ആഗമനകാലം പുണ്യമുള്ളതാക്കാന്‍ യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികള്‍

ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരനില്‍ നിന്നു ദൈവപുത്രന്റെ വളര്‍ത്തു പിതാവ് എന്ന പദവിയേക്കു ഉയര്‍ത്തപ്പെട്ട വിശുദ്ധ യൗസേപ്പ് ആഗമന കാലത്തെ ഉത്തമ പാഠപുസ്തകമാണ്. ആഗമന കാലം ഏറ്റവും ഫലപ്രദമായി ജീവിക്കാന്‍ നമ്മളെ സഹായിക്കാന്‍ കഴിയുന്ന ഏറ്റവും ഉത്തമനായ വിശുദ്ധനാണ് വി. യൗസേപ്പ്, അതിനു പല കാരണങ്ങള്‍ ഉണ്ട്. യൗസേപ്പു പിതാവില്‍ അസാധാരണമായി വിളങ്ങി നിന്ന അഞ്ചു പുണ്യങ്ങള്‍ ക്രിസ്തുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കവാന്‍ അനുകരണീയമായ മാതൃകകള്‍ ആണ്.

1. നിശബ്ദത
വിശുദ്ധ ഗ്രന്ഥത്തില്‍ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കേള്‍ക്കുന്നില്ല. വാചലമായ മൗനം ആണ് ജോസഫിന്റേത്. ആഴമേറിയ പ്രാര്‍ത്ഥനക്കു വേണ്ട അടിസ്ഥാന മനോഭാവം നിശബ്ദതയുടേതാണന്നു ജോസഫിന്റെ മൗനം നമ്മളെ പഠിപ്പിക്കുന്നു. കോലാഹലങ്ങളില്‍ മുഴുകി ജീവിക്കുന്നവര്‍ക്കു ദൈവ സ്വരം കേള്‍ക്കുവാന്‍ കഴിയുകയില്ല. നിശബ്ദതയുടെ കുളിര്‍ തെന്നലിലാണ് പരിശുദ്ധാത്മാവു നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നല്‍കുന്ന ആധികാരികതയാണ് നിശബ്ദത. ദൈവത്തിന്റെ സാന്നിധ്യം ഉള്ളിലറിഞ്ഞു അവിടുത്തോടു സംഭാഷണം നടത്തിയ യൗസേപ്പിനു ഈ നിശബ്ദതയോളം മനോഹരമായി മറ്റൊന്നില്ലായിരുന്നു.

2. പ്രാര്‍ത്ഥന
വി. ജോസഫ് പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. രക്ഷാകര ചരിത്രത്തിലെ ഒരു പ്രധാന പങ്കുവഹിക്കാന്‍ ജോസഫിനെ യോഗ്യനാക്കിയതു ആഴമേറിയ പ്രാര്‍ത്ഥന ആയിരുന്നു. ദൈവമാതാവായ മറിയത്തിന്റെ ഭാര്യയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളര്‍ത്തു പിതാവുമായിരുന്നു ജോസഫ്. ദൈവത്തെ അബാ പിതാവേ എന്നു വിളിക്കാന്‍ ഈശോയെ പഠിപ്പിച്ചതു വി. ജോസഫാണ്. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിനു ഒരു മാനുഷികതലം വരുത്തി കൊടുത്തത് യൗസേപ്പ് പിതാവാണന്നു പറയാം. ഈശോയെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. വി. യൗസേപ്പു പിതാവേ എന്നെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്നു നമുക്കും പ്രാര്‍ത്ഥിച്ചു തുടങ്ങാം.

3. ധൈര്യം
ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകള്‍ നിറവേറ്റുന്നതില്‍ പല പുരുഷന്മാരും വീഴ്ച വരുത്തുമ്പോള്‍ വി.യൗസേപ്പ് നമുക്കു തരുന്ന മാതൃക ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ആണ്. എതീര്‍പ്പുകള്‍ അതിജീവിക്കാന്‍ ദുസഹമായ കാലാവസ്ഥയില്‍ കൊടിയ തണുപ്പും കാറ്റും അവഗണിച്ചു മൈയിലുകള്‍ താണ്ടി. അവസാനം ഒരു കാലിത്തൊഴുത്തില്‍ അവര്‍ക്കു അഭയം കിട്ടി. ഉണ്ണിയേശുവിനെ രക്ഷിക്കാനായി അതിരാവിലെ ഉണര്‍ന്നു ഈജിപ്തിലേക്കു പാലയനം ചെയ്തു. ബുദ്ധിമുട്ടുകളെ ധൈര്യപൂര്‍ച്ചം അഭിമുഖീകരിച്ച യൗസേപ്പുപിതാവ് ആധുനിക കാലത്തിലെ പുരുഷന്മാര്‍ക്കുള്ള ഉദാത്ത മാതൃകയാണ്. ധൈര്യവാനായ മാന്യന്‍ ആയിരുന്നു വി. യൗസേപ്പ്

4. നല്‍കുക സംരക്ഷിക്കുക
തിരുകുടുംബത്തെ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വി. യൗസേപ്പ്. ആശാരിപ്പണി ചെയ്ത കഠിനാധ്വാനി ആയിരുന്നു ജോസഫ്. അന്നത്തെ അപ്പത്തിനായി നെറ്റിയിലെ വിയര്‍പ്പു കൊണ്ടു അധ്വാനിച്ച വ്യക്തിയായിരുന്നു ജോസഫ്. തനിക്കു വേണ്ടി ചിന്തിക്കാതെ തന്നെ എല്‍പ്പിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു യൗസേപ്പു പിതാവിന്റെ ജീവിത ലക്ഷ്യം. ക്രിസ്തുമസിനോടു അടുക്കുമ്പോള്‍ നമ്മുടെ ആത്മീയ ജീവിതത്തെ സംരക്ഷിക്കുവാനും നയിക്കുവാനും വി.യൗസേപ്പിനോടു നമുക്കു പ്രാര്‍ത്ഥിക്കാം. ഭൗതീകതയും കമ്പോളവല്‍ക്കരണവും സുഖാനുഭൂതിയും ഇന്നത്തെ സംസ്‌കാരത്തിന്റെ ദൈവങ്ങളാകുമ്പോള്‍ അവ ആദ്ധ്യാത്മികതയെ ശ്വാസം മുട്ടിക്കും. ഉണ്ണിയേശുവിനെ നമ്മുടെ കരങ്ങളിലും ഹൃദയങ്ങളിലും വഹിക്കുവാന്‍ കഴിയുക ലോകത്തിലുള്ള എല്ലാ സമ്പാദ്യങ്ങളക്കാലും വലുതാണ്. വി. യൗസേപ്പിതാവിന്റെ ജീവിതം ഇതിനു ഉത്തമ മാതൃകയാണ്.

5. തിരു കുടുംബത്തിന്റെ ഭാഗമാവുക
ഈശോയും മാതാവും യൗസേപ്പിതാവുമടങ്ങുന്ന നസ്രത്തിലെ കൊച്ചു കുടുംബമാണ് ആഗമന കാലത്തില്‍ നാം അംഗമാകേണ്ട സ്വപ്നഗ്രഹം. ശരിയായ കുടുംബ സ്‌നേഹത്തിലേക്കും മാതൃ വണക്കത്തിലേക്കു നമ്മെ നയിക്കുന്ന പാലമാണ് വി.യൗസേപ്പ്. ഈശോ കഴിഞാല്‍ പരിശുദ്ധ കന്യകാമറിയത്തെ ഇത്രയധികം ഈ ഭൂമിയില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തി വി. ജോസഫല്ലാതെ മറ്റാരുമല്ല. വി. യൗസേപ്പിതാവിലേക്കു തിരിയുകയും വലിയ കൃപകളും പരിശുദ്ധ മറിയത്തോടുള്ള സ്‌നേഹവും അറിവും അപേക്ഷിക്കുകയും ചെയ്താല്‍, നാം അറിയാതെ തന്നെ നമ്മില്‍ മാതൃ ഭക്തി സമൃദ്ധമാകും.
വി. യൗസേപ്പിലേക്കു തിരിഞ്ഞു ഈശോയോടുള്ള സ്‌നേഹത്തിലും അറിവിലും വളരാനുള്ള കൃപയാചിച്ചാല്‍ മറിയം കഴിഞ്ഞാല്‍ നമ്മെ സാഹായിക്കാന്‍ കഴിയുക യൗസേപ്പിതാവിനായിരിക്കും.
ഈശോയെയും മാതാവിനെയും യൗസേപ്പിതാവിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്താലെ നമ്മുടെ കുടുംബങ്ങളും ഈ ആഗമനകാലത്തു തിരുകുടുംബമാവുകയുള്ളു. അതിനുള്ള ഉത്തമ പാഠപുസ്തകമാണ് നസ്രായനായ വി. യൗസേപ്പ്.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles