ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി

ഈലോൺ മസ്കിൻ്റെ (Elon Musk) റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായ സ്പേസ് എക്സിൻ്റെ (Space Exploration Technologies Corp. (SpaceX) ബഹിരാകാശ പേടകം നവംബർ പതിനാറാം തീയതി ഏതാനും ശാസ്ത്രജ്ഞരെ ബഹിരാകാശ കേന്ദ്രത്തിൽ (International Space Station (ISS) എത്തിച്ചു. നാസ ബഹിരാകാശയാത്രികരായ മൈക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ, ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ (JAXA) ബഹിരാകാശയാത്രികൻ സോചി നൊഗുച്ചി എന്നിവരായിരുന്നു ഈ ബഹിരാകാശ ശാസ്ത്രജ്ഞർ. ബഹിരാകാശ നിലയത്തിൽ ആറുമാസമായിരിക്കും ഇവർ ചിലവഴിക്കുക. ഈ ദൗത്യത്തിന് നേതൃത്വം നൽകുന്ന മൈക്കിൾ ഹോപ്കിൻസ് എന്ന ശാസ്ത്രജ്ഞൻ്റെ ദിവ്യകാരുണ്യ സ്നേഹത്തെപ്പറ്റിയാണ് ഈ കുറിപ്പ്.

മൈക്കൽ സ്കോട്ട് ഹോപ്കിൻസ് (Michael Scott Hopkins) നാസയുടെ ബഹിരാകാശ സഞ്ചാരിയാണ്. ( NASA astronaut ) ഒരു മെത്തഡിസ്റ്റ് സഭാ (Methodist Church) വിശ്വാസിയാണ് വളർന്നത്, അദ്ദേഹത്തിന്റെ ഭാര്യ ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസി ആയിരുന്നതിനാൽ രണ്ട് മക്കളെയും കത്തോലിക്കാ വിശ്വാസത്തിലാണ് വളർത്തിയത്.

ക്രമേണ ജീവിതത്തിൽ എന്തോ ഒരു ശ്യൂനത മൈക്കൽ അനുഭവിച്ചു തുടങ്ങി. ലോകത്തിനു നികത്താൻ കഴിയാത്ത ഒരു ആത്മീയ ശ്യൂനത. കറേ നാളത്തെ അന്വേഷണങ്ങൾക്കും പരിചിന്തനത്തിനു ശേഷം തന്റെ ശ്യൂനതയുടെ കാരണം മൈക്ക് കണ്ടെത്തി.

ദിവ്യകാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ ശ്യൂനതയുടെ മറുമരുന്ന്. ക്രമേണ അദ്ദേഹം കത്താലിക്കാ സഭയിലേക്ക് വന്നു. വിശുദ്ധ കുർബാന ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത ആത്മീയ ഔന്നത്യത്തിലേക്ക് അദ്ദേഹം വളർന്നു.

2013 ൽ 24 ആഴ്ചത്തേക്ക് ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ( International Space Station) അദ്ദേഹത്തെ അയക്കാൻ നാസ തീരുമാനിച്ചു. ഈ ക്കാലയളവിൽ ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കാതെ ഞാൻ ഏങ്ങനെ കഴിയും? ഒരു പുരോഹിതനില്ലാതെ വി. കുർബാനയർപ്പണമോ കുമ്പസാരമോ സാധ്യമല്ലല്ലോ?

മൈക്ക് പരിഹാരം തേടി അലഞ്ഞു. അവസാനം ഉത്തരം കണ്ടെത്തി. കൂദാശ ചെയ്യപ്പെട്ട വി കുർബാന കൊണ്ടുപോകാൻ സാധിച്ചാൽ തനിക്ക് ബഹിരാകാശത്തുവച്ച് ഈശോയെ സ്വീകരിക്കാമല്ലോ.

ടെക്സസിലുള്ള തന്റെ ഇടവക വികാരി ഫാ: ജെയിംസ് കാസ്നിസ്കിയുടെ(Fr. James H. Kuczynski) സഹായത്താൽ, കൂദാശ ചെയ്യപ്പെട്ട 6 തിരുവോസ്തികൾ ( ഈ തിരുവോസ്തികൾ 4 ചെറിയ കഷണങ്ങളായി മുറിക്കാവുന്നതായിരുന്നു) ബഹിരാകാശത്തു കൊണ്ടുപോകാൻ Galveston-Houston അതിരൂപതാ മൈക്കിന് അനുവാദം നൽകി. അങ്ങനെ ഓരോ ആഴ്ചയിലും അദ്ദേഹം ഒരു തവണ വി. കുർബാന ഉൾക്കൊണ്ടു.

ഇത് വലിയ ആശ്വാസമാണ് മൈക്ക് ഹോപ്കിൻസിനു നൽകിയത്, അദേഹം പറയുന്നു ” ക്ലേശം നിറഞ്ഞ ആ നാളുകളിൽ ഈശോ എന്നൊടൊപ്പം ഉണ്ട് എന്ന ചിന്ത എനിക്ക് ധൈര്യം നൽകി. ശ്യാനാകാശത്തേക്ക് ഞാൻ കാൽവെയ്ക്കുമ്പോൾ ഈശോയുടെ സാമീപ്യം എനിക്ക് നവോൻമേഷം നൽകി “.
സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന കഴ്ചകൾ അത് തന്റെ വിശ്വാസത്തെ ആഴത്തിൽ സ്വാധീനിച്ചതായി മൈക്ക് പറയുന്നു “മുകളിൽ നിന്നു നാം ഭൂമിയെ നോക്കുമ്പോൾ പ്രപഞ്ചത്തിന്റെ മനോഹാരിത അതായിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കാൻ സാധിക്കുന്നു. അവിടെ ഇരുന്നുകൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ആ മഹാശക്തിയിയെ അല്ലാതെ വേറെയാരെയാന്ന് നാം മനസ്സിലാക്കേണ്ടത് “മൈക്കിന്റെ വിശ്വാസദാർഡ്യം നമ്മുക്ക് മാതൃകയാവട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles