കരുണയുടെ കരത്തിന്‍ കീഴില്‍

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 7

മനുഷ്യർക്ക് മാത്രം ഇടം നൽകിയ
നെഞ്ചായിരുന്നില്ല ക്രിസ്തുവിൻ്റെത്.

നല്ലിടയൻ്റെ ചിത്രം ആകർഷകമാവുന്നതു
അവൻ്റെ കൈയ്യിൽ ഒരു കുഞ്ഞാട്
പുഞ്ചിരിക്കുന്നതു കൊണ്ടു കൂടിയാണ്.

മുൾപടർപ്പിൽ കുടുങ്ങിപ്പോയതും കാലൊടിഞ്ഞതും ഈ കുഞ്ഞാടിൻ്റേതായിരുന്നു
വഴിതെറ്റിയ കുഞ്ഞാടിനെ തൻ്റെ മൃദുലമായ നെഞ്ചിൽ ചേർത്ത് ചുബിച്ചതും
ഉയിരിൻ നദി ഒഴുക്കിയതും ക്രിസ്തു തന്നെ.

എത്രയെത്ര സന്ദർഭങ്ങളിലാണ് കുഞ്ഞാടിയെന്ന പോലെ
അവൻ എന്നെയും നെഞ്ചോട് ചേർത്ത് പിടിച്ചത്….

ഈ ലോകത്തിൻ്റെ
കൗതുകങ്ങളുടെ പുറകേ പോയി…..
ഏതോ മുൾച്ചെടിക്കാട്ടിൽ ഉടക്കി കിടന്ന
കുഞ്ഞാടായിരുന്നു ഞാൻ.
ലോകത്തിൻ്റെ കൗതുകങ്ങൾ ഒക്കെ എനിക്കായ് ഒരുക്കി വച്ച കെണികളായിരുന്നുവെന്ന വൈകിയ തിരിച്ചറിവിൽ….
ഇടയൻ്റെ സ്വരത്തിനു കാതോർത്ത്
മുൾച്ചെടിക്കാട്ടിൽ ഏങ്ങികരയുന്ന എന്നെ…
ബാക്കി തൊണ്ണൂറ്റൊമ്പതിനേയും വിട്ട് എനിക്കായ് തിരഞ്ഞു വന്ന നല്ലിടയൻ .

എൻ്റെ അരികിലെത്തി
ആ മുൾച്ചെടിക്കാട്ടിൽ നിന്ന് എന്നെ കോരിയെടുക്കുമ്പോൾ ……നല്ലിടയാ…..
നിൻ്റെ കൈകളിലും മേനിയിലും പോറലുകൾ ഏറെ വീഴുന്നത് ഞാനറിഞ്ഞിരുന്നു.
നിൻ്റെ കൈത്തണ്ടയിൽ രക്തം കിനിയുന്നതും…….

അങ്ങനെ രക്തം വാർന്നു വീഴുമ്പോഴും….. എന്നെ ചങ്കോട് ചേർത്ത് പിടിച്ചതിൻ്റെ സ്നേഹമാണ് കാൽവരികുരിശിലും
ഞാൻ കാണുന്നത്.
അവിടെ ഇറ്റുവീണ രക്തമൊക്കെയും
നീ എന്നെ ചേർത്തു പിടിച്ചതിൻ്റെ തുടർച്ചയാണന്നു ഞാനറിയുന്നു.

ലോകത്തിൻ്റെ പരിഹാസങ്ങൾക്കും അവഗണനകൾക്കും നടുവിൽ
ഒറ്റപ്പെട്ടു നിൽക്കുമ്പോഴും……
എനിക്കു വേണ്ടി രക്തം വാർന്നൊഴുകുന്ന
നിൻ്റെ ചങ്കോട് ചേർന്നിരിക്കാൻ…..
നെറ്റിത്തടത്തിൽ നിൻ്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി എൻ്റെ ചിന്തകളെ വിശുദ്ധിയിലേക്ക് വീണ്ടെടുക്കാൻ ….

നല്ലിടയാ…… നീ എന്നെ മാറോട് ചേർക്കണമേ…

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles