ഇന്നത്തെ വിശുദ്ധന്‍: വി. ഡമാസസ് ഒന്നാമന്‍

December 11 – വി. ഡമാസസ് ഒന്നാമന്‍

366 ഒക്ടോബര്‍ ഒന്നാം തീയതി മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഡമാസുസിന്റെ ജനനം സ്‌പെയിനിലായിരുന്നു. പ്രശസ്തനായ ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. മിലാനിലെ വി. അംബ്രോസ് രൂപം നല്‍കിയതനുസരിച്ച് സങ്കീര്‍ത്തനങ്ങള്‍ രണ്ടുഗണമായി ഒന്നിടവിട്ട് ആലപിക്കുന്നതിന് അനുവാദംനല്‍കിയത് പാപ്പായായിരുന്നു. ഹീബ്രു സംജ്ഞയിലെ ‘ഹല്ലേലൂയ്യ’ അദ്ദേഹം ഉപയോഗത്തില്‍വരുത്തി. വിശുദ്ധ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഹീബ്രൂ ഭാഷയില്‍നിന്നു വിവര്‍ത്തനംചെയ്തു.

പാപ്പായ്ക്ക്, മാര്‍പാപ്പാസ്ഥാനമോഹിയായ ഒരു അക്രമിയെ നേരിടേണ്ടിവന്നു. അത് ആറാം പട്ടക്കാരനായ ഡീക്കന്‍ ഉര്‍സീനസ് ആയിരുന്നു. ഇയാള്‍ സ്വയം മാര്‍പാപ്പായായി പ്രഖ്യാപിച്ചു. ഇത്തവണ വിമതപാപ്പായ്ക്ക് ചക്രവര്‍ത്തിയുടെ പിന്തുണ ലഭിച്ചില്ല. അയാളെ ചക്രവര്‍ത്തി റോമിനു പുറത്താക്കി. സഭാസംബന്ധമോ, മതപരമോ ആയ ഒരുകാര്യത്തിലും രാജ്യഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന കല്പനയും ചക്രവര്‍ത്തി പുറപ്പെടുവിച്ചു. തികഞ്ഞ ഭരണതന്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായിരുന്നു പാപ്പാ. ഇദ്ദേഹത്തിന്റെ ആത്മീയന്മയില്‍ പാപ്പാസ്ഥാനം വ്യവസ്ഥാപിതവും സുസ്ഥിരവുമായി നിലകൊണ്ടു.

ഈ കാലഘട്ടത്തില്‍ ദൃഢചിത്തരായ അനേകം പ്രേഷിതര്‍ വിദൂരസ്ഥലങ്ങളില്‍ വിശ്വാസം പ്രചരിപ്പിച്ചു. നശിപ്പിക്കപ്പെട്ട ദൈവാലയങ്ങള്‍ പുതുക്കിപ്പണിതു. റോമിലെ ഭൂഗര്‍ഭാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അവിടുത്തെ ശവകുടീരങ്ങള്‍ കേടുകൂടാതെ ഭംഗിയാക്കി നിലനിര്‍ത്താന്‍ ശില്പവിദഗ്ദ്ധരെ നിയമിക്കുകയും ചെയ്തു. പഴയ – പുതിയ നിയമഗ്രന്ഥങ്ങളുടെ കാനോന്‍ അന്തിമമായി നിശ്ചയിച്ചത് ദമാസൂസ് പാപ്പായാണ്. മാര്‍പാപ്പായുടെ പ്രേരണമൂലമാണ് വി. ജറോം ‘ലാറ്റിന്‍ വള്‍ഗേറ്റ് ബൈബിള്‍’ മൂലഭാഷകളില്‍നിന്നും വിവര്‍ത്തനംചെയ്തത്

സ്വാര്‍ഥമതികളായ പലരും പാപ്പായ്‌ക്കെതിരെ തിരിഞ്ഞു. കാരണം, അദ്ദേഹത്തിന്റേത് ധീരവും ഉചിതവും സൃഷ്ടിപരവുമായ നയപരിപാടികളായിരുന്നു. അവര്‍ പാപ്പായ്‌ക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു. എന്നാല്‍ അതെല്ലാം പച്ചകള്ളങ്ങളാണെന്ന് അദ്ദേഹം തെളിയിച്ചു.

പാപ്പാ ഭരണത്തിന്റെ പതിനാറാം വര്‍ഷത്തില്‍ തെയോദേസീയൂസ് ചക്രവര്‍ത്തി ചരിത്രപ്രസിദ്ധമായ ഒരു വിളംബരം പുറപ്പെടുവിച്ചു. ആ വിളംബരത്തിലൂടെ കത്തോലിക്കാസഭ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കപ്പെട്ടു. വി. പത്രോസ് പഠിപ്പിച്ചതും, ദമാസൂസ് ശിരസ്സായിരിക്കുന്നതുമായ വിശ്വാസസംഹിതയാണ്, റോമാ സാമ്രാജ്യത്തിന്റെ മതം എന്ന് ചക്രവര്‍ത്തി അസന്നിഗ്ദ്ധമായി ഉത്തരവില്‍ വ്യക്തമാക്കി. മാര്‍പാപ്പായുടെ സ്ഥാനത്തെ ആദ്യമായി പാശ്ചാത്യസഭയിലെ ‘അപ്പസ്‌തോലിക സിംഹാസനം’ എന്നു വിശേഷിപ്പിച്ചത്‌

വി. ഡമാസസ് പാപ്പായേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles