വി. ചാവറയച്ചന്‍ പരിശുദ്ധ അമ്മയുടെ മകന്‍

കേരളത്തിലെ കൈനകരിയിലുമുണ്ടായിരുന്നു ഭക്തരും വിശുദ്ധരുമായ ദമ്പതികൾ: കുര്യാക്കോസും മറിയവും, ചാവറയച്ചൻ്റെ മാതാപിതാക്കൾ. അവരുടെ ആറു മക്കളിൽ ഇളയവനായിരുന്നു ഏലിയാസ്. മാതാപിതാക്കൾ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും എഴുന്നേറ്റ് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചിരുന്നു. ഇതു കണ്ട് ഏലിയാസ് എന്ന ബാലനും അമ്മയുടെ അടുത്തിരുന്ന് പ്രാർത്ഥിച്ചു പോന്നു.

ബാലന് ആറുമാസം പ്രായമായപ്പോൾ വെച്ചൂർ പള്ളിയിൽ കൊണ്ടുപോയി പരിശുദ്ധ അമലോത്ഭവമാതാവിന് അടിമ വച്ചു. അപ്പോൾ വികാരിയച്ചൻ അമ്മയോടു പറഞ്ഞ കാര്യം അമ്മ കൂടെക്കൂടെ മകനെ ഓർമിപ്പിച്ചിരുന്നു.

“ഇനി ഇവൻ നിൻ്റെ മകനല്ല. പരിശുദ്ധ അമ്മയുടെ മകനാണ്. ദൈവ ജനനിയുടെ മകനായി ഇവനെ വളർത്തണം” മരണം വരെയും ആ അമ്മ വെച്ചൂർ പള്ളിയിൽ പോയി അടിമപ്പണം നൽകുകയും നേർച്ച പുതുക്കുകയും ചെയ്തിരുന്നു. “മാതാവിൻ്റെ അടിമയാണ് നീ” എന്ന് അമ്മ കൂടെക്കൂടെ മകനെ ഓർമ്മിപ്പിച്ചിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles