തുര്‍ക്കിയിലെ പുരാതന ദേവാലയം തകര്‍ക്കപ്പെട്ടു!

തുർക്കിയിലെ കതാഹ്യയിലെ പുരാതന ആർമേനിയൻ ദൈവാലയം പൂർണ്ണമായും തകർത്തു. വി. ടോറസിന്റെ നാമത്തിലുള്ള ഈ ദൈവാലയം പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. വളരെ കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഈ ദൈവാലയത്തെ സ്വകാര്യ ഉടമസ്ഥർ ഏറ്റെടുത്തശേഷം പൂർണ്ണമായും ഇല്ലാതാക്കുകയായിരുന്നു.
അർമേനിയൻ ഗവേഷകനായ അർഷാഗ് അൽബയാസിയാൻ നടത്തിയ ചരിത്രപരമായ അന്വേഷണമനുസരിച്ച് പള്ളി പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഗ്നിബാധയ്ക്ക് ഇരയാവുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്തു. പ്രാദേശിക പാരമ്പര്യമനുസരിച്ച് വി. ടോറസിന്റെ കുതിരയുടെ മുദ്ര പതിപ്പിച്ച ഒരു പാറ ഈ ദൈവാലയത്തിൽ ഉണ്ടായിരുന്നു. ആ പാറയിൽ ഇരിക്കുകയും വൈദീകർ വന്നു വചനം വായിച്ചു പ്രാർത്ഥിക്കുകയും ചെയ്‌താൽ രോഗങ്ങൾ സുഖപ്പെടും എന്ന വിശ്വാസം നിലനിന്നിരുന്നു.
1915നു മുമ്പ് ഏകദേശം 4, 000 അർമേനിയക്കാർ ഈ തുർക്കി നഗരത്തിൽ ജീവിച്ചിരുന്നു. അതിനു ശേഷം നടന്ന അർമേനിയൻ വംശഹത്യയ്ക്കു ശേഷം 65 അർമേനിയൻ ക്രൈസ്തവർ മാത്രമേ ഈ നഗരത്തിൽ അവശേഷിച്ചിരുന്നുള്ളു. അർമേനിയൻ വംശഹത്യയ്ക്കുശേഷം ജീവനോടെ അവശേഷിച്ചവർ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ഈ ദൈവാലയം അവരുടെ വിശ്വാസത്തിന്റെ ഒരു സ്മാരകമായി നിലകൊള്ളുകയും ചെയ്തു. കാലക്രമേണ പലപ്പോഴും ഈ ദൈവാലയം മറ്റു പല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് അർമേനിയക്കാരെ വേദനിപ്പിച്ചുവെങ്കിലും പ്രതികരിക്കുവാൻ കഴിഞ്ഞിരുന്നില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles