രോഗങ്ങള്‍ അലട്ടുന്നുണ്ടോ? ഈ വിശുദ്ധരുടെ മാധ്യസ്ഥം തേടൂ!

ലോകത്തെ ആകമാനം കശക്കിയെറിഞ്ഞ പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ചില വിശുദ്ധരുടെ മാധ്യസ്ഥം അവര്‍ക്ക് സംരക്ഷണമേകിയിട്ടുമുണ്ട്. ഇതാ വിവിധങ്ങളായ വ്യാധികളില്‍ മാധ്യസ്ഥം തേടാന്‍ ചില വിശുദ്ധര്‍.

വി. ജോര്‍ജ്

കേരളത്തില്‍ ഗീവര്‍ഗീസ് എന്ന് അറിയപ്പെടുന്ന വിശുദ്ധന്‍ നാലാം നൂറ്റാണ്ടില്‍ റോമ ചക്രവര്‍ത്തിയായ ഡയക്ലീഷ്യന്റെ കാലത്ത് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ്. ഡയക്ലീഷ്യന്റെ സൈന്യത്തിലെ ഒരു അംഗമായിരുന്ന ജോര്‍ജ് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാനും വിജാതീയ ദേവന്മാരെ ആരാധിക്കാനും വിസമ്മതിച്ചു. അതിനുള്ള ശിക്ഷയായി അദ്ദേഹം കൊല്ലപ്പെട്ടു. ത്വക് രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടുന്നു.

വി. വിത്തൂസ്

ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വഹിച്ച മറ്റൊരു വിശുദ്ധനാണ് വി. വിത്തൂസ്. സിസിലിയിലെ ഒരു സെനറ്ററുടെ മകനായി ജനിച്ച വിത്തൂസ് ക്രിസ്ത്യാനിയായ ശേഷം അനേകരെ മാനസാന്തരപ്പെടുത്തുകയും അനേകം അത്ഭുതപ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്തു. പല തവണ മരണത്തെ അതിജീവിച്ച അദ്ദേഹം അവസാനം രക്തസാക്ഷിത്വം വരിച്ചു. ചുഴലിരോഗം, തളര്‍വാതം, ഞരമ്പുസംബന്ധമായ രോഗങ്ങള്‍ എന്നിവയില്‍ വിശുദ്ധന്റെ മാധ്യസ്ഥം തേടുന്നു.

വി. അക്കേഷ്യസ്

നാലാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വഹിച്ച അക്കേഷ്യസ് റോമന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്നു. ഒരു ദൈവിക അശരീരി കേട്ടിട്ടാണ് അദ്ദേഹം ക്രിസ്ത്യാനിയായി ക്രിസ്ത്യാനികളുടെ സഹായത്തിനായി ഇറങ്ങിത്തിരിച്ചത്. ഏഡി 311 ല്‍ അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു. തലവേദന അലട്ടുമ്പോള്‍ വി. അക്കേഷ്യസിന്റെ മാധ്യസ്ഥം തേടാറുണ്ട്.

അന്ത്യോക്യയിലെ വി. മാര്‍ഗരറ്റ്

തന്റെ പരിചാരികയുടെ സ്വാധീനം വഴി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വിശുദ്ധയാണ് മാര്‍ഗരറ്റ്. ഒരു റോമാക്കാരന്റെ വിവാഹാലോചന നിരസിച്ചിതിനാല്‍ അവള്‍ റോമാ കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നൊരാജ്ഞയ്ക്കു മുന്നില്‍ അവള്‍ മരിക്കാന്‍ സന്നദ്ധയായി. തീയിലെറഞ്ഞെങ്കിലും അവള്‍ മരിച്ചില്ല. അവസാനം അവള്‍ ശിരച്ഛേദം ചെയ്യപ്പെട്ടു. ഗര്‍ഭിണികളുടെയും വൃക്കരോഗികളുടെയും മധ്യസ്ഥയാണ് മാര്‍ഗരറ്റ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles