കുറവിലങ്ങാട് മുത്തിയമ്മയെ കുറിച്ച് കേട്ടിട്ടുണ്ടോ?

കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളി. ആഗോള മരിയൻ തീർത്ഥാടനത്തിനും, മൂന്ന് നോയമ്പിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണത്തിനും പ്രസിദ്ധമായ ഈ ദേവാലയം പാലാ രൂപതയുടെ കീഴിലാണ്. ഇവിടെ ആദ്യത്തെ ക്രൈസ്തവ സമൂഹം രൂപം കൊണ്ടതിന്റെ പിന്നിൽ ഒരു ഐതിഹ്യമുണ്ട്.

ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ യഹൂദ വ്യാപാരികളോടൊപ്പം കുറച്ചുപേർ ജറുസലേമിലേക്ക് പോയി എന്നും പന്തക്കുസ്താ ദിനത്തിൽ വിശുദ്ധ പത്രോസിന്റെ പ്രസംഗം കേട്ട വിവിധ ഭാഷകളിൽ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിൽ ഇവരും ഉണ്ടായി എന്നും കരുതപ്പെടുന്നു. അപ്പസ്തോല പ്രവർത്തനങ്ങളിൽ രേഖപ്പെടുത്തിയത് പോലെ (പന്തക്കുസ്താ ദിനത്തിൽ മൂവായിരത്തോളം പേർ തങ്ങളോട് ചേർന്നു) അവർ ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. നാട്ടിൽ തിരിച്ചെത്തിയ അവർ യേശുവിൽ വിശ്വസിക്കുന്ന ഒരു ചെറു സമൂഹമായി ഇവിടെ രൂപപ്പെട്ടു.

A.D 335ൽ ആടുകളെ മേയ്ച്ചുകൊണ്ടു നടന്ന കുട്ടികള്‍ക്ക് പരിശുദ്ധ കന്യകാമറിയം മുത്തിയമ്മയുടെ രൂപത്തില്‍ (മുത്തശ്ശി) പ്രത്യക്ഷപ്പെട്ട് വിശപ്പകറ്റാന്‍ അപ്പം നല്‍കുകയും ദാഹമകറ്റാന്‍ നീരുറവ തെളിച്ചു കൊടുക്കുകയും ചെയ്തു. സന്തുഷ്ടരായ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. വിവരമറിഞ്ഞ് ഓടിയെത്തിയ മാതാപിതാക്കൾക്ക് മുന്നിൽ പരിശുദ്ധ മറിയം ഉണ്ണിയേശുവും ആയി പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു ദൈവാലയം സ്ഥാപിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന വലിയ പള്ളിയുടെ സ്ഥാനത്ത് ആദ്യ ദൈവാലയം ഉണ്ടാകുന്നത്.

പരിശുദ്ധ കന്യകാമറിയം (കുറവിലങ്ങാട് മുത്തിയമ്മ) എ. ഡി. 335-ല്‍ പ്രത്യക്ഷപ്പെട്ട് ദാഹിച്ചു വലഞ്ഞ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്ത അത്ഭുത ഉറവ പള്ളിയുടെ കിഴക്കുഭാഗത്ത് ഇപ്പോഴുമുണ്ട്. അനേകര്‍ക്ക് അത്ഭുതരോഗശാന്തി നല്‍കിക്കൊണ്ടിരിക്കുന്ന തീര്‍ത്ഥമാണിതെന്നതിന് തുടര്‍ച്ചയായി ലഭിക്കുന്ന സാക്ഷ്യങ്ങള്‍ തെളിവാണ്.

നാനാജാതിമതസ്ഥരായ അനേകര്‍ ഈ ജലം ശേഖരിക്കാന്‍ ഇവിടെ എത്തുന്നു. തൊട്ടിയും കയറും ഇവിടെ സമര്‍പ്പിക്കുന്നത് ഒരു പ്രധാന നേര്‍ച്ചയാണ്. ലോകത്തിൽ ആദ്യമായി പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷം ഉണ്ടായത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles