ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ നിലവില്‍ വന്നു

കൊച്ചി: ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത വിവേചനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജസ്റ്റിസ് ജെ. ബി. കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷനില്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട ഐ‌എ‌എസ്), ജേക്കബ് പുന്നൂസ് (റിട്ട ഐ‌പി‌എസ്) എന്നിവര്‍ അംഗങ്ങളാണ്.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കീഴില്‍ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രത്യേകമായി മാറ്റിവെയ്ക്കുന്ന വിവേചനപരമായ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ അനുകൂല്യങ്ങളും 80% മുസ്ലിങ്ങള്‍ക്കും ഇരുപതു ശതമാനം ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന ഇതര ന്യൂനപക്ഷങ്ങള്‍ക്കുമായിരിന്നു മാറ്റിവെച്ചിരിന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുകയും കത്തോലിക്ക മെത്രാന്‍ സമിതി വിവേചനം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തിരിന്നു. ഇതിനാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles