എട്ടുനാള്‍ എന്റെ അമ്മയോടൊപ്പം

ഏക മകനെ നാല്പതാം നാൾ ദൈവത്തിന് സമർപ്പിച്ചപ്പോൾ കിട്ടിയ വാഗ്ദാനം …..
തൻ്റെ ഹൃദയത്തിലൂടെ കടക്കാനിരിക്കുന്ന വ്യാകുല വാളിനെക്കുറിച്ച്…!

അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
(ലൂക്കാ 2 : 51 ) എന്ന് തിരുവെഴുത്ത്.

പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ
കൈ കുഞ്ഞുമായി നീളുന്ന വാൾത്തലപ്പുകളിൽ നിന്ന് പ്രാണൻ പൊള്ളും പലായനങ്ങൾ …..

ബാല്യം മുതലേ തുടങ്ങുന്ന വ്യാകുലങ്ങൾ
അവളുടെ ജീവിതാവസാനം വരെ
ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ……,
അവൾക്ക് ലഭിച്ച ജീവിതം
വലിച്ചെറിയാനോ
തല്ലിത്തകർക്കാനാ ഒരിക്കൽ പോലും
അവൾ മുതിർന്നില്ല.
സർവ്വം സഹയായ ഭൂമിയെപ്പോലെ ……
എല്ലാം ഏറ്റെടുക്കാൻ തയ്യാറായി
നിൽക്കുന്ന കുഞ്ഞാടിനെപ്പോലെ അവൾ സഹനങ്ങളിൽ നിന്നും ഒളിച്ചോടാതെ നിലകൊണ്ടു.

ജീവിക്കാനുള്ള സാധ്യതകൾ ഇനിയും തീർന്നു പോയിട്ടില്ല എന്നു തന്നെയാണ് അമ്മ മറിയത്തിൻ്റെ എക്കാലത്തെയും വാദം.
സഹന വേളകളിൽ നിന്ന് ഒളിച്ചോടുന്നവരെല്ലാം ജീവിതത്തെ നേരിടാൻ ഭയക്കുന്നവരാണെന്ന് മറിയം അവളുടെ
ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

വേനലിൽ വിളയുന്ന പഴങ്ങൾക്ക് മാധുര്യമേറുന്നതു പോലെ…
സഹന കാലങ്ങളിൽ ജീവിതവിശുദ്ധിയുടെ മാധുര്യം നുകരാൻ അമ്മേ… എന്നെ പ്രാപ്തയാക്കണേ

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles