എങ്ങനെയാണ് പ്രാര്‍ത്ഥന ആരംഭിക്കേണ്ടതെന്ന് ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നു

വത്തിക്കാന്‍: പ്രാര്‍ത്ഥിക്കാന്‍ പഠിക്കുക എന്നത് ജീവിതകാലം മുഴുവന്‍ അഭ്യസിക്കേണ്ട ഒരു പാഠമാണെന്നും പ്രാര്‍ത്ഥന എപ്പോഴും എളിമയിലാണ് ആരംഭിക്കേണ്ടെതെന്നും ഫ്രാന്‍സിസ് പാപ്പാ.

‘അനേകം വര്‍ഷങ്ങള്‍ നാം പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം, എന്നാല്‍ ഓരോ ദിവസവും നാം പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു കൊണ്ടിരിക്കണം. പ്രാര്‍ത്ഥനയുടെ മനുഷ്യനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യം’ പാപ്പാ പറഞ്ഞു.

‘പിതാവിന്റെ പക്കലേക്ക് പോവുക. പരിശുദ്ധ കന്യകയുടെ പക്കലേക്ക് പോവുക. എന്നിട്ട് പറയുക: എന്നെ കടാക്ഷിക്കണമേ, ഞാനൊരു പാപിയാണ്. ഒരു കടക്കാരനാണ്. അനുസരണകെട്ടവനാണ്… എല്ലാ പ്രാര്‍ത്ഥനയും എളിമയില്‍ ആരംഭിക്കണം’ പാപ്പാ വിശദീകരിച്ചു.

സുവിശേഷത്തിലെ ഫരിസേയന്‍ അഹന്തയോടെയാണ് പ്രാര്‍ത്ഥിക്കുന്നത്. ‘ഞാന്‍ മറ്റു മനുഷ്യരെ പോലെയല്ല,’ ഇങ്ങനെയാണ് അയാള്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നത്.

എന്നാല്‍ ചുങ്കക്കാരനാകട്ടെ, സ്വര്‍ഗത്തിലേക്ക് മിഴി ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ ‘ദൈവമേ, പാപിയായ എന്റെ മേല്‍ കനിയണമേ’ എന്നു പ്രാര്‍ത്ഥിക്കുന്നു. ദൈവസന്നിധിയില്‍ നീതീകരിക്കപ്പെട്ടത് ഈ ചു്ങ്കക്കാരന്‍ മാത്രമാണ്, പാപ്പാ നിരീക്ഷിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles