ആക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി

ഹെയ്തിയിലെ ഡെല്‍മാസിലെ ഗ്രേറ്റ് റാവിന്‍ മേഖലയില്‍ നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഷിയൂട്ട് മിഷണറി (സി.ഐ.സി.എം) വൈദികനായ ഫാ. സില്‍വൈന്‍ റൊണാള്‍ഡ് മോചിതനായി. നവംബര്‍ 13ന് രാത്രി 10 മണിയോടെയാണ് വൈദികന്‍ മോചിക്കപ്പെട്ടതെന്ന് ഹെയ്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. സില്‍വൈന്റെ മോചനത്തിനായി 50,00,000 ഗോര്‍ഡ്സ് ആവശ്യപ്പെട്ടിരുന്നു. മോചനത്തിന് ഹെയ്തി റിലീജിയസ് കോണ്‍ഫറന്‍സ് സമിതി ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

“ദയവായി ഫാ. സില്‍വൈനെ മോചിപ്പിക്കൂ” എന്ന തലക്കെട്ടോടെ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍, അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം നല്‍കിയിരിന്നു. തട്ടിക്കൊണ്ടുപോയവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസസഭയുടെ ഭവനത്തില്‍ താമസിച്ചു വരികയായിരുന്നു ഫാ. സില്‍വൈനെ നവംബര്‍ 10നാണ് തട്ടിക്കൊണ്ടു പോയത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles