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച്, കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വം കേട്ടരുളേണമേ.
ആമേന്‍

ഓര്‍മ്മപ്പെടുത്തല്‍ പ്രാര്‍ത്ഥന
മെമോറാരെ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ഥം അനുസ്മരിക്കുക എന്നാണ്. എത്രയും ദയയുള്ള മാതാവേ അഥവാ മെമോറാരെ എന്ന പ്രാര്‍ത്ഥനയില്‍ എന്താണ് നാം അനുസ്മരിക്കുന്നത്?
സംരക്ഷകയും മദ്ധ്യസ്ഥയും മാതാവുമായ ഒരാളെ കുരിശിന്‍ചോട്ടില്‍ വച്ച് ഈശോ നമുക്കായി നല്‍കിയിട്ടു ണ്ട്. ഇതാ നിന്റെ അമ്മ എന്ന ആ സ്വരം ശ്രവിക്കുന്ന വിശ്വാസികളുടെ കൂടെ പരി. കന്യകാമറിയം സഹരക്ഷക യായി നിലകൊള്ളുന്നു. എത്രയും ദയയുള്ള മാതാവേ വെറുമൊരു പ്രാര്‍ത്ഥന മാത്രമല്ല, ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഓരോ ക്രൈസ്തവനും പരി. അമ്മയുടെ സ്‌നേഹത്തെയും കരുതലിനെയും ഓര്‍മ്മിക്കാന്‍ ലഭിക്കുന്ന അവസരമായതിനെ കാണാം. ജപമാലയുടെ അതേ ഭക്തിവിചാരത്തോടും ആദരവോടുമാണ് എത്രയും ദയയുള്ള മാതാവേ ഉരുവിടുന്നതെങ്കിലും, ആത്മീയമായി പരി. അമ്മയുടെ സാന്നിധ്യത്തെ, മാദ്ധ്യസ്ഥത്തെ ഓര്‍മ്മ പ്പെടുത്തി നമ്മെ വിവേകമുള്ളവരാക്കാന്‍ സഹായിക്കുന്നു എന്നതാണ് ശ്രദ്ധേയം.

എഴുതിയത് ആര്?
കൃത്യമായൊരു എഴുത്തുകാരന്‍ എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ഥനയ്ക്ക് അവകാശപ്പെടാന്‍ ഇല്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ക്ലെയര്‍വോക്‌സിലെ വി. ബെര്‍ണാഡ് ആണ് ഈ പ്രാര്‍ത്ഥനയെഴുതിയത് എന്ന് പരമ്പരാഗതമായി പറയപ്പെടുന്നു .എന്നാല്‍ അതേ പേരിലുള്ള, ഫ്രഞ്ച് വൈദികനായിരുന്ന ക്‌ളോഡ് ബെര്‍ണാഡ് ആണ് യഥാര്‍ത്ഥ രചയിതാവ് എന്നും വിശ്വസിക്കപ്പെടുന്നു പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ക്‌ളോഡ്, പാവപ്പെട്ടവര്‍, തടവുകാര്‍, എന്നിങ്ങനെയുള്ളവരിലേക്ക് ഈ പ്രാര്‍ഥനയുമായി കടന്നുചെന്നിരുന്നതായി ചരിത്രം രേഖപെടുത്തുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയുടെ സഹായത്താല്‍ അദ്ദേഹത്തിനുണ്ടാ യിരുന്ന മാറാരോഗം സുഖപ്പെടുകയും, അതിനുശേഷം രണ്ടു ലക്ഷത്തിലധികം വരുന്ന പ്രാര്‍ത്ഥനയുടെ കോപ്പികള്‍ അച്ചടിച്ച്, അവ വിവിധ ജനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി അദ്ദേഹം മുന്നോട്ടിറങ്ങി. ക്‌ളോഡ് ബെര്‍ണാഡ് തന്റെ പിതാവില്‍ നിന്നും കേട്ട് പഠിച്ച പ്രാര്‍ത്ഥനയാണ് എത്രയും ദയയുള്ള മാതാവേ എന്നും അഭിപ്രായങ്ങളുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles