അന്ത്യവിധിയോര്‍ത്ത് ജീവിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: അന്ത്യവിധിയെ കുറിച്ച് ധ്യാനിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ വിശ്വാസികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും സമര്‍പ്പിച്ച് നടത്തിയ ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു.

‘വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കും മുമ്പ് നാം ദൈവത്തിന്റെ മുന്നില്‍ നില്‍ക്കുന്നതായി വിഭാവനം ചെയ്യണം എന്ന് വി. ഇഗ്നേഷ്യസ് പറഞ്ഞിട്ടുണ്ട്. ഈ മനോഭാവത്തോടെ ജീവിക്കുന്ന ജീവിതം ലക്ഷ്യത്തിലേക്കുള്ളതാണ്. കാരണം അത് ഉത്ഥാനത്തോട് വളരെ അടുത്തുള്ളതാണ്. ഉത്ഥാനമാണല്ലോ, ജീവിതത്തിന്റെ അര്‍്ത്ഥവും ഉദ്ദേശ്യവും’ പാപ്പാ വിശദമാക്കി.

വി. ഇഗ്നേഷ്യസ് തന്റെ ആത്മീയാഭ്യാസങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്ന വാക്കുകള്‍ പാപ്പാ ഉദ്ധരിച്ചു. ഒക്ടോബര്‍ 2018 മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞ 13 കര്‍ദിനാള്‍മാരുടെയും 147 ബിഷപ്പുമാരുടെയും ആത്മശാന്തിക്കായി പാപ്പാ കുര്‍ബാനയര്‍പ്പിച്ചു.

‘മറ്റുള്ളവരോടുള്ള കാരുണ്യം നിത്യതയുടെ വാതിലുകള്‍ തുറക്കുന്നു. പാവങ്ങളെ സഹായിക്കാന്‍ വേണ്ടി അവരുടെ മുന്നില്‍ കൂനിയുന്നതു വഴി സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി ഒരു മുറി ലഭ്യമാകുന്നു’ പാപ്പാ പറഞ്ഞു. വി. പൗലോസ് പറയുന്നത് സ്‌നേഹം അവസാനിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കില്‍ അതാണ് സ്വര്‍ഗത്തെയും ഭൂമിയെയും കൂട്ടിയിണക്കുന്ന പാലം, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles