കുമ്പസാരത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ എന്തു പറയുന്നു?

വത്തിക്കാന്‍ സിറ്റി: അത്ഭുതകരമായ മാനസാന്തരങ്ങള്‍ സംഭവിക്കുന്ന ദൈവികമായ വേദിയാണ് കുമ്പസാരം എന്ന കൂദാശ എന്ന് ഫ്രാന്‍സിസ് പാപ്പാ. വിശുദ്ധീകരണത്തിന്റെ വഴിയാണ് കുമ്പസാരം, പാപ്പാ കൂട്ടിച്ചേര്‍ത്തു.

‘ഓരോ കുമ്പസാരവും പൂര്‍ണമായ വിശുദ്ധീകരണത്തിലേക്കുള്ള ഉറപ്പായ ചവിട്ടുപടിയാണ്. സ്‌നേഹത്തിന്റെയും സത്യത്തിന്റെയും സമാധാനത്തിന്റെയും ദൈവരാജ്യം വളര്‍ക്കുന്ന കരുണാര്‍ദ്രമായൊരു ആശ്ലേഷമാണത്’ മാര്‍പാപ്പാ പറഞ്ഞു.

കുമ്പസാരം കുമ്പസാരിക്കുന്നയാള്‍ക്ക് മാത്രമല്ല കുമ്പസാരിപ്പിക്കുന്നയാള്‍ക്കും ആത്മശുദ്ധീകരണത്തിന് കാരണമാകും. അത്ഭുതകരമായ മാനസാന്തരങ്ങള്‍ നേരില്‍ കാണാന്‍ അപൂര്‍വാവസരമാണ് ഓരോ കുമ്പസാരക്കാരനും ലഭിക്കുന്നതെന്ന് മാര്‍പാപ്പാ പറഞ്ഞു.

മാലാഖമാര്‍ മാത്രം സാക്ഷികളായി നില്‍ക്കേ കുമ്പസാരക്കൂട്ടിനുള്ളലില്‍ രഹസ്യമായി അത്ഭുതങ്ങള്‍ സംഭവിക്കുന്നു. താനിത് വെറുതേ പറയുന്നതല്ലെന്നും വളരെ ഗൗരവമായി പറയുന്നതാണെന്നും മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു.

കുമ്പസാരക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ആവശ്യതയെ കുറിച്ചും പാപ്പാ ഊന്നിപ്പറഞ്ഞു. കമ്പസാരക്കൂട് രക്ഷയുമായുള്ള കൂടിക്കാഴ്ചാ സ്ഥലമാണ്. ദൈവത്തിന്റെ ആശ്ലേഷം അവിടെ അനുഭവിക്കാനാവും, പാപ്പാ വിശദീകരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles