കുട്ടികളെ സൈന്യത്തില്‍ ചേര്‍ക്കുന്നത് കൊടുംക്രൂരത- ഫ്രാന്‍സിസ് പാപ്പ

കുഞ്ഞുങ്ങളെ സൈനികരാക്കുമ്പോൾ അവരുടെ ബാല്യം കവർന്നെടുക്കുകയാണ് ചെയ്യുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. കുട്ടികളെ സൈനികരാക്കുന്നതിനെതിരായ അന്താരാഷ്ട്ര ദിനം ഫെബ്രുവരി 12 -ന് ആചരിക്കുന്നതിനോടനുബന്ധിച്ചു പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

“കുട്ടിപ്പട്ടാളക്കാർക്ക് അവരുടെ ബാല്യവും നിഷ്കളങ്കതയും അവരുടെ ഭാവിയും പലപ്പോഴും ജീവൻ തന്നെയും കവർന്നെടുക്കപ്പെടുന്നു. അവർ ഓരോരുത്തരുടെയും ജീവിതം അവരുടെ കൊച്ചുകരങ്ങളിൽ ആയുധം വച്ചുകൊടുത്ത മുതിർന്നവരെ കുറ്റപ്പെടുത്തി ദൈവത്തിങ്കലേക്കുയർത്തുന്ന രോദനമാണ്” – പാപ്പാ കുറിച്ചു.

കുഞ്ഞുങ്ങളെ സൈന്യത്തിൽ ചേർക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കിശോര സൈനിക വിരുദ്ധ അന്താരാഷ്ട്ര ദിനം 2002 ഫെബ്രുവരി 12 -നാണ് ഏർപ്പെടുത്തിയത്. ഇന്ന് ലോകത്തിൽ സൈനിക സേവനം ചെയ്യാൻ നിർബന്ധിതരായിട്ടുള്ള ബാലികാബാലന്മാരുടെ സംഖ്യ 25,0000 -ൽ ഏറെയാണ്. ഇവരിൽ നാല്പതു ശതമാനം പെൺകുട്ടികളാണ്.

സിറിയ, മാലി, കോംഗോ, ദക്ഷിണ സുഡാൻ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ നിരവധി നാടുകളിൽ കിശോര സൈനികരുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles