ജോസഫ് : മണ്ണില്‍ സഞ്ചരിച്ച ദിവ്യനക്ഷത്രം

ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നല്‍കുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിണ്ണില്‍ തെളിഞ്ഞ നക്ഷത്രം
പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ക്ക് ജറുസലെമിലെത്താനും രക്ഷകനെ കണ്ടെത്താന്‍ കഴിയുന്നതുമായ ശക്തമായ അടയാളമായിരുന്നു.

ക്രിസ്തുമസ് കാലത്തെ നക്ഷത്രം ലോക രക്ഷകനായി മണ്ണില്‍ പിറന്ന ദൈവപുത്രനെ ഓര്‍മ്മപ്പെടുത്തലാണ് അവനിലേക്കു നയിക്കുന്ന വഴികാട്ടിയാണ്. വിണ്ണില്‍ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ മണ്ണില്‍ സ്വയം നക്ഷത്രമായി തീരാനുള്ള ക്ഷണമാണ് ആഗമന കാലത്തിന്റേത്. യൗസേപ്പിതാവ് മണ്ണില്‍ സഞ്ചരിച്ച ഒരു നക്ഷത്രമായിരുന്നു. ഈശോയിലേക്കു വഴികാട്ടിയ ഒരു ദിവ്യനക്ഷത്രം. ഈശോയിലേക്കു സ്വയം എത്തിച്ചേരുക അവനിലേക്കു മറ്റുള്ളവരെ അടുപ്പിക്കുക അതാണല്ലോ ആഗമന കാലത്തിന്റെ ലക്ഷ്യം.

ഈശോയുടെ ജനനത്തിലൂടെ ഓരോ മനുഷ്യനും ഒരു നക്ഷത്രമായി തീരണം, ഈശോയെ കാട്ടികൊടുക്കുന്ന നക്ഷത്രമായി തീരണം എന്നതാണ് യൗസേപ്പിതാവ് ഇന്നു നമുക്കു നമുക്കു തരുന്ന സന്ദേശം.
നക്ഷത്രം പ്രത്യാശയുടേതും പ്രതീക്ഷയുടെയും അടയാളമായതുപോലെ നമ്മുടെ ജീവിതവും പ്രത്യാശയുടെയും പ്രതീക്ഷയുടെയും സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ.

പ്രത്യാശയുടെ വെളിച്ചത്തിലേക്കുള്ള പ്രയാണമായി നമ്മുടെ ജീവിത സാഹചര്യങ്ങളില്‍
ഈശോയെ കാണിച്ചു കൊടുക്കുന്ന നക്ഷത്രമായി തീരാന്‍ യൗസേപ്പിതാവ് നമ്മെ സഹായിക്കാട്ടെ. അതു തന്നെയല്ലേ ആഗമനകാലത്തിന്റെ പുണ്യവും സൗഭാഗ്യവും.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles