സിമിത്തേരികള്‍ നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്?

മഞ്ഞിന്‍ യവനിക നീക്കി തെളിയുന്ന പോലെ ഓരോരോ മുഖങ്ങള്‍ സ്മൃതിയുടെ ഏതോ അടരുകളില്‍ നിന്നും എത്തിനോക്കുന്നു. പുഞ്ചരികള്‍, പരിഭവങ്ങള്‍, നേര്‍ത്ത നനവു പടര്‍ന്ന മിഴികള്‍… സ്‌നേഹം, വാത്സല്യം, സൗഹൃദം… മഹാകാലത്തില്‍ മുങ്ങിപ്പോയ ആയുസ്സിന്റെ വര്‍ഷങ്ങളില്‍ നിന്നും വിടചൊല്ലിപ്പോയവരുടെ മുഖങ്ങള്‍… മനസ്സിപ്പോള്‍ ഒരു വേദികയാകുന്നു.

തുഷാര നദിയില്‍ സ്‌നാനം കഴിഞ്ഞിട്ടെന്നതു പോലെ കയറി വന്ന് പുഞ്ചരി തൂകി കടന്നു പോകുന്ന ഓരോരുത്തരും ഉണര്‍ത്തുന്നത് എത്രയെത്ര വികാരങ്ങളാണ്! വിടര്‍ത്തുന്നത് എത്ര ഓര്‍മപ്പൂക്കളാണ്!

ചിലരുടെ മുന്നില്‍ ഞാന്‍ വീണ്ടും കുഞ്ഞാകുന്നു. വാത്സല്യത്തിന്റെ താമരപ്പൊയ്കയില്‍ ആത്മാവിന്റെ ആന്ദോളനം. കവിള്‍ത്തടങ്ങളില്‍ തലോടി പഴയ ചെല്ലപ്പേര് വിളിക്കുന്ന പതുപതുത്ത മുത്തശ്ശിക്കരങ്ങള്‍…! പൂര്‍ണിമ നുകരാതെ വിട ചൊല്ലിപ്പോയ കാരണവന്‍മാരുടെയും പാതിവഴിയില്‍ പാട്ടുനിര്‍ത്തിയവരുടെയും മുഖങ്ങള്‍ കാലത്തിന്റെ കുഴിമാടങ്ങളില്‍ നിന്ന് ഏതൊക്കെയോ ഭൂതകാലാനുഭവങ്ങളെ കൈപിടിച്ചുയര്‍ത്തുന്നു… തണുത്തും തരിപ്പും ചൂടും ആഹ്ലാദവും സ്‌നേഹവും…

ഓരോ കുഴിമാടവും ഓരോ ജീവിതമാണ്. കാലത്തിന്റെ പടവില്‍ രണ്ടു ചുവട് പിന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും പൂക്കുന്ന ജീവിതങ്ങള്‍. വീണ്ടും കൊണ്ടാടാവുന്ന ജീവിതോത്സവങ്ങള്‍… ഓര്‍മ ജീവിതമാണെങ്കില്‍, സ്മൃതിയുടെ വേദികയില്‍ വീണ്ടും വന്നു നിറയുന്ന സൗഹൃദോത്സവങ്ങള്‍!

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles