പരിശുദ്ധാത്മാവിന്റെ അഭിഷേകം

വിശുദ്ധതൈലം കൊണ്ടുള്ള അഭിഷേകം പ്രതീകാത്മകമായി പരിശുദ്ധിത്മാവിനെ ദ്യോതിപ്പിക്കുന്നുവെന്ന് കത്തോലിക്കാസഭയുടെ പുതിയ വേ പദേശം പഠിപ്പിക്കുന്നു. ‘ബൈബിള്‍ മുഴുവനിലും വ്യക്തികള്‍ക്കായാലും കെട്ടിടങ്ങള്‍ക്കായാലും അഭിഷേകതൈലം പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യത്തിന്റെ പ്രതീകമാണ്.’ ‘ അഭിഷേകം ചെയ്യപ്പെട്ട വ്യക്തികള്‍ ശുദ്ധീകരിക്കപ്പെട്ടവരായിത്തീരുന്നു. അതുപോലെതന്നെ വസ്തുക്കള്‍ തലാഭിഷേകത്താല്‍ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടതാകുന്നു. പുരോഹിതനായ അഹറോനേയും പുത്രന്മാരേയും അതുപോലെ തന്നെ സമാഗമ കൂടാരത്തേയും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കാന്‍ ദൈവം തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് (പുറ .30 : 25 – 32 ; 40 : 9 – 15 ).

പഴയനിയമത്തില്‍ ദൈവത്തിന്റെ അഭിഷിക്തരായ പലരുമുണ്ടായിരുന്നു. അവരില്‍ പ്രധാനിയാണ് ദാവീദ് രാജാവ്. ജെസ്സയുടെ വീട്ടിലെത്തിയ സാമുവല്‍ പ്രവാചകന്‍ ദാവീദിനെ ‘സഹോദരന്മാരുടെ മുമ്പില്‍ വച്ച്, കുഴലിലെ തൈലം കൊണ്ട് അഭിഷേകം ചെയ്തു . അന്നു മുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെ മേല്‍ ശക്തമായി ആവസിച്ചു’ (1 സാമു . 16 : 12 – 13 ).

പൗരോഹിത്യത്തിലേക്കും മെത്രാന്‍പദവിയിലേക്കും ഉയര്‍ത്തപ്പെടുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ അഭിഷേകം നല്‍കപ്പെടുന്നു. പൗരസ്ത്യ സഭകളില്‍ വിശുദ്ധ തൈലം കൊണ്ടുള്ള അഭിഷേകം സ്ഥൈര്യലേപനമെന്ന കൂദാശയുടെ അടയാളമാണ് , എന്നാല്‍ ഇതിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കണമെങ്കില്‍ ദൈവാരൂപി വഴിയുള്ള ആദ്യത്തെ അഭിഷേകം എന്താണെന്ന് അറിഞ്ഞിരിക്കണം.

ക്രൈസ്തവര്‍ അഭിഷേകരാകുന്നത് ക്രിസ്തുവിന്റെ അഭിഷേകത്തില്‍ തങ്ങളുടെ വിശ്വാസവും മാമ്മോദീസായും വഴി പങ്കുചേരുന്നതുകൊണ്ടാണ്. ‘ക്രിസ്തു’ , (ഹീബ്രു ഭാഷയില്‍ ‘ മെസ്സിയാ’ msesiah ) എന്ന വാക്കിനര്‍ത്ഥം ‘ദൈവാരൂപിയാല്‍ അഭിഷിക്തന്‍ ‘ എന്നാണ്. അതുല്യമായ വിധത്തില്‍ ‘ അഭിഷിക്തന്‍’ യേശുമാത്രമാണ് . കാരണം അവിടുന്ന് സ്വീകരിച്ച മനുഷ്യത്വം ആദ്യനിമിഷം മുതലേ പൂര്‍ണ്ണമായും ദൈവാരൂപിയാല്‍ അഭിഷേകം ചെയ്യപ്പെട്ടതായിരുന്നു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവാണ് യേശുവിനെ ‘ ക്രിസ്തു’ (അഭിഷിക്തന്‍ ) ആക്കിയത് (ലൂക്കാ 4:18; ഏശ. 61 : 1 – 2). മാമ്മോദീസായും സ്ഥൈര്യലേപനവും സ്വീകരിക്കുന്നവരും ‘ അഭിഷിക്തര്‍ ‘ തന്നെ . എന്നാല്‍, ‘ കര്‍ത്താവിന്റെ അഭിഷിക്തന്‍’ എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പറയാവുന്നത് യേശുവിനെപ്പറ്റി മാത്രമാണ്. കാരണം, യേശുവിലാണ് അരൂപിയുടെ നിറവ് അതിന്റെ പൂര്‍ണ്ണതയിലുണ്ടായിരുന്നത് .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles