ക്രൂശിത രൂപവും കൈയില്‍ പിടിച്ചു വചനം പ്രഘോഷിച്ച വിശുദ്ധ

1233 ല്‍ മാര്‍പാപ്പായുടെ ഭരണത്തിന്റെ കീഴില്‍ ആയിരുന്ന വിറ്റര്‍ബോയില്‍ ജനിച്ച റോസ് ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു. വളരെ ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരെ സഹായിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും അവള്‍ ഇഷ്ടപ്പെട്ടിരുന്നു. ചെറു പ്രായത്തില്‍ പോലും അവളില്‍ അഭൗമികമായ ചൈതന്യം ദൃശ്യമായിരുന്നു. മൂന്ന് വയസു പ്രായം ഉള്ളപോള്‍ തന്റെ അമ്മായിയെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ റോസിന് സാധിച്ചു.

എഴു വയസുള്ളപ്പോള്‍ തന്റെ ജീവിതം പ്രാര്‍ത്ഥനക്കും പാപപരിഹാരം ചെയ്യുന്നതിനും വേണ്ടി ഉഴിഞ്ഞു വയ്ക്കാന്‍ റോസ് തീരുമാനം എടുത്തു. പത്താം വയസില്‍ പരിശുദ്ധ അമ്മ റോസിന് പ്രത്യക്ഷപ്പെടുകയുണ്ടായി. പരിശുദ്ധ അമ്മയുടെ നിര്‍ദേശ പ്രകാരം ആണ് റോസ് വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേരുന്നത്. മൂന്നാം സഭയില്‍ ചേര്‍ന്ന റോസ് മാതാവ് നിര്‍ദേശിച്ചത് പോലെ സമീപ നഗരത്തില്‍ ചെന്ന് സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിച്ചു. ക്രിസ്തുവിനെ കുറിച്ചും കത്തോലിക്കാ സഭയെ കുറിച്ചും അവള്‍ എല്ലാവരോടും പറഞ്ഞു നടന്നു. കൈയില്‍ ഒരു ക്രൂശിത രൂപവും പിടിച്ചായിരുന്നു റോസിന്റെ പ്രഘോഷണങ്ങള്‍.

പതിനഞ്ചാം വയസില്‍ ഒരു മഠം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ താമസിച്ചിരുന്ന പ്രദേശം മാര്‍പാപ്പാ ഭരണത്തിനു എതിരായി തിരിഞ്ഞു. ആളുകള്‍ ചേരി തിരിഞ്ഞു.

പതിനെട്ടാം വയസില്‍ റോസിന് ഹൃദയ സംബന്ധമായ അസുഖം പിടിപെട്ട് അവള്‍ മരിച്ചു. പ്രവാസികളുടെയും ഫ്രാന്‍സിസ്‌കന്‍ യുവജനങ്ങളുടെയും സന്ന്യാസാശ്രമങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെയും മധ്യസ്ഥയാണ് റോസ് ഓഫ് വിറ്റെര്‍ബോ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles