ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (1-ാം ദിവസം)

തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെ
അവൾ മനസ്സിലാക്കിയപ്പോൾ തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടി
ദൈവത്തിൻ്റെ സ്വപ്നങ്ങളെ
നെഞ്ചിലേറ്റി ……
അവൾ ജോസഫിൻ്റെ പിന്നാലെ
ഭർതൃഗ്രഹത്തിലേക്ക് യാത്രയായി.

ജോസഫിൻ്റെ ചെറ്റക്കുടിലിൽ
ചെത്തു പൂളുകൾ പെറുക്കി കുട്ടി
കത്തിച്ച് ഭക്ഷണമൊരുക്കിയ മറിയം.
പരിദേവനങ്ങളില്ലാത്ത….,
പിറുപിറുപ്പുകളില്ലാത്ത ‘…,
ഇല്ലാത്തവൻ്റെ വല്ലായ്മയെ മനസ്സിലാക്കിയ
ആ കുടുംബിനി ആ ചെറ്റപ്പുരയെ
ഒരു ദേവാലയമാക്കി മാറ്റുകയായിരുന്നു.

കൂറിൻ്റെ നിയമപ്രകാരം കുറി വീണ്
ജെറുസലേം ദേവാലയത്തിൽ അതിവിശുദ്ധ സ്ഥലത്ത് ധൂപം കാട്ടിക്കൊണ്ടിരുന്ന
മഹാപുരോഹിതനായ സഖറിയായ്ക്ക്
പ്രത്യക്ഷപ്പെട്ട ഗ്രബ്രിയേൽ മാലാഖ
പിന്നീട് മറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോൾ
ജോസഫിൻ്റെ ചെറ്റപ്പുരയെ ദേവാലയമാക്കുവാൻ
മറിയത്തിനു സാധിച്ചു.
അങ്ങനെ ഒരു കുടുംബിനി എന്ന പദം
അവൾ അന്വർത്ഥമാക്കിത്തീർത്തു.

മനുഷ്യൻ തൻ്റെ ജീവിതയാത്രയിൽ എവിടെയായിരുന്നാലും തിരികെ വിളിക്കുന്ന …..
തിരിച്ചെത്താൻ കൊതിക്കുന്ന ഇടമാണ് വീട്.

ബന്ധങ്ങളിലെ കരുതലും സ്നേഹവും അതിൻ്റെ ഊഷ്മളതയോടെ കാത്തു സൂക്ഷിച്ചവരാണ് നസ്രത്തിലെ തച്ചനും
പരിശുദ്ധ മറിയവും.

ദൈവം കുടുംബത്തിൻ്റെ ഭാഗമായിരുന്നപ്പോൾ ‘ദൈവവിളി ‘കളും കുടുംബത്തിൻ്റെ ഭാഗമായിരുന്നു.

ദൈവവിളിയുടെ വിത്ത് രൂപപ്പെടുന്നതും
പൊട്ടി മുളക്കുന്നതുമൊക്കെ ഏറെയും ദൈവഭക്തിയുള്ള കുടുംബങ്ങളിൽ നിന്നാണ്.
സന്ധ്യ മയങ്ങുമ്പോൾ തിരി തെളിയിച്ച് ചൊല്ലുന്ന പ്രാർത്ഥനകൾ കുടുംബങ്ങളുടെ സൗന്ദര്യമാണ് അന്നും ഇന്നും.

കുറയുന്ന ദൈവവിളികൾ സ്വർഗത്തെ നൊമ്പരപ്പെടുത്തുന്ന കാലമാണിത്.
ചിതറിപ്പോകുന്ന കുടുംബ ബന്ധങ്ങൾ,
പിന്നീട് കൂടി ചേർന്നാലും മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നു.

ദൈവരാജ്യത്തിൻ്റെ തുടർ ശുശ്രൂഷയ്ക്കായി
തലമുറകളെ ഒരുക്കുവാൻ
ദാമ്പത്യ ബന്ധങ്ങൾക്ക് ,മാതൃത്വങ്ങൾക്ക്
കരുത്തുണ്ടാവട്ടെ.

” പുലർച്ചയ്ക്കു മുൻപേ അവൾ ഉണർന്ന് കുടുംബാംഗങ്ങൾക്കു ഭക്ഷണമൊരുക്കുകയും പരിചാരികമാർക്കു ജോലികൾ നിർദ്ദശിച്ചു കൊടുക്കുകയും ചെയ്യുന്നു.”
( സുഭാഷിതങ്ങൾ 31 : 15 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles