മദ്യത്തിന് കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചില്ലേ?

മദ്യം കേരളത്തിൽ എവിടെയും ലഭിക്കുന്ന അവസ്ഥയാണുള്ളത്. മരുന്നുവാങ്ങുവാനും ആരാധനയ്ക്ക് പോകുവാനും നിയന്ത്രിക്കുവാൻ ആപ്പുകളൊന്നും ആരും വികസിപ്പിച്ചിട്ടില്ല. കൊറോണാ പ്രധിരോധ കാലത്തും ആരോഗ്യവും ആയുസ്സും നശിപ്പിക്കുന്ന മദ്യം നൽകുന്നതിൽ സർക്കാർ വലിയ താൽപര്യം എടുക്കുന്നു . ജനങ്ങളുടെ ആവശ്യമല്ലേ , സർക്കാറിൻെറ വരുമാന മാർഗ്ഗമല്ലേ എന്നൊക്കെയുള്ള ന്യായം ആവർത്തിക്കുവാൻ ചിലർക്ക് ഒരു മടിയും മറയുമില്ല. മദ്യ വ്യവസായികളുടെ പിന്തുണയോടെ രാഷ്ട്രീയ സാമൂഹ്യ ജീവിതം വളർത്തിയ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ,അത് ഏത് പാർട്ടിയോ മുന്നണിയോ ആയാലും ,കടപ്പാടുകൾ സൂക്ഷിക്കും. ശ്രീ വി എം സുധിരനെപ്പോലെ ചിലർ ഇപ്പോഴും ഉണ്ടെന്നത്തും ആശ്വാസം നൽകുന്നു
മാധ്യമങ്ങൾക്കും ഇത്തരം നയങ്ങളെ എതിർക്കാനും വിശകലനം ചെയ്യുവാനും മടിയുണ്ടാകും. അതിന് അവർക്കും ന്യായങ്ങൾ നിരത്തുവാൻ ഉണ്ടാകും . മദ്യ വിരുദ്ധ പ്രസ്ഥാനങ്ങൾ സമരമുഖത്താണ് . ദൈവത്തിൽ വിശ്വസിക്കുകയും മനുഷ്യരെ സ്നേഹിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരും മദ്യത്തിൻെറ വ്യാപകമായ വിതരണത്തിലും , അതിനെ തുടർന്ന് കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്ന ദുരന്തങ്ങളിൽ ഏറെ വേദനിക്കുന്നു.
ഇപ്പോൾ ആപ്പിലൂടെ മദ്യം വാങ്ങിക്കുന്നവരുടെ വിവരങ്ങൾ സർക്കാരിനുണ്ടല്ലോ .ഇവർക്ക് ഇനിയും സർക്കാർ സൗജന്യങ്ങൾ നൽകണോ ?ഇവരെ വരുമാനം നോക്കി BPL ലിസ്റ്റ് പരിഷ്‌കരിക്കുമോ .അവരുടെ ആധാര് നമ്പറുമായി മദ്യവിതരണവിവരങ്ങളുമായി ബന്ധപ്പെടുത്തണം.സമയം നിയന്ത്രിച്ചു ആരാധനയ്ക്ക് പോയാൽ കൊറോണ വരുമെന്ന് പറയുന്നവർ, മദ്യം വാങ്ങുവാൻ നീണ്ട നിരയായി നിൽക്കുമ്പോൾ കുഴപ്പമില്ലെന്ന് പറയുന്നു .മദ്യപാനി വഴിവക്കിൽ വെച്ചുപോലും കുടിച്ചു ളക്കില്ലാതാകുന്നുവെന്നത് ആര്ക്കാണ് അറിയാത്തത് ?
നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ ആവര്‍ത്തിച്ചു
കൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു .ജീവസമൃദ്ധിയും ജീവൻെറ സമഗ്ര സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരുടെ ആഗ്രഹമാണിത് .
സാബു ജോസ് ,എറണാകുളം
പ്രസിഡന്റ്, കെസിബിസി പ്രൊ ലൈഫ് സമിതി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.