പാദ്രേ പിയോയുടെ പോക്കറ്റിലെ പ്രേമലേഖനം!

ഫ്രാന്‍സിസ്‌ക്കോയുടെ (വിശുദ്ധ പാദ്രേ പിയോയുടെ ആദ്യകാല നാമം) വിദ്യാഭ്യാസകാലത്ത് രസകരമായ പല സംഭവങ്ങളുമുണ്ടായി. ഫ്രാന്‍സിസ്‌കോ സ്‌കൂളിലെ പുതുമുഖമായിരുന്ന സന്ദര്‍ഭം. പുതിയ സഹപാഠിക്കെതിരെ കൂട്ടുകാര്‍ ഒരു വികൃതി ആസൂത്രണം ചെയ്തു. ആ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് ഫ്രാന്‍സിസ്‌ക്കോയുടെ പേരില്‍ പ്രേമലേഖനം എഴുതിച്ചു. കൂട്ടുകാര്‍ ആ കത്ത് രഹസ്യമായി അവന്റെ പോക്കറ്റില്‍ തിരുകി. അധ്യാപകന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി അവര്‍ കലപില കൂട്ടാന്‍ തുടങ്ങി .

‘എന്താണ് അവിടെ ഒരു ബഹളം ?’ അധ്യാപകന്‍ ചോദിച്ചു . ഫ്രാന്‍സിസ്‌ക്കോയുടെ നേരെ കുട്ടികള്‍ കൈചൂണ്ടി.
‘അവന്‍ എന്തു ചെയ്തു?’ അധ്യാപകന്‍ ചോദിച്ചു.
‘ ഫ്രാന്‍സിസ്‌ക്കോയ്ക്ക് പ്രേമം മൂത്തിരിക്കുന്നു’. കുട്ടികള്‍ വിളിച്ചുപറഞ്ഞു.
‘ ഞാന്‍ കേട്ടത് സത്യമാണോ ? ‘ അധ്യാപകന്‍ ഫ്രാന്‍സിസ്‌കോയോടു ചോദിച്ചു .
‘ അല്ല , ഇത് പച്ചക്കള്ളമാണ് സാര്‍ ‘ അവന്‍ ധൈര്യമായി പറഞ്ഞു.
അപ്പോള്‍ അവന്റെ പോക്കറ്റില്‍ കിടക്കുന്ന കത്തിന്റെ കാര്യം കൂട്ടുകാര്‍ സൂചിപ്പിച്ചു.
തന്റെ പോക്കറ്റില്‍ അത്തരമൊരു കത്തില്ലെന്ന് അവന്‍ വാദിച്ചു.
‘ നീ പറഞ്ഞത് കള്ളമാണെങ്കില്‍ തക്കശിക്ഷ നീ അനുഭവിക്കേണ്ടിവരും’. ഇത്രയും പറഞ്ഞിട്ട് അധ്യാപകന്‍ അവന്റെ പോക്കറ്റു പരി ശോധിച്ചു . കത്ത് പുറത്തെടുത്തു.

ഫ്രാന്‍സിസ്‌ക്കോ ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിന്നു . അധ്യാപകന് കോപം ഇരട്ടിച്ചു . അവന്റെ സത്യസന്ധതയെ അദ്ദേഹം ചോദ്യം ചെയ്തു. ‘കള്ളം പറയുന്ന നീ എങ്ങനെ സന്ന്യാസവൈദികനാകും? ‘ അദ്ദേഹം ചൂരലുമായി അവനെ സമീപിച്ചു.
അവന്‍ ഡസ്‌കിന്റെ അടിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു കുപിതനായ അധ്യാപകന്‍ അവനെ പൊതിരെ തല്ലി.
അടുത്ത ദിവസം ആ പെണ്‍കുട്ടി അധ്യാപകന്റെ അടുത്തെത്തി കുറ്റമേറ്റുപറഞ്ഞു. അദ്ദേഹം അവളെ കാിനമായി ശിക്ഷിച്ചു.
ഈ സംഭവത്തെക്കുറിച്ച് പിന്നീട് പലപ്പോഴും പാദ്രേ പിയോ രസകരമായി സംസാരിച്ചിട്ടുണ്ട് .
‘ വാസ്തവം മനസ്സിലാക്കിയ അധ്യാപകന്‍ , എന്നെ ശിക്ഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ചു. പക്ഷേ എന്റെ ശരീരത്തില്‍ പതിഞ്ഞുകിടന്ന കരുവാളിച്ച പാടുകള്‍ നീക്കാന്‍ ആ സങ്കടത്തിന് സാധിക്കയില്ലല്ലോ’.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles