ഭൂമിയുടെ മുറിവുകള്‍ നമ്മുടെയും മുറിവുകളാണെന്ന് ഫ്രാന്‍സിസ് പാപ്പാ

മഹാമാനവകുടുംബം എന്ന നിലയിൽ ഐക്യത്തിൽ ജീവിക്കാനുള്ള നൂതന വഴികൾ പ്രതികൂല സാഹചര്യങ്ങളിൽ എന്നും തുറന്നുകിട്ടുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ എന്ന് മാർപ്പാപ്പാ.

അനുവർഷം ജൂൺ 5-ന് ലോകപരിസ്ഥിതിദിനം ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് കൊളംബിയായുടെ പ്രസിഡൻറ് ഇവാൻ ദുക്വെ മാർക്വെസിന് അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അന്നാടിൻറെ തലസ്ഥാനമായ ബൊഗൊട്ടയിൽ സംഘടിപ്പിക്കപ്പെടേണ്ടിയിരുന്ന ലോകപരിസ്ഥിതിദിനാചരണം ഇത്തവണ കോവിദ് 19 മഹാമാരിമൂലം വിനിമയ മാദ്ധ്യമങ്ങളിലൂടെ മാത്രമാക്കേണ്ടിവന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പരിസ്ഥിതിപരിപാലനവും ഭൂമിയിലെ ജൈവവൈവിധ്യത്തോടുള്ള ആദരവും നമ്മെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ രോഗഗ്രസ്തമായ ഒരു ലോകത്തിൽ നമ്മൾ ആരോഗ്യത്തോടെയാണ് ജീവിക്കുന്നതെന്ന് നടിക്കാനാകില്ലെന്ന് പറയുന്നു.

നമ്മുടെ ഭൂമി മാതാവിനേറ്റിരിക്കുന്ന മുറിവുകൾ നമ്മുടെയും ചോരയൊലിക്കുന്ന മുറിവുകളാണെന്ന് പാപ്പാ കത്തിൽ കുറിച്ചിരിക്കുന്നു.

നമ്മുടെ ഗ്രഹത്തോടുള്ള നമ്മുടെ മനോഭാവം നിലവിലുള്ള അതിൻറെ ഗുരുതരാവസ്ഥയെക്കുറിച്ചുള്ള ആശങ്ക നമ്മിൽ ഉളവാക്കണമെന്നും പാപ്പാ പറയുന്നു.

ആവാസവ്യവസ്ഥയെ പരിപാലിക്കുകയെന്നത്  ഭാവിയെക്കുറിച്ചു ദീർഘവീക്ഷണം പുലർത്തുകയാണെന്നും ഈ നോട്ടം ക്ഷണികമായവയിലേക്കോ അനായസേന ഞൊടിയിടയിൽ ലാഭം കൊയ്യുന്നതിലേക്കോ ഉള്ളതല്ല, പ്രത്യുത, ജീവനെയും സകലരുടെയും നന്മയ്ക്കായി ജീവനെ സംരക്ഷിക്കുന്നതിനെയും സംബന്ധിച്ചതാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles