“നിങ്ങള്‍ മിഷണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടോ?” മാര്‍പാപ്പാ ചോദിക്കുന്നു

വത്തിക്കാന്‍ സിറ്റി: പുതുക്കിയ സമര്‍പ്പണമനോഭാവത്തോടെ ദൈവരാജ്യം ലോകത്തോട് പ്രഘോഷിക്കാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനെയും മിഷന്‍ ഞായര്‍ ഓര്‍മിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ.

അനുകൂലവും പ്രതികൂലവുമായ കാലങ്ങളില്‍ ദൈവരാജ്യം പ്രഘോഷിക്കണം എന്ന് പരാമര്‍ശിക്കുന്ന ദൈവ വചന ഭാഗം വിശദീകരിച്ചു സംസാരിക്കുകയായിരുന്നു, പാപ്പാ. തിമോത്തിയോസിന് വി. പൗലോസ് എഴുതിയ ലേഖനത്തിലാണ് പ്രസ്തുത ഭാഗം. തിരുത്താനും, ശാസനയ്ക്കും പ്രോത്സാഹനത്തിനും വി. ലിഖിതങ്ങള്‍ പ്രയോജനപ്പെടുന്നു.

പ്രേഷിത ദൗത്യം സമ്പൂര്‍ണമായി അനുവര്‍ത്തിക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രാര്‍ത്ഥന എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. തീക്ഷണവും നിരന്തരവുമായ പ്രാര്‍ത്ഥന കൊണ്ടാണ് ദൈവജനം സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത്.

ഞാന്‍ മിഷണറിമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ? എന്ന് സ്വയം ചോദിക്കേണ്ട അവസരമാണ് മിഷന്‍ ഞായറുകള്‍. ദൈവവചനം ലോകത്തിന്റെ അതിര്‍ത്തി വരെ വഹിച്ചു കൊണ്ടു പോയി ജീവിതസാക്ഷ്യം നല്‍കുന്ന മിഷണറിമാര്‍ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കണം.

‘മറിയമേ, എല്ലാ രാജ്യങ്ങളുടെയും മാതാവേ, സുവിശേഷത്തിന്റെ പ്രേഷിതരെ എന്നും കാത്തു കൊള്ളണമേ’ എന്ന് പ്രാര്‍ത്ഥിക്കണം എന്നും പാപ്പാ ആഹ്വാനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles