കൊന്തമാസം ഒന്നാം തീയതി – വ്യാകുല മാതാവിന്റെ വണക്കമാസം

വ്യാകുലമാതാവിനോടുള്ള  ഭക്തി നമുക്ക് വളരെ  പ്രയോജനകരമാകുന്നു

ജപം

പരിശുദ്ധ വ്യാകുല മാതാവേ, നീ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു ! ഞങ്ങളുടെ രക്ഷയ്ക്കായി സ്വന്തം പുത്രനെ കഠിന ബാധ കൾക്കും മരണത്തിനും കയ്യേൽപ്പിക്കുകയും, നീ തന്നെ ഞങ്ങളെകുറിച്ച് അത്യധികമായ പീഡകൾ  അനുഭവിക്കു ക്കയും ചെയ്തുവല്ലോ.  ഞങ്ങളുടെ പാപങ്ങളാൽ നിന്റെ ഹൃദയത്തെ കുത്തിമുറിക്കുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മേലാൽ നിന്നെ യും നിന്റെ പുത്രൻ ഈശോയെയും യഥാർത്ഥമായി സ്നേഹിപ്പാൻ ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നു.  ഇതിനു വേണ്ടുന്ന അനുഗ്രഹം ഞങ്ങൾക്കു തരണമെ.
അമ്മേൻ.

വ്യാകുല മാതാവിന്റെ ലുത്തിനിയാ

കർത്താവെ! അനുഗ്രഹിക്കണമെ.

മിശിഹായെ! അനുഗ്രഹിക്കണമെ.

കർത്താവെ ! അനുഗ്രഹിക്കണമെ.

മിശിഹായെ! ഞങളുടെ പ്രാർത്ഥന കേൾക്കണമെ.

മിശിഹായെ! ഞങളുടെ പ്രാർത്ഥന കൈകൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനെ; ഞങ്ങളെ അനുഗ്രഹിക്കണമെ.

ഭൂലോക രക്ഷിതാവായ പുത്രൻ തമ്പുരാനെ; ഞങ്ങളെ അനുഗ്രഹിക്കണമെ.

പരിശുദ്ധാത്മാവായ ദൈവമേ; ഞങ്ങളെ അനുഗ്രഹിക്കണമെ.

ഏക സ്വരൂപമായ പരിശുദ്ധ ത്രിത്വമെ; ഞങ്ങളെ അനുഗ്രഹിക്കണമെ.

 

വ്യാകുലമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.

വഴിയമ്പലത്തിൽ സ്ഥലംകിട്ടാതെ വന്ന മാതാവേ,

കാലിതൊഴുത്തിൽ പോയി താമസിക്കുന്നതിനു നിർബന്ധപെട്ട മാതാവേ,

കടിഞ്ഞൂൽ പുത്രനെ പുൽകൂട്ടിൽ കിടത്തിയ മാതാവേ,

പുത്രന്റെ പരിച്ഛേദനാചാരത്തെ സഹതാപത്തോടെ ദർശിച്ച മാതാവേ,

നിന്റെ പുത്രൻ വിവാദത്തിന്റെ അടയാളമായി വെക്കപെട്ടിരിക്കുന്നുവെന്നുകേട്ട മാതാവേ,

പുത്രനോട് കൂടെ ഈജിപ്തിലേയ്ക്ക് ഓടി ഒളിക്കാൻ ആവശ്യപെട്ട മാതാവേ,

നിർദോഷികളായ  ശിശുക്കളുടെ സംഹാരത്തിൽ ദുഃഖിച്ച മാതാവേ,

പന്ത്രണ്ടു വയസ്സിൽ ദേവാലയത്തിൽ വച്ച് കാണാതെപോയ പുത്രനെ മൂന്ന് ദിവസം വ്യസന സമേതം അന്വേഷിച്ച മാതാവേ,

നിന്റെ പുത്രന്റെ നേരെ യൂദൻമാർക്ക് ഉണ്ടായിരുന്ന തീരാത്ത പകയെ അറിഞ്ഞിരുന്ന മാതാവേ,

ഓർശ്ലത്തിലെയ്ക്ക് പാട്പെടുവാൻ പോകുന്നതിനു പുത്രനെ അവസാനത്തെ അത്താഴനാൾ മഹാ ദുഃഖത്തോടെ യാത്രപറഞ്ഞയച്ച മാതാവേ,

പുത്രൻ യൂദായാൽ ചതിവായി കാട്ടികൊടുക്കപെട്ടെന്നും ബന്ധിച്ചുകൊണ്ടു പോകപെട്ടെന്നും അറിഞ്ഞ മാതാവേ,

പുത്രൻ പതകനേപോലെ പ്രധാനാചാര്യൻമാർക്ക് എൽപ്പിക്കപെട്ടെന്ന് ഗ്രഹിച്ചമാതാവേ,

പുത്രനിൽ കളവ് ആയി കുറ്റം ചുമത്തപെട്ടെന്നു കേട്ടമാതാവേ,

പുത്രന്റെ തിരുക്കരണത്തിൽ ഭയങ്കരമായ വിധത്തിൽ അടിച്ചു എന്ന് കേട്ട മാതാവേ,

പുത്രൻ യൂദൻമാരാലും പടയാളികളാലും എത്രയും കഠിനമായവിധം ഉപദ്രവിക്കപെട്ടെന്ന് കേട്ട മാതാവേ,

പുത്രൻ ബാറാബായിക്ക് പിന്നിടപെട്ടെന്ന് അറിഞ്ഞമാതാവേ,

ചമ്മട്ടികളാൽ അടിക്കപെടുകയും മുൾമുടി ചൂടിക്കപെടുകയും ചെയ്ത പുത്രനെ കണ്ട മാതാവേ,

പുത്രന്റെമേൽ എത്രയും അന്യായമായി ഉച്ചരിക്കപെട്ട വിധിതീർപ്പുകേട്ട മാതാവേ,

ഭാരമുള്ള സ്ലീവാ വഹിച്ചിരുന്ന പുത്രനെ എതിരെ ചെന്നു കണ്ട മാതാവേ,

പുത്രന്റെ കൈ കാലുകൾ ഭയങ്കരമായ ആണികളാൽ തറയ്ക്കപെടുന്നതു കണ്ട മാതാവേ,

സ്ലീവായിൽ കിടന്ന പുത്രന്റെ അവസാന വാക്കുകളെ കേട്ട മാതാവേ,

മഹാമരണ വേദന അനുഭവിച്ചപുത്രന്റെ സമീപേ നിന്നിരുന്ന മാതാവേ,

സ്ലീവായിൽ നിന്നിറക്കിയ പുത്രന്റെ മൃതദേഹം സ്വന്തം മടിയിൽ സ്വീകരിച്ച മാതാവേ,

പുത്രന്റെ ശരീരം സംസ്‌കരിച്ചശേഷം മഹാ സങ്കടത്തോടെ വീട്ടിലേക്കു മടങ്ങിയ മാതാവേ,

രക്തസാക്ഷികളുടെ രാഞ്ജി,

ക്ലേശിതരുടെ സന്തോഷമെ,

രോഗികളുടെ ആശ്വാസമെ,

ദുർബലരുടെ ധൈര്യമെ,

പാപികളുടെ സാങ്കേതമെ,

 

നിന്റെ പുത്രന്റെ എത്രയും കഠിനമായ പീഡാസഹനത്തെയും കുരിശുമരണത്തെയും കുറിച്ച്, വേദസാക്ഷികളുടെ രാഞ്ജി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ.

നിന്റെ ഹൃദയത്തിലേഎത്രയും കഠിനദുഃഖങ്ങളെക്കുറിച്ച്,

നിന്റെ അത്യധികമായ ഖേദത്തെയും താപത്തെയും കുറിച്ച്,

നിന്റെ സീമാതീതമായ പീഡകളെകുറിച്ച്,

നിന്റെ വിലാപത്തെയും അശ്രുക്കളെയും കുറിച്ച്,

നിന്റെ മാതൃസഹതാപത്തെക്കുറിച്ച്,

നിന്റെ ശക്തിയേറിയ പ്രാർത്ഥന വഴിയായി,

അമിത ദുഃഖത്തിൽ നിന്ന്, അധൈര്യശീലത്തിൽ നിന്ന്,

പാപത്തിന്റെ സകല അവകാശങ്ങളിലും ആപത്തുകളിലും നിന്ന്,

പിശാചിന്റെ കെണികളിൽ നിന്ന്,

ഹൃദയകാഠിന്യത്തിൽ നിന്ന്,

അനുതാപം ഇല്ലായ്മയിൽ നിന്ന്,

പെട്ടെന്നുള്ള മരണത്തിൽ നിന്ന്,

നിത്യശിക്ഷയിൽ നിന്ന്,

പാപികളായ ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു,
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.

നിന്റെ പ്രാർത്ഥനയാൽ യഥാർത്ഥവിശ്വാസത്തിലും ശരണത്തിലും സ്നേഹത്തിലും ഞങ്ങളെ കാത്തുപരിപാലിക്കണമെന്ന് നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു,

നിന്റെ പുത്രനിൽ നിന്ന് ഞങ്ങളുടെ പാപങ്ങളെക്കുറിച്ച് പൂർണ്ണമായ അനുതാപവും മാനസാന്തരവും ഞങ്ങൾക്ക് തരുവിപ്പാറാകണമെന്ന് നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു,

നിന്നോട് പ്രാർത്ഥിക്കുന്നവർക്ക് ആശ്വാസവും സഹായവും നൽകുമാറാകണമെന്ന്  നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു,

ഞങ്ങളുടെ മരണസമയത്തു ഞങ്ങൾക്ക് തുണയായിരിക്കണമെന്ന് നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

നല്ല മരണം ഞങ്ങൾക്ക് വാങ്ങിച്ചു തരണമെന്ന് നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

സർവേശ്വരന്റെ മാതാവേ !നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

ഭൂലോക പാപങ്ങൾ (3)

കർത്താവെ! അനുഗ്രഹിക്കണമെ.
മിശിഹായെ!   അനുഗ്രഹിക്കണമെ.
കർത്താവെ!
അനുഗ്രഹിക്കണമെ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

എത്രയും വ്യാകുലയായ കന്യകയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.

പ്രാർത്ഥിക്കാം

ഈശോമിശിഹാ കർത്താവെ !അങ്ങ് പാടുപെടുന്ന സമയത്തു വ്യാകുലതയുടെ വാളാൾ ആത്മാവിൽ മുറിപെടുത്തപെട്ട അങ്ങേ മാതാവായ പരിശുദ്ധ കന്യകമറിയം, അങ്ങേ കൃപയുടെ സിംഹാസനത്തിങ്കൽ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും മധ്യസ്ഥയായി നിൽപ്പാൻ കൃപ ചെയ്യണമെ. ഈ പ്രാർത്ഥന പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ നിത്യമായി ജീവിച്ചു വാഴുന്ന ലോകരക്ഷകനായ
ഈശോമിശിഹായെ !അങ്ങ് വഴിയായി ഞങ്ങൾക്കു ലഭിക്കുമാറാകട്ടെ. ആമേൻ.

സുകൃതജപം

സഹതാപത്തിൻ്റെ മാതാവേ, പാപത്തോടുള്ള വെറുപ്പു ഞങ്ങൾക്ക് തരണമെ.

സൽക്രിയ

നിൻ്റെ നേരെയുള്ള മറിയത്തിൻ്റെ സനേഹത്തേയും നിൻ്റെ കൃതഘ്നതയേയും പാപങ്ങളേയും ഓർത്ത് ദുഃഖിച്ച് ഒരു ഉത്തമ മനസ്താപത്തിൻ്റെ പ്രകരണം ചൊല്ലുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles