വിശ്വാസത്തിന്‍റെ വാതിൽ യേശുവിനായി തുറന്നിടാം: ഫ്രാന്‍സിസ് പാപ്പാ

ഉണ്ണീശോയുടെ ഓമനത്വം തുളുമ്പുന്ന വ്യക്തിത്വത്തെ ഫിലിപ്പീൻസിലെ ജനങ്ങൾ സവിശേഷമായി വണങ്ങുന്നത് അവിടെ വിശ്വാസവെളിച്ചം നാമ്പെടുത്തതിന്‍റെ പ്രതീകം കൂടിയാണെന്ന് പാപ്പാ വിവരിച്ചു. എപ്രകാരം വിശ്വാസദീപം ഫിലിപ്പീൻസിലെ ഒരു ചെറുദ്വീപിലാണ് നാമ്പെടുത്തത്. യൗസേപ്പും മറിയവും യേശുവിനെ സ്നേഹത്തോടെ പോറ്റിവളർത്തി. അതുപോലെ നമ്മുടെ വിശ്വാസത്തിന്‍റെ വാതിൽ ദിവ്യശിശുവിനായി തുറന്നിടുമ്പോൾ, പൂർവ്വീകരിൽനിന്നു സ്വീകരിച്ച വിശ്വാസ വെളിച്ചം നാം ഉൾക്കണ്ട് പകർന്നു നല്‍കുന്നതിനു തുല്യമാണെന്നു പാപ്പാ വ്യാഖ്യാനിച്ചു. ഫിലിപ്പീൻസിൽ പ്രകടമായി കാണുന്ന വിശ്വാസത്തിന്‍റെ ഉറപ്പുള്ളതും, ക്ലേശങ്ങളിലും പ്രത്യാശയോടെ ആനന്ദിക്കുന്നതുമായ സ്നേഹത്തിന്‍റെ കരുതലുള്ള കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ആഴമായ അരൂപിയെ പാപ്പാ അഭിനന്ദിച്ചു. അതിനാൽ ഫിലിപ്പീൻസിലെ തീർത്ഥാ‌ടക ജനത – അജപാലകരും വിശ്വാസികളും ഇതുവഴി കുരിശിന്‍റെവഴിയിലൂടെയുള്ള ക്രിസ്ത്വാനുകരണത്തിന്‍റെ അർത്ഥം ഗ്രഹിക്കുന്നവരാണെന്നും പാപ്പാ പ്രസ്താവിച്ചു.

ഫിലിപ്പീൻസിലെ വിശ്വാസ ജൂബിലിയുടെ ഒരുക്കത്തിന്‍റെ ആരംഭം മുതൽ അനുഭവിച്ച കൊടുങ്കാറ്റും പേമാരിയും അഗ്നിപർവ്വതത്തിന്‍റെ സ്ഫോടനവും മഹാവ്യാഥിയുമെല്ലാം ജനങ്ങൾ ഏറ്റെടുത്ത വിശ്വാസ ജീവിതത്തിലെ കുരിശുകളായിരുന്നെന്ന് പാപ്പാ വ്യാഖ്യാനിച്ചു. അവയുടെ വേദനയും യാതനയും വഹിച്ചു മുന്നോട്ടുതന്നെ നീങ്ങിയ സഹനയാത്രയെ പാപ്പാ ശ്ലാഘിച്ചു. നിങ്ങളുടെ വിശ്വാസ യാത്രയിലും ജീവിതക്ലേശങ്ങളാൽ പലവട്ടം വീഴുകയും തളരുകയും ചെയ്തെങ്കിലും, നിങ്ങൾ ഉടനെ എഴുന്നേറ്റു, പിന്നെയും യാത്ര തുടർന്നു. സൈറീൻകാരൻ ശിമയോനെപ്പോലെ യേശുവിനെ തുണച്ചും, അദ്ധ്വാനിച്ചും, പുനർനിർമ്മിച്ചും പരസ്പരം പിൻതുണച്ചും ജനങ്ങൾ ഇനിയും മുന്നേറണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ഒരിക്കലും കൈവെടിയാത്ത ദൈവത്തിലുള്ള അവരുടെ വിശ്വാസവും ശരണവും ജീവിതസാക്ഷ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഫിലിപ്പീൻസിലെ ജനതയുടെ ക്ഷമയും, പ്രതിസന്ധികളിലും പതറാതെ മുന്നേറുവാനുള്ള അവരുടെ പ്രത്യാശയെയും പാപ്പാ അഭിനന്ദിക്കുകയും അവർക്കു നന്ദിപറയുകയും ചെയ്തു.

വിശ്വാസ ജീവിതത്തിൽ എത്തിപ്പെടേണ്ട ലക്ഷ്യമാണ് പെന്തക്കൂസ്തയും പരിശുദ്ധാത്മ സാന്നിദ്ധ്യവുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാൽ അത് നവമായ പുറപ്പാടും തുടക്കവുമാണ്. എന്നും എല്ലാഘട്ടങ്ങളിലും യേശുവിന്‍റെ ചാരത്തുണ്ടായിരുന്ന പരിശുദ്ധ മറിയം പെന്തക്കൂസ്ത നാളിലും പ്രാർത്ഥനാപൂർവ്വം പരിശുദ്ധാത്മാവിന്‍റെ വരവിനായി കാത്തിരുന്ന വേദിയിലും അപ്പസ്തോലന്മാർക്കൊപ്പം സന്നിഹിതയായിരുന്നു. അങ്ങനെ മറിയത്തോടൊപ്പം പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാരാണ് ധൈര്യപൂർവ്വം സുവിശേഷ പ്രഘോഷകരായി ലോകത്തിന്‍റെ നാല് അതിരുകളിലേയ്ക്കും ഇറങ്ങിപ്പുറപ്പെട്ടത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles