പീലാത്തോസിന്റെ കൊട്ടാരത്തിന് എന്തു സംഭവിച്ചു എന്നറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പീലാത്തോസിന്റെ കൊട്ടാരം,
ഫ്ളജെല്ലേഷന്‍ മോണസ്ട്രി

പീലാത്തോസിന്റെ കൊട്ടാരമായ പ്രെത്തോറിയം ഉണ്ടായിരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ആശ്രമ ദേവാലയമാണ് ഫ്ളജെ ല്ലേഷന്‍ മൊണാസ്ട്രി. പ്രധാന പുരോഹിതനായ കയ്യഫാസിന്റെ അടുത്തുള്ള വിചാരണക്ക് ശേഷം യേശുവിനെ ദുഃഖവെള്ളിയാഴ്ച രാവിലെ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുവന്നു. യേശുവിന്റെ കാലത്ത് പീലാത്തോസ് ജെറുസലേമില്‍ താമസിച്ചിരുന്ന സ്ഥലം അന്തോണിയ കൊട്ടാരം (Fotrress Antonia) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജെറുസലേം ദേവാലയത്തിന്റെ വടക്കു ഭാഗത്തായി ദേവാലയത്തേയും ദേവാലയം സന്ദര്‍ശിക്കാനര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകരെയും സംരക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വലിയൊരു കൊട്ടാരമായിരുന്നു അന്തോണിയോ കൊട്ടാരം.

യൂദയായുടെ ഭരണാധികാരിയായ പീലാത്തോസ് താമസിച്ചു ഭരണം നടത്തിയിരുന്നത് മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തുള്ള പട്ടണമായ കേസറിയായിലായിരുന്നു. യഹൂദര്‍ വര്‍ഷത്തില്‍ മൂന്നു തവണ ജെറുസലേമിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നതിനാല്‍ ആ സമയത്ത് മിക്കവാറും യഹൂദര്‍ ജെറുസലേമില്‍ ആയിരിക്കുമെന്നതിനാല്‍ അവിടെ ക്രമസമാധാന പാലനത്തിനും അവരുടെ സംരക്ഷണത്തിനുമായി ഭരണാധിപനായ പീലാത്തോസ് ജെറുസലേമിലേക്ക് വരണമായിരുന്നു. അങ്ങനെ ജെറുസലേമിലേക്ക് വന്നിരുന്ന പീലാത്തോസ് താമസിച്ചിരുന്ന കൊട്ടാരമായിരുന്നു ‘അന്തോണിയാ കൊട്ടാരം’. ഈ കൊട്ടാരത്തിലേക്കാണ് വിചാരണയ്ക്ക് വേണ്ടി പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ കൊണ്ടുവന്നത്.
യേശുവിന്റെ കാലത്ത് അന്തോണിയാ കൊട്ടാരം ഉണ്ടായിരുന്ന അന്നത്തെ വിശാലമായ ആ സ്ഥലത്ത് ഇന്ന് ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ ആശ്രമമായ ഫ്‌ളജെല്ലഷന്‍ മൊണാസ്ട്രിയിലും സീയോന്‍ സിസ്‌റ്റേഴ്‌സിന്റെ ആശ്രമമായ എച്ചേഹോമോയും ഒരു സ്‌കൂളും ആണ് ഉള്ളത്. ജെറുസലേമിലെ കുരിശിന്റെ വഴി ഇവിടെയാണ് ആരംഭിക്കുന്നത്.

യേശുവിന്റെ പീഡാനുഭവവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള സ്ഥലമാണ് ഇത്. ഇവിടെ വച്ചാണ് ഈശോയെ പീലാത്തോസ് വിചാരണ ചെയ്യുന്നത്. ഇവിടെ വച്ചാണ് യേശുവിന്റെ സ്ഥാനത്ത് ബറാബാസ് മോചിപ്പിക്കപ്പെടുന്നത്. ഇവിടെ വച്ചാണ് ഈശോ ചമ്മട്ടികളാല്‍ അടിക്കപ്പെടുന്നത്. ഇവിടെ നിന്നാണ് യേശുവിനെ മുള്‍ക്കിരീടം ചൂടിച്ച് പടയാളികള്‍ പരിഹസിക്കുന്നത്. ഇവിടെയാണ് അവനെ ക്രൂശിക്കുക എന്ന യേശുവിനെതിരെ ജനങ്ങള്‍ ആര്‍ത്ത് അട്ടഹസിക്കുന്നത്. ‘ഇതാ മനുഷ്യന്‍’ എന്നു പറഞ്ഞ് പീലാത്തോസ് യേശുവിനെ ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നത്. ഇവിടെ വച്ചാണ് ഒടുവില്‍ യേശുവിനെ അന്യായമായി വിട്ടുകൊടുക്കുന്നതിന്റെയും കുറ്റം യഹൂദഗണത്തില്‍ കെട്ടിവച്ചു കൊണ്ട് പീലാത്തോസ് കൈകഴുകി കയ്യൊഴിയുന്നതും ഇവിടെവച്ചാണ്. ഇവിടെ നിന്നാണ് കുരിശു വഹിച്ചുകൊണ്ടുള്ള തന്റെ അവസാന യാത്ര ഈശോ ആരംഭിക്കുന്നത്. യേശുവിന്റെ രക്തം വീണു നനഞ്ഞ ഈ സ്ഥലത്ത് പ്രാര്‍ത്ഥിക്കുക വലിയൊരു അനുഭവമാണ്.

പീലാത്തോസിന്റെ കൊട്ടാരമുണ്ടായിരുന്ന ഈ സ്ഥലത്ത് നാലാം  നൂറ്റാണ്ടില്‍ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിരുന്നു. ആ ദൈവാലയത്തെക്കുറിച്ച് ബോര്‍ദോയില്‍ നിന്നുള്ള ഒരു തീര്‍ത്ഥാടകനും ജെറുസലേമിലെ വിശുദ്ധ സിറിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിന്റെ അവസാനം ആ ദേവാലയം ഉപേക്ഷിക്കപ്പെട്ടുവെന്നും അവര്‍ സൂചിപ്പിക്കുന്നു. പിന്നീട് 5ാം നൂറ്റാണ്ടില്‍ ഇവിടെ വേറൊരു ദേവാലയം നിര്‍മ്മിക്കപ്പെടുകയും അതിനെ വിശുദ്ധ ജ്ഞാനത്തിന്റെ ദേവാലയം (ഒമഴശമ ടീുവശമ) എന്ന് വിളിക്കുകയും ചെയ്തു. കുരിശു യുദ്ധക്കാര്‍ പരാജയപ്പെട്ടതിനു ശേഷം ഈ ദേവാലയം നാമാവശേഷമാവുകയും പിന്നീട് വിസ്മൃതിയിലാവുകയും ചെയ്തു. 1838 ല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ഈ സ്ഥലം ഏറ്റെടുക്കുകയും ഇവിടെ പുരാവസ്തു ഗവേഷണ പഠനം നടത്തുകയും പഴയ ദേവാലയങ്ങളുടെ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു. അങ്ങനെ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഇവിടെയാണ് പീലാത്തോസിന്റെ കൊട്ടാരമായ ‘അന്തോണിയാ കൊട്ടാരം’ ഉണ്ടായിരുന്നതെന്ന നിഗമനത്തിലെത്തുന്നത്. 1929 ല്‍ ഇവിടെ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചു. ആ ദേവാലയമാണ് ഫ്‌ളജല്ലേഷന്‍ (ചമ്മട്ടിയടി) എന്ന പേരില്‍ അറിയപ്പെടുന്നത്.

ഫ്‌ളജല്ലേഷന്‍ ദേവാലയത്തിന്റെ നേരെ എതിര്‍ഭാഗത്ത് 19ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പഠനത്തില്‍ മറ്റൊരു ദേവാലയത്തിന്റെ അവശിഷ്ടം കൂടി കണ്ടെത്തുകയുണ്ടായി. അവിടെ 1904 ല്‍ ഈശോയെ മരണത്തിന് വിധിച്ചത് അനുസ്മരിക്കുന്ന ദേവാലയം (Chapel of Condemnation) നിര്‍മ്മിച്ചു. ഈ ദൈവാലയത്തിന്റെ അള്‍ത്താരക്കു പുറകില്‍ കുരിശു വഹിച്ചുകൊണ്ട് കാല്‍വരിയിലേക്ക് യാത്രയാകുന്ന ഈശോയെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കല്ലുകള്‍ പാകിയിരിക്കുന്നതുകൊണ്ട് പീലാത്തോസിന്റെ കൊട്ടാരം ഗസ്ദാത്ത കല്‍ക്കുളം എന്നറിയപ്പെട്ടു. യേശുവിന്റെ കാലത്ത് തറയില്‍ പാകിയിരുന്ന കല്ലുകള്‍ പിന്നീട് അഉ 135 ല്‍ ഹഗ്രേണ്‍ ചക്രവര്‍ത്തി ജറുസലേം പട്ടണം പുനര്‍ നിര്‍മ്മിച്ചപ്പോള്‍ വീണ്ടും ഉപയോഗിച്ചു. അതേ കല്ലുകള്‍ ഇന്നും എച്ചേഹോമോ ആശ്രമത്തിന്റെ മ്യൂസിയത്തില്‍ കാണാന്‍ സാധിക്കും. അതില്‍ റോമന്‍ പട്ടാളക്കാര്‍ കളിക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്നത്തെ ചെസ്സ് കളിയോട് സാമ്യമുള്ള ഒരു കളി (Kings Game) ശിലകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ശില ഈശോയെ മരണത്തിന് വിധിച്ചത് അനുസ്മരിക്കുന്ന  ദേവാലയത്തിന്റെ തറയില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഫ്‌ളജെല്ലേഷന്‍ മൊണാസ്ട്രിയുടെ തൊട്ടടുത്തുള്ള ആശ്രമമായ എച്ചേഹോമോയില്‍ മനോഹരമായ ഒരു ചാപ്പലുണ്ട്. ‘ഇതാ മനുഷ്യന്‍’ എന്ന് പീലാത്തോസ് പറഞ്ഞതിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ ആശ്രമത്തിന് ആ പേര് ലഭിച്ചിരിക്കുന്നത്. എച്ചേഹോമോ ആശ്രമ ദേവാലയത്തിലെ അള്‍ത്താരയിലെ കമാനം അഉ 135 ല്‍ ഹഡ്രിയാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ജറുസലേം പട്ടണത്തോട് ചേര്‍ന്ന് ഉണ്ടായിരുന്ന ആര്‍ച്ചിന്റെ ഒരു ഭാഗമാണ്. അത് ഇപ്പോഴും മനോഹരമായ ഈ ദേവാലയത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിന്റെ മറുഭാഗം ഡോളറോസയില്‍ കാണാം.

യേശുവിന്റെ പീഡാസഹനത്തിന്റെ ഓരോ നിമിഷവും രക്ഷാകരമായിരുന്നു. ഈശോ മരണത്തിന് വിധിക്കപ്പെടുമ്പോള്‍ ബറാബാസ് എന്ന കൊടുകുറ്റവാളി മോചിതനാവുകയാണ്. കുരിശില്‍ മരിക്കുമ്പോള്‍ നല്ല കള്ളന്‍ പറുദീസയിലേക്ക് സ്വീകരിക്കപ്പെടുന്നു. അവസാന തുള്ളി രക്തവും ചിന്ത വേദന അനുഭവിച്ച് ഈശോ മരിക്കുമ്പോള്‍ മനുഷ്യകുലം മുഴുവനും രക്ഷിക്കപ്പെടുന്നു. ഓരോ മനുഷ്യ ജീവിതത്തിനും അര്‍ത്ഥം ലഭിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ബലിയാകുവാന്‍ അനുവദിക്കുമ്പോഴാണെന്ന് യേശുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

പ്രാര്‍ത്ഥന:
ഞങ്ങള്‍ക്ക് രക്ഷ ലഭിക്കാന്‍ വേണ്ടി അന്യായമായ സഹനത്തിന് സ്വയം വിധേയനാക്കിയ യേശുവേ ഞങ്ങളുടെ ജീവിതത്തിലെ പല സഹനങ്ങളും ഞങ്ങളുടെ കുറവുകള്‍ കൊണ്ടും, പാപങ്ങള്‍ കൊണ്ടും ഉണ്ടാകുന്നതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ വേദനകള്‍ അങ്ങയുടെ കുരിശിനോട് ചേര്‍ന്ന് സഹിക്കുവാനുള്ള കൃപ അവിടുന്ന് തരേണമെ. സ്വീകരിക്കുന്നതിലല്ല കൊടുക്കുന്നതിലാണ് ശരിയായ മൂല്യം അടങ്ങിയിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരേണമെ. അങ്ങയുടെ കുരിശിന്റെ പാതയിലൂടെ നടക്കുന്ന യഥാര്‍ത്ഥ ക്രൈസ്തവരായി ഞങ്ങളെ രൂപാന്തരപ്പെടുത്തണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles