ഈശോയുടെ ബാല്യത്തിലും പരസ്യജീവിതകാലത്തും മറിയം എന്തു ചെയ്യുകയായിരുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു

ഖണ്ഡിക – 57
മറിയവും ഈശോയുടെ ബാല്യവും
രക്ഷാകർമത്തിൽ മാതാവും പുത്രനും തമ്മിലുള്ള ശ്രേയസ്കരമായ ഈ ഐക്യം മിശിഹായുടെ കന്യകാജനനം മുതൽ അവിടത്തെ മരണംവരെ പ്രത്യക്ഷമാകുന്നുണ്ട്. ആദ്യമായി, ഇതു നാം കാണുന്നത് മറിയം എഴുന്നേറ്റ് തിടുക്കത്തിൽ എലിസബത്തിനെ സന്ദർശിക്കാൻ പോകുകയും രക്ഷയിലുള്ള വാഗ്ദാനത്തിൽ വിശ്വസിച്ചുകൊണ്ട് അനുഗൃഹീതയെന്നു വിളിക്കപ്പെടുകയും മുന്നോടിയായ യോഹന്നാൻ സ്വമാതാവിന്റെ ഉദരത്തിൽ കുതിച്ചുചാടുകയും ചെയ്തപ്പോഴാണ് (ലൂക്കാ 1:41,45). ഈ ഐക്യം നമ്മുടെ കർത്താവിന്റെ ജനനത്തിലും പ്രകടമാണ്. അവിടന്ന് തന്റെ അമ്മയുടെ കന്യാത്വ സമഗതയെക്കുറിച്ചില്ലെന്നുമാത്രമല്ല അതിനെ വിശുദ്ധീകരിക്കുകയും ചെയ്തു. ദേവമാതാവ് തന്റെ ഏകജാതനെ ഇടയന്മാർക്കും വിജ്ഞാനികൾക്കും അതിരറ്റ സന്തോഷത്തോടെ കാണിച്ചുകൊടുത്തപ്പോൾ ഈ ഐക്യം പ്രകടമായി. ദേവാലയത്തിൽവച്ച് ദരിദ്രരുടെ കാഴ്ചയുമർപ്പിച്ച് അവനെ കർത്താവിനു സമർപ്പിച്ചപ്പോൾ, ഈ പുത്രൻ ഭാവിയിൽ തർക്കത്തിന്റെ അടയാളമാകുമെന്നും ഇവന്റെ അമ്മയുടെ ഹൃദയം പലരുടെയും ഹൃദയവിചാരങ്ങൾ വെളിപ്പെടുമാറ് വാളാൽ മുറിപ്പെടുമെന്നും ശെമയോൻ പ്രവചിക്കുന്നത് അവൾ കേട്ടു (ലൂക്കാ 2:34,35). കാണാതായ ബാലനായ ഈശോയെ സങ്കടത്തോടെ അന്വേഷിക്കുകയും അവന്റെ മാതാപിതാക്കന്മാർ അവനെ ദേവാലയത്തിൽ അവന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേ കണ്ടെത്തുകയും ചെയ്തു. തിരുസുതന്റെ വാക്കുകൾ അവർക്കു മനസ്സിലായില്ല. “അവന്റെ അമ്മയാകട്ടെ, ഇക്കാര്യങ്ങളെല്ലാം തന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2:41-51).
ഖണ്ഡിക – 58
മറിയവും പരസ്യജീവിതവും
ഈശോയുടെ പരസ്യജീവിതത്തിൽ അവിടത്തെ അമ്മ വ്യക്തമായി ആരംഭത്തിൽത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. അവൾ തന്റെ മാധ്യസ്ഥ്യംവഴി കാനായിലെ കല്യാണവിരുന്നിൽ ഈശോമിശിഹായുടെ ആദ്യത്തെ അദ്ഭുതം ചെയ്യാൻ കരുണയാൽ ആർദ്രചിത്തയായി പ്രേരിപ്പിക്കുന്നു (യോഹ 2:1-11). പ്രഘോഷണത്തിനിടയിൽ, ദൈവരാജ്യം സങ്കല്പങ്ങൾക്കും ജഡരക്തങ്ങളുടെ ബന്ധങ്ങൾക്കും ഉപരിയാണെന്ന് ഈശോ പ്രസംഗിച്ചു. അതുവഴി അവൾ വിശ്വസ്തതയോടെ ചെയ്തിരുന്നതുപോലെ (ലൂക്കാ 2-19,51) ദൈവവചനം കേൾക്കുന്നവരും കാത്തുസൂക്ഷിക്കുന്നവരും ഭാഗ്യവാന്മാരാണെന്നു (മർക്കോ3:35; ലൂക്കാ 11:27, 28) പ്രഖ്യാപിച്ച് അവന്റെ വചനങ്ങൾക്ക് അവൾ പാത്രീഭൂതയായി. ഇങ്ങനെ ഭാഗ്യവതിയായ കന്യക വിശ്വാസത്തിന്റെ തീർത്ഥാടനത്തിൽ മുന്നേറുകയും തനിക്കു പുത്രനോടുള്ള ഐക്യം കുരിശുവരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അവിടെ അവൾ ദൈവികകൃപദ്ധതിയനുസരിച്ചുതന്നെയാണ് നിലകൊണ്ടത് (യോഹ 19:25). തന്റെ ഏക ജാതനോടുകൂടെ തീവമായി വേദനിച്ചുകൊണ്ട് അവിടത്തെ ബലിയിൽ മാത്യസഹജമായ ഹൃദയത്തോടെ അവൾ സഹകരിച്ചു. താൻ ജനിപ്പിച്ച ആ “ബലിമൃഗത്തെ ഹോമിക്കാൻ സ്നേഹസമന്വിതം സമ്മതം നല്കി. അവസാനം കുരിശിൽ മരിക്കുന്ന ഈശോമിശിഹാ സ്വശിഷ്യനു മാതാവായി ഈ വാക്കുകളിൽ അവളെ നല്കി. “സ്ത്രീയേ, ഇതാ നിന്റെ മകൻ” (യോഹ 19:26, 27).
ഖണ്ഡിക – 59
മറിയം സ്വർഗാരോഹണത്തിനുശേഷം
മിശിഹാ വാഗ്ദാനം ചെയ്ത ആത്മാവിനെ ചൊരിയുന്നതിനുമുമ്പ് മനുഷ്യരക്ഷയുടെ കൂദാശ ഔദ്യോഗികമായി വെളിപ്പെടുത്താതിരിക്കാൻ ദൈവം ആഗ്രഹിച്ചതുകൊണ്ട്, പന്തക്കുസ്താദിനത്തിനുമുമ്പു നാം കാണുന്നത് ശ്ലീഹന്മാർ “ഏകമനസ്സോടെ സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയത്തോടും അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാർത്ഥനയിൽ വിശ്വാസ്തതയോടെ നിന്നിരുന്നതായും” (അപ്പ 1:14) മറിയം തന്റെ പ്രാർത്ഥനയിൽ, മംഗലവാർത്തയിൽ തന്നിൽ ആവസിച്ചിരുന്ന പരിശുദ്ധാത്മാവിന്റെ ദാനത്തിനായി യാചിക്കുന്നതുമാണ്. അവസാനം, കറയില്ലാത്ത ഈ കന്യക ജന്മപാപത്തിന്റെ എല്ലാ കറയിലും നിന്നു ഒഴിവാക്കി സംരക്ഷിക്കപ്പെട്ടവളായി, 12 ഈലോകജീവിതപവാസം പൂർത്തിയാക്കി ആത്മശരീരങ്ങളോടെ സ്വർഗീയമഹത്ത്വത്തിൽ സംവഹിക്കപ്പെടുകയും ചെയ്തു. കർത്താക്കളുടെ കർത്താവും (വെളി 19:16) പാപത്തെയും മരണത്തെയും ജയിച്ചവനുമായ തന്റെ സുതനോടു കൂടുതൽ പൂർണമായി അനുരൂപപ്പെടാൻ വേണ്ടി കർത്താവാൽപ്രപഞ്ചറാണിയായി അവൾ അവരോധിക്കപ്പെടുകയും ചെയ്തു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.