ജീവിത വൃന്ദാവനത്തിലും നിനക്കായൊരു ‘കല്ലറ’

വിശുദ്ധ ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉൽപ്പത്തിയിൽ സൃഷ്ട പ്രപഞ്ചത്തിൻ്റെ ആരംഭം രേഖപ്പെടുത്തിയിരിക്കുന്നു

എല്ലാറ്റിൻ്റെയും ആരംഭം കുറിക്കുന്ന ഉൽപ്പത്തി പുസ്തകം അവസാനിക്കുന്നത് ഒരു ശവപ്പെട്ടിയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്.
” അവർ അവനെ പരിമള ദ്രവ്യം പൂശി ഈജിപ്തിൽ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ചു. “
( ഉൽപ്പത്തി 50 : 26 )

എന്തൊക്കെ നേടിയാലും
എത്ര മതിമറന്നാനന്ദിച്ചാലും ….
ഒടുവിൽ എല്ലാം ഒരു ശവപ്പെട്ടിയിൽ ഒതുങ്ങാനുള്ളതാണന്ന തിരിച്ചറിവ് ഓരോ പ്രഭാതത്തിലും ഓർമ്മിക്കുന്നത് നല്ലതാണ്.

ഈശോയെ അടക്കിയ കല്ലറ മനോഹരമായ ഒരു തോട്ടത്തിനുള്ളിലായിരുന്നു.
” അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു.
ആ തോട്ടത്തിൽ അതു വരെ ആരെയും സംസ്കരിക്കാത്ത പുതിയ ഒരു കല്ലറയുമുണ്ടായിരുന്നു.”
(യോഹന്നാൻ 19 : 41)

ഇതൊരു ധ്യാന വിഷയമാണ്.

മനോഹരമായ ഒരു തോട്ടമാണ് ജീവിതം. അത് എത്ര സുഖദുഃഖങ്ങൾ തന്നാലും
ആ തോട്ടത്തിനകത്ത് ഒരു ‘കല്ലറ’ നിനക്കായ് ഒരുക്കിയിട്ടുണ്ട് എന്നത് മറക്കരുത്.

‘ഞാൻ’ എന്ന ഭാവം ഉള്ളിലുണരുമ്പോഴൊക്കെ ഈ ‘കല്ലറ’യെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ്.

അവസാനം ദൈവത്തിൻ്റെ
ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ …
വിജയിച്ചു എന്നു പറയാൻ,
ചില മനുഷ്യരുടെ മുമ്പിൽ ….
ചിലരുടെ സ്നേഹത്തിനു മുമ്പിൽ…,
മറ്റുള്ളവരുടെ ക്രൂരതയ്ക്കും
നിന്ദനത്തിനും മുമ്പിൽ …,
തോറ്റു കൊടുക്കാൻ….

‘കല്ലറ ധ്യാനം ‘നിന്നെ സഹായിക്കും.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles