പരിശുദ്ധാരൂപിയുടെ പ്രതീകങ്ങള്‍ മേഘവും പ്രകാശവും

പരിശുദ്ധാരൂപിയുടെ പ്രതീകങ്ങളായി മേഘവും പ്രകാശവും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. സീനായ് മലയില്‍ ദൈവം ഇറങ്ങിവന്നപ്പോള്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു… കര്‍ത്താവ് അഗ്‌നിയില്‍ ഇറങ്ങിവന്നതിനാല്‍ സീനായ് മല മുഴുവന്‍ ധൂമാവൃതമായി ‘(പുറ . 19 : 16 – 17 ) .

അതുപോലെ ഇസായേല്‍ ജനം വാഗ്ദാന നാടിനെ ലക്ഷ്യമാക്കി പുറപ്പെട്ടപ്പോള്‍, ‘ അവര്‍ക്കു രാവും പകലും യാത്ര ചെയ്യാനാവും വിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും രാത്രിയില്‍ പ്രകാശം നല്‍കാന്‍ ഒരു അഗ്‌നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്ക് മുമ്പേ പോയിരുന്നു ( പുറ .13 : 21 – 22). പ്രഭാപൂര്‍ണ്ണമായ ദൈവിക മഹത്വം മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറമാകയാല്‍ അത് മറയെന്നപോലെയായിരുന്നു മേഘം പ്രവര്‍ത്തിച്ചത് .

സോളമന്‍ മനോഹരമായ ജറുസലേം ദേവാലയം നിര്‍മ്മിച്ച് അതിവിശുദ്ധസ്ഥലത്ത് വാഗ്ദാനപേടകം പ്രതിഷ്ഠിച്ചപ്പോള്‍ ‘…ഒരു മേഘം കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു…. കര്‍ത്താവിന്റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞു നിന്നു’ (1 രാജാ , 8 : 10 – 11 ). പരിശുദ്ധ മറിയത്തോട് ദൈവപുത്രന്റെ മനുഷ്യാവതാരത്തെപ്പറ്റിയുള്ള മംഗള വാര്‍ത്ത അറിയിക്കാന്‍ വന്ന ഗ്രബിയേല്‍ ദൈവദൂതന്‍ പറഞ്ഞു : ‘പരിശgദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും ആകയാല്‍ ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്ന വിളിക്കപ്പെടും’ ( ലൂക്ക 1 :35 ) .

താബോര്‍ മലയില്‍ ഈശോ രൂപാന്തരപ്പെട്ടപ്പോള്‍ ‘ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു’ ( മത്താ. 17 : 5 ; മര്‍ക്കോ . 9 : 7 ; ലൂക്കാ 9:34) ഈശോയുടെ സ്വര്‍ഗ്ഗാരോഹണാവസരത്തിലും, ‘ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില്‍ നിന്ന് മറച്ചു'(അപ്പ .1 : 9 ) വെന്ന് രേഖപ്പെട ത്തിയിട്ടുണ്ട് .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles