ഒരു പൂ ചോദിച്ചാല്‍ പൂക്കാലം നല്‍കുന്നവളാണ് പരിശുദ്ധ മറിയം

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 58

ഞാന്‍ അതിവര്‍ണ്ണനം ചെയ്യുകയും അതിരുകടന്ന ഭക്തിയോടെ സംസാരിക്കുകയുമാണെന്ന് ഏതെങ്കിലും വിമര്‍ശകന്‍ ചിന്തിക്കുന്നെങ്കില്‍ കഷ്ടം! അവര്‍ എന്നെ മനസ്സിലാക്കുന്നില്ല. ഒന്നുകില്‍ ആദ്ധ്യാത്മികമായവ ആസ്വദിക്കുവാന്‍ ആവാത്ത ജഡികാസക്തരോ അല്ലെങ്കില്‍, പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ കഴിയാത്ത ലൗകായതികരോ, അതുമല്ലെങ്കില്‍ മനസ്സിലാകാത്തതിനെയെല്ലാം നിന്ദിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്ന അഹങ്കാരികളും ദോഷൈകദൃക്കുകളും ആയതുകൊണ്ടോ ആവാം അവരപ്രകാരം ചെയ്യുന്നത്. രക്തത്തില്‍നിന്നും ജഡത്തില്‍നിന്നും മനുഷ്യമനസ്സില്‍ നിന്നുമല്ലാതെ (യോഹ . 1:13) , ദൈവത്തില്‍നിന്നും മറിയത്തില്‍നിന്നും ജനിച്ച ആത്മാക്കള്‍ ഈ പറയുന്നവ മനസ്സിലാക്കുന്നുണ്ട് ആസ്വദിക്കുന്നുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്.

ഞാന്‍ ഈ രണ്ടു തരക്കാരോടും പറയുന്നു; സൃഷ്ടികളില്‍ ഏറ്റവും വിശ്വസ്തയും ഉദാരമനസ്‌കയുമാണു മറിയം. അതുകൊണ്ട് സ്‌നേഹത്തിലും ഔദാര്യത്തിലും അവളെ വെല്ലുവാന്‍ ആരുമില്ല . ഒരു പുണ്യപുരുഷന്‍ പറഞ്ഞതുപോലെ , ഒരു മുട്ടയ്ക്കുപകരം അവള്‍ ഒരു കാളയെ തരുന്നു. മറ്റു വാക്കുകളില്‍ തനിക്കു സമര്‍പ്പിക്കുന്ന തുച്ഛമായതിനു പകരം ദൈവം അവള്‍ക്ക് നല്‍കിയ തന്റെ നല്ലപങ്ക് അവള്‍ നമുക്കു നല്കും.

ആകയാല്‍ , നമ്മുടെ ഭാഗത്തുനിന്ന് കഴിയുന്നത ദുഷ്പ്രവണതകളെ നിയന്ത്രിക്കുകയും പുണ്യമഭ്യസിക്കുകയും ചെയ്യുവാന്‍ അദ്ധ്വാനിക്കുകയും ഔദ്ധത്യം വെടിഞ്ഞ് മറിയത്തില്‍ ആശ്രയിക്കുകയും തന്നെത്തന്നെ അവള്‍ക്കു സമര്‍പ്പിക്കുകയും ചെയ്യുക, എങ്കില്‍ , മറിയം പരിപൂര്‍ണ്ണമായി തന്നെത്തന്നെ നമുക്കു നല്കും.

അതിനാല്‍ , പരിശുദ്ധ കന്യകയുടെ വിശ്വസ്തദാസന്‍ വി. ജോണ്‍ ഡമാഷീനോടുകൂടി ധൈര്യപൂര്‍വ്വം പറയട്ടെ; ‘ഓ ദൈവമാതാവേ , നിന്നില്‍ ആശ്രയിച്ചാല്‍ , ഞാന്‍ രക്ഷ പ്രാപിക്കും; നീ എന്നെ പാലിച്ചാല്‍, ഞാന്‍ ഒന്നിനെയും ഭയപ്പെടുകയില്ല; നീ എന്നെ സഹായിച്ചാല്‍, ശത്രുക്കളെ യെല്ലാം ഞാന്‍ യുദ്ധം ചെയ്തു തുരത്തും. എന്തുകൊണ്ടെന്നാല്‍, രക്ഷപ്രാപിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നവര്‍ക്ക് അവിടുന്നു നല്കുന്ന ആയുധമാണ് നിന്നോടുള്ള ഭക്തി.

‘നമ്മുടെ ദിവ്യനാഥയെയും അവളുടെ മക്കളെയും ദാസരെയുംകുറിച്ച് പറഞ്ഞ സത്യങ്ങള്‍ക്ക് വിസ്മയകരമായ ഒരു പ്രതിരൂപം വേദപുസ്തകത്തില്‍ പരിശുദ്ധാത്മാവ് നമുക്ക് നല്കുന്നുണ്ട് (ഉത്പ. 27). മാതാവായ റബേക്കായുടെ നിപുണതയും അദ്ധ്വാനവും വഴി പിതാവായ ഇസഹാക്കിന്റെ അനുഗ്രഹം സമ്പാദിച്ച യാക്കോബിന്റെ കഥയാണിത്.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles