അല്‍ഫോന്‍സാമ്മയുടെ ചെമ്പരത്തിപ്പൂവിനെ ഓര്‍മിച്ച് മാര്‍ വാണിയപ്പുരയ്ക്കല്‍

ഭരണങ്ങാനം: കുഞ്ഞുനാളിൽ അൽഫോൻസാമ്മയുടെ കബറിടത്തിലെത്തിയപ്പോൾ അവിടെനിന്നെടുത്ത ഒരു ചെന്പരത്തിപ്പൂവിന്‍റെ ഇതൾ തന്‍റെ ബൈബിളിനുള്ളിൽ നിധിപോലെ കാത്തുവച്ച കാര്യം അനുസ്മരിച്ചു സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ.

ഇന്നലെ ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിലെ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എന്നും ബൈബിൾ വായിക്കാൻ തുറക്കുന്പോൾ കാണുന്ന ആ പുഷ്പത്തിന്‍റെ ഇതളു പോലും പരിശുദ്ധമാണെന്നു വിശാസമുണ്ടായിരുന്നു. സഭയെയും സഭാധികാരികളെയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അൽഫോൻസാമ്മ കുടുംബങ്ങൾക്കും കുട്ടികൾക്കും അനുകരിക്കാവുന്ന മാതൃകയാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

അൽഫോൻസാമ്മയുടെ തിരുനാളിന്‍റെ നാലാം ദിനത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ വാണിയപ്പുരയ്ക്കൽ. വിശുദ്ധി സൂക്ഷിക്കുന്ന ജീവിതങ്ങൾ മണ്ണോടു ചേർന്നാലും ആ മണ്ണുപോലും വിശുദ്ധമാണ്. ആ മൃതികുടീരത്തോടു ചേർന്നു കിടക്കുന്ന പുഷ്പദളങ്ങൾപോലും ആത്മീയ, ശാരീരിക സൗഖ്യങ്ങൾക്കു നിമിത്തമാകും. – അദ്ദേഹം ഒാർമിപ്പിച്ചു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles