നിത്യതയുടെ ആനന്ദത്തിലേക്ക്‌

മനുഷ്യ ജീവിതം ഒരു തീർത്ഥാടനമാണ്. ഉലകം വിട്ട് ഉടയവനിലേക്കുള്ള മടക്കയാത്ര.

ലോകത്തിൻ്റെ ഭൗതിക കാഴ്ച്ചപ്പാടിൽ
മനുഷ്യ ജീവിതം ആറടി മണ്ണിൻ്റെ ആഴത്തിലമർന്ന് ഒരു മൺകൂനയിലവശേഷിക്കും.
എന്നാൽ…നിത്യതയുടെ കണ്ണുകൊണ്ട് കണ്ടാൽ ഈ ലോകജീവിതം നൈമിഷികമാണ്.

“മരണമടഞ്ഞ് മണ്ണിലടക്കപ്പെട്ട ഒരു ക്രൈസ്തവൻ മണ്ണിൽ വയ്ക്കപ്പെട്ട വിത്താണ്.
മുള പൊട്ടാനുള്ളവനാണ് അവൻ ”
( വിശുദ്ധ ജോൺ ക്രിസോസ്റ്റം )

നിത്യതയുടെ, ദൈവിക സുകൃതങ്ങളുടെ കണ്ണുകൾ കൊണ്ട് ജീവിതത്തെ കണ്ടവർ അതിനനുസരിച്ച് അർത്ഥപൂർണ്ണമായി ജീവിച്ചു.
അല്ലാത്തവർ ജീവിതത്തിലെ നൈമിഷിക സുഖ സന്തോഷങ്ങൾ ആസ്വദിച്ചു കൊണ്ട് അവർക്കു വിലപ്പെട്ട പലതും നേടാൻ പരിശ്രമിച്ചില്ല.

ഒരു ക്രിസ്തു വിശ്വാസിക്ക് ജീവിതയാത്രയിലെ സഹനങ്ങളെ പ്രത്യാശയോടെ ഏറ്റെടുക്കുവാനും അതിജീവിക്കാനും കഴിയുന്നത് നിത്യജീവനിലുള്ള ഉറപ്പിലാണ്.

ജീവിതത്തിൻ്റെ ആരംഭത്തിൽ നിൻ്റെ കരങ്ങളിൽ ഏൽപിച്ചു തന്ന ആയുസിൻ്റെ ഒരു പിടി നാളങ്ങൾ ഇതിനോടകം അണഞ്ഞു കഴിഞ്ഞു.
ഇനി ശേഷിക്കുന്നവ വിരളം മാത്രം.
പ്രിയപ്പെട്ടവരുടെ വേർപാടിൻ്റെ വിനാഴിക വരെ സ്നേഹം അതിൻ്റെ ശരിക്കുള്ള
ആഴം അറിയുന്നില്ല.

മരണത്തോളം കാത്തിരിക്കരുത് സ്നേഹിക്കാൻ……
ജീവൻ പിരിയുവോളം കാത്തിരിക്കരുത്
ഒന്നു പുഞ്ചിരിക്കുവാൻ….

– Jincy Santhosh –


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles