ഐക്യരാഷ്ട്ര സഭ ലോകത്തില്‍ സമാധാനത്തിന്റെ ഉപകരണമാകണമെന്ന് മാര്‍പാപ്പാ

ഐക്യരാഷ്ട്ര സഭ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യത്തിൻറെയും മാനവകുടുംബത്തിനാകമാനമുള്ള സേവനത്തിൻറെയും യഥാർത്ഥ അടയാളവും ഉപകരണവും ആയി ഭവിക്കട്ടെയെന്ന പരിശുദ്ധസിഹാസനത്തിൻറെ ആശംസ പാപ്പാ നവീകരിക്കുന്നു.

75-ɔ൦ വാർഷികം ആചരിക്കുന്ന എക്യരാഷ്ട്രസംഘനയുടെ പൊതുസഭയുടെ എഴുപത്തിയഞ്ചാമത് ഉന്നതതലയോഗത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആശംസ ആവർത്തിച്ചത്.

കോവിഡ് 19 മഹാമാരി വിതച്ചിരിക്കുന്ന ദാരിദ്ര്യം സാമ്പത്തികപ്രതിസന്ധി തുടങ്ങിയ ദുരന്തഫലങ്ങൾ, ഐക്യദാർഢ്യത്തിൻറെ അനിവാര്യത, മൗലികാവകാശങ്ങളുടെ ലംഘനം, കുഞ്ഞുങ്ങളുടെ ദുരവസ്ഥ, മതപീഢനം, ആണവായുധ മത്സരം, കുടിയേറ്റം, മഹിളകളുടെ ഔന്നത്യം, സമാധനത്തിനെതിരായ വെല്ലുവിളികൾ, പരിസ്ഥിതി പരിപാലനം, രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങിയവ പാപ്പായുടെ സന്ദേശത്തിൽ പരാമർശ വിഷയങ്ങളായി.

കോവിഡ് 19 മഹാമാരി നമ്മുടെ സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ സംവിധാനങ്ങളെ താറുമാറാക്കുകയും സൃഷ്ടികളായ നമ്മുടെ ബലഹീനത എടുത്തുകാട്ടുകയും ചെയ്യുന്നുവെന്നും ഈ കാലം ഒരു തിരഞ്ഞെടുപ്പ് നടത്താൻ, അതായത്, ക്ഷണികമായവയെയും സത്താപരമായവയെയും തമ്മിൽ വേർതിരിച്ചറിയാൻ നമ്മെ ക്ഷണിക്കുന്നുവെന്നും നമ്മുടെ ജീവിതശൈലിയിൽ ഒരു മാറ്റം അനിവാര്യമായിരിക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ പറയുന്നു.

പരസ്പരാശ്രയമില്ലാതെയും പരസ്പരം ശത്രുമനോഭാവം പുലർത്തിയും ജീവിക്കാനാവില്ല എന്നും കോവിഡ് 19 മഹാമാരി നമുക്കു കാണിച്ചു തന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

ഇന്നു സംജാതമായിരിക്കുന്ന സാമ്പത്തിക അനീതി ഇല്ലായ്മചെയ്യുന്നതിന് അന്താരാഷ്ട്രസമൂഹം പരിശ്രമിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ജനതകളുടെ സമഗ്രവികസനത്തിനും പ്രകൃതിയുടെ പരിപാലനത്തിനും നല്ലവണ്ണം ഉപയോഗിക്കാൻ കഴിയുന്ന വിലയേറിയ വിഭവങ്ങൾ, ആയുധങ്ങൾ കുന്നുകൂട്ടുന്നതിനുവേണ്ടിയുള്ള മത്സരയോട്ടം വഴി പാഴാക്കികളയുന്നത് തുടരുമ്പോൾ, സമാധാനത്തിനും സുരക്ഷയ്ക്കും യഥാർത്ഥ ഭീഷണികളായ ദാരിദ്ര്യം, മഹാപകർച്ചവ്യാധികൾ, ഭീകരപ്രവർത്തനം തുടങ്ങിയവയെ ഫലപ്രദമായി നേരിടാൻ എങ്ങനെ സാധിക്കും എന്ന് ആത്മശോധനചെയ്യേണ്ടിയരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വ്യക്തിപരവും സാമൂഹ്യവുമായ സുരക്ഷ ആയുധങ്ങളിൽ അർപ്പിക്കുന്ന പ്രമാദമരമായ യുക്തിയെ നാം പൊളിച്ചെറിയേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

അടുത്ത, അണുവായുധ നിർവ്വ്യാപനകരാർ പുനരവലോകന സമ്മേളനം അണുവായുധ മത്സരത്തിന് എത്രയും വേഗം വിരാമമിടാനും ആണവ നിരായുധീകരണത്തിനുള്ള കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാനുമുള്ള നമ്മുടെ പൊതുവായ ലക്ഷ്യത്തിനനുസൃതമായ സമൂർത്ത നടപടികൾ കൈക്കൊള്ളുമെന്ന പരിശുദ്ധസിംഹാസനത്തിൻറെ പ്രതീക്ഷയും പാപ്പാ വെളിപ്പെടുത്തി.

ഐക്യരാഷ്ട്രസഭ എന്നും സമാധാനത്തിൻറെ കൂടുതൽ കാര്യക്ഷമമായ പണിപ്പുര ആയിരിക്കണമെന്നത് സംഘർഷഭരിതമായ നമ്മുടെ ലോകത്തിൻറെ ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഉപരി ഐക്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ഇതിനായി പരിശ്രമിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്നതിനും അവയെ അടുപ്പിക്കുന്നതിനും ജനങ്ങൾക്കിടയിലുള്ള ഒരു സേതുബന്ധമായിട്ടാണ് ഐക്യരാഷ്ട്ര സ്ഥാപിതമായതെന്നും പാപ്പാ അനുസ്മരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles