റോമിലെ ദേവാലയങ്ങൾ വീണ്ടും തുറന്നു

റോം: കൊറോണ ഭീതിയിൽ ദേവാലയങ്ങൾ അടച്ചിടാനായി റോം രൂപത ഡിക്രി പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം വികാരി ജനറൽ കർദ്ദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസ് പ്രസ്തുത ഡിക്രി പിൻവലിച്ച്, ദേവാലയങ്ങൾ വീണ്ടും വിശ്വാസികൾക്ക് തുറന്നു കൊടുക്കാനായി ഉത്തരവിട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഇടവക വികാരിമാർക്ക് കൈമാറുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സഭാപരമായ നടപടികൾ സ്വീകരിക്കുമ്പോൾ, സമൂഹത്തിന്റെ പൊതുവായ നന്മയെ മാത്രം പരിഗണിച്ചാൽ പോരാ, മറിച്ച് ജനങ്ങളുടെ ദൈവവിശ്വാസം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു. മൂന്ന് ആഴ്ചത്തേക്ക്, റോമിലെ ദേവാലയങ്ങൾ അടച്ചിടുന്നത് വിശ്വാസികൾക്കിടയിൽ ഈ പ്രതിസന്ധിഘട്ടത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലുള്ള പള്ളികളും അടയ്ക്കില്ല. ദൈവജനത്തോട് അടുത്തു നില്‍ക്കാന്‍ വൈദികരെ അദ്ദേഹം ആഹ്വാനം ചെയ്തു. ഉപേക്ഷിക്കപ്പെട്ടെന്ന ചിന്ത ആരിലും ഉണ്ടാവാന്‍ സമ്മതിക്കരുത്. ദേവാലയങ്ങള്‍ അടച്ചിട്ട് വിശ്വാസികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാൻ വൈദികർക്കും, വിശ്വാസികൾക്കും കൈമാറാനായി ഡിക്രിയിൽ മാറ്റങ്ങൾ വരുത്തുകയാണ്. ഏപ്രിൽ മൂന്നാം തീയതി വരെ ഇറ്റാലിയൻ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ക്വാറന്റൈൻ നിയമത്തിന് വിധേയരായിരിക്കാനും, വീടുകളിൽത്തന്നെ കഴിയാനും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

അതേസമയം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന സഭയുടെ നിയമത്തിന് കർദ്ദിനാൾ ആഞ്ചലോ ഇളവ് നൽകിയിട്ടുണ്ട്. പുതിയ ഡിക്രി അനുസരിച്ച്, ഇടവക അല്ലാത്ത ദേവാലയങ്ങളും, മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റ് കെട്ടിടങ്ങളും അടഞ്ഞു തന്നെ കിടക്കും. സന്യാസ സഭകളുടെ സ്ഥാപനങ്ങളിൽ, അവരുടെ അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles