സുവിശേഷം ഒരോ നാട്ടുകാര്‍ക്കും അമ്മയുടെ താരാട്ടു പോലെ ഹൃദ്യമാക്കണം: മാര്‍പാപ്പാ

ബാങ്കോക്ക്: സുവിശേഷത്തിന് തായ് മുഖവും തായ് ശരീരവും നല്‍കി സാംസ്‌കാരികാനുരൂപണം നടത്താന്‍ ഫ്രാന്‍സിസ് പാപ്പാ തായ്‌ലണ്ടിലെ പുരോഹിതരെയും സന്ന്യസ്തരെയും ആഹ്വാനം ചെയ്തു. ഒരു വിദേശീയ മതമായി ക്രിസ്തുമതത്തെ സ്വദേശത്ത് അവതരിപ്പിക്കരുതെന്നും പാപ്പാ ആഹ്വാനം ചെയ്തു.

‘സുവിശേഷത്തിന്റെ സാംസ്‌കാരികാനുരൂപണം നടത്തുന്നതു തുടരാന്‍ നാം ഭയക്കേണ്ടതില്ല. വചനം പകര്‍ന്നു കൊടുക്കാന്‍ വ്യത്യസ്തങ്ങളായ വഴികള്‍ നാം അന്വേഷിക്കണം. ദൈവത്തെ അറിയുവാനുള്ള ആഗ്രഹം ഉണര്‍ത്തുകയാണ് പ്രധാനം’ പാപ്പാ വിശദീകരിച്ചു.

തായ്‌ലണ്ടിലെ ജനങ്ങളില്‍ പലരും ഇപ്പോഴും ക്രിസ്തുമതത്തെ ഒരു വിദേശീയമതമായാണ് കാണുന്ന അവസ്ഥ തന്നില്‍ ദുഖം ഉളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

‘വിശ്വാസം നാട്ടുഭാഷയില്‍ പകര്‍ന്നു കൊടുക്കണം. ഒരമ്മ കുഞ്ഞിന് താരാട്ടു പാടി കൊടുക്കുന്നതു പോലെ ഹൃദ്യമാകണം അത്. അതേ സ്‌നേഹത്തോടെ വേണം നാം സുവിശേഷം പകര്‍ന്നു കൊടുക്കേണ്ടത്. തായ് മുഖവും ശരീരവും പകര്‍ന്ന് നമുക്ക് സുവിശേഷം പകര്‍ന്നു കൊടുക്കാം’ പാപ്പാ പറഞ്ഞു.

‘സാംസ്‌കാരികാനുരൂപണം എന്നു പറഞ്ഞാല്‍ കേവലം പരിഭാഷ ചെയ്യല്‍ മാത്രമല്ല. ആകര്‍ഷകമായ വൈദേശിക ഉടയാടകള്‍ എടുത്തു മാറ്റി അത് തദേശീയ സംഗീതത്താല്‍ അന്നാട്ടുകാര്‍ക്ക് ഹൃദ്യമാക്കണം. അവിടെയുള്ള നമ്മുടെ സഹോദരങ്ങളുടെ ഹൃദയത്തിലേക്ക് അത് പകര്‍ന്നുകൊടുക്കണം’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles