പരിശുദ്ധ അമ്മ പ്രത്യാശയുടെ പാത കാണിച്ചു തരുന്നു: ഫ്രാന്‍സിസ് പാപ്പാ

പരിശുദ്ധ മാതാവിനോട് സവിശേഷമായ ഭക്തി പുലര്‍ത്തുന്ന ഓര്‍ഡര്‍ ഓഫ് ദ സര്‍വെന്റ്‌സ് ഓഫ് മേരി സന്ന്യാസ സഭയുടെ ജനറല്‍ ചാപ്റ്ററിനെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ഇക്കാലത്ത് മനുഷ്യര്‍ക്ക് പ്രത്യാശ പകര്‍ന്നു നല്‍കണമെങ്കില്‍ ഇന്നിന്റെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറായിരിക്കണം എന്ന് പാപ്പാ വ്യക്തമാക്കി.

പരിശുദ്ധ കന്യാമറിയത്തിന്റെ ദാസരുടെ വാക്കുകള്‍ തന്നില്‍ മാതാവിന്റെ ഓര്‍മ ഉണര്‍ത്തി എന്ന് പറഞ്ഞ പാപ്പാ, മാതാവ് എപ്രകാരമാണ് യേശുവിനെ ബെത്‌ലേഹെമിലെ പുല്‍ക്കൂട്ടിലേക്ക് കൊണ്ടു വന്നതെന്ന് ഓര്‍മിപ്പിച്ചു. ഈ മഹാരഹസ്യം മനസ്സിലാക്കിയതിനാലാണ് മരിയദാസി സന്ന്യാസ സഭയുടെ സ്ഥാപകര്‍ മാതാവിന്റെ ദാസരാകാന്‍ തയ്യാറായതെന്ന് പാപ്പാ പറഞ്ഞു.

13 ാം നൂറ്റാണ്ടില്‍ ഫ്‌ളോറന്‍സിലെ ഏഴു പേര്‍ ചേര്‍ന്നാണ് ഓര്‍ഡര്‍ ഓഫ് സര്‍വെന്റ്‌സ് ഓഫ് മേരി അഥവാ സെര്‍വൈറ്റ്‌സ് സന്ന്യാസ സഭ സ്ഥാപിച്ചത്. പരിശുദ്ധ മാതാവിനോട് പ്രത്യേകമായ ഭക്തിയുള്ള ഈ സഭക്കാര്‍ പരിശുദ്ധ മാതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നു.

തങ്ങളുടെ സ്ഥാപികരുടെ കൃപയില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കരുതെന്ന് മാര്‍പാപ്പാ ഓര്‍മിപ്പിച്ചു. മാതാവ് തന്റെ ജീവിതത്തിലെ എല്ലാ ദുരനുഭവങ്ങള്‍ക്കിടയിലും പ്രത്യാശ കൈവെടിഞ്ഞില്ല എന്ന കാര്യം പാപ്പാ ഓര്‍മിപ്പിച്ചു.

ലോകം യുദ്ധമുഖത്തായിരിക്കുന്ന, പല തരം അടിമത്തവും ക്രൂരതയും വാഴുന്ന ഈ കാലഘട്ടത്തില്‍ പ്രത്യാശ വിതയ്ക്കാന്‍ പരിശുദ്ധ മാതാവ് നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles