കോവിഡില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വൈദികന്‍

വിശ്രമജീവിതം നയിക്കുന്ന ഫാ. മൈക്കൽ സ്റ്റാക്ക്,മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടത് രണ്ട് പ്രാവശ്യമാണ്. കോവിഡ് രോഗം വളരെ ഗുരുതരമായതിനെ തുടർന്നാണിത് . ഇംഗ്ലണ്ടിലെ ബർമിംഗഹാം അതിരൂപതയിലെ നാലു പ്രധാന ആശുപത്രികളിൽ കാൽനൂറ്റാണ്ടോളം ചാപ്ലൈനായി സേവനം അനുഷ്ട്ടിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ.സ്റ്റാക്ക്.
ആശുപത്രിയിൽ കൊണ്ടുപോകുന്നവഴി ആംബുലൻസിൽ വെച്ച് അദ്ദേഹം മരിച്ചുപോയി എന്ന് എല്ലാവരും കരുതി. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
70 വയസ്സുള്ള ഫാ. സ്റ്റാക്ക് കോവിഡ് പകർച്ചവ്യാധി വളരെ രൂക്ഷമായ സാഹചര്യത്തിൽ ആണ് അത്ഭുതകരമായി മരണത്തിൽ നിന്നും രക്ഷപെട്ടത്. ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചു ദിവസത്തിന് ശേഷം ഡോക്ടർമാർ ഫാ. സ്റ്റാക്കിന് ഒരു ട്രയൽ മരുന്നു നൽകി. പിറ്റേന്ന് അദ്ദേഹം കണ്ണുകൾ ചലിപ്പിക്കാൻ തുടങ്ങി. അത് ഡോക്ടർമാർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു മാറ്റമായിരുന്നു.
21ദിവസം വെന്റിലേറ്ററിലും 36 ദിവസം തീവ്രപരിചരണ വിഭാഗത്തിലും ആയിരുന്നു ഫാ. സ്റ്റാക്ക്. ഇംഗ്ലണ്ടിലേയും വെയിൽസിലെയും അസോസിയേഷൻ ഓഫ് കാത്തലിക്ക് നഴ്സുമാരുടെ ദേശീയ ചാപ്ലൈൻ ആയിരുന്നു ഈ വൈദീകൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles