സാത്താന്‍ സഭയുടെ സ്ഥാപകന്‍ ഇന്ന് യേശുവിന്റെ അനുയായി

ടെക്‌സാസിലെ ഗ്രേറ്റര്‍ ചര്‍ച്ച് ഓഫ് ലൂസിഫര്‍ എന്ന സാത്താന്‍ സഭയുടെ സ്ഥാപകനാണ് മക്-കെല്‍വി. എന്നാല്‍ ഇന്ന് സാത്താന്റെ സാമ്രാജ്യം ദൈവരാജ്യത്തിന് മേല്‍ പ്രബലപ്പെടുകയില്ല എന്നതിന് ഉത്തമസാക്ഷ്യമായി മാറുകയാണ് ഇദ്ദേഹത്തിന്റെ ജീവിതം. 2017 ഫെബ്രുവരി മാസത്തിലാണ് ക്രിസ്തുവിനായി തന്റെ ജീവിതം സമര്‍പ്പിച്ച് മക്-കെല്‍വി ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്. ഒരു കാലത്ത് താന്‍ ആരംഭിച്ച സാത്താന്‍ സഭയിലേക്ക് അനേകരെ സ്വീകരിച്ച മക്-കെല്‍വി ഇന്ന് അനേകായിരങ്ങള്‍ക്ക് ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് ജീവിതം ധന്യമാക്കുകയാണ്.

2015 ഒക്ടോബര്‍ 30 നായിരുന്നു ലൂസിഫേറിയന്‍ സഭ എന്ന കൂട്ടായ്മയ്ക്ക് മക്-കെല്‍വി രൂപം കൊടുത്തത്. തിന്മയുടെ ശക്തിയായിരുന്ന ലൂസിഫറിനെ ആരാധിച്ചിരുന്നവരെ ഒരുമിപ്പിച്ചുകൊണ്ടാണ് ലൂസിഫേറിയന്‍ സഭ രൂപമെടുത്തത്. പെട്ടെന്നുണ്ടായ സഹോദരിയുടെ മരണവും പണത്തോടും അധികാരത്തോടുമുള്ള ആഭിമുഖ്യവുമാണ് മക്-കെല്‍വിയെ സാത്താന്‍ ആരാധനയിലേക്ക് നയിച്ചത്. വളരെ വേഗത്തിലായിരുന്നു വീടിന്റെ കാര്‍പോര്‍ച്ചില്‍ തുടങ്ങിയ സാത്താനിക സഭയുടെ വളര്‍ച്ച.

തിന്മയുടെ ശക്തിയിലേക്ക് അതിവേഗം സ്വാധീനിക്കപ്പെട്ട മക്-കെല്‍വി അനേകരെ സാത്താന്‍ സഭയിലേക്ക് ക്ഷണിച്ചു. ‘നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ദൈവം’ എന്ന സാത്താന്‍ ആരാധകരുടെ വാക്കുകളായിരുന്നു അക്കാലത്ത് തന്നെ സ്വാധീനിച്ചിരുന്നതെന്ന് മക്-കെല്‍വി പറയുന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ താന്‍ ചെയ്യുന്നത് വലിയ തെറ്റാണെന്നുള്ള ചിന്ത അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഒരു ക്രൈസ്തവദേവാലയത്തില്‍ പോകാന്‍ അദ്ദേഹത്തിന്റെ ഹൃദയം അതിയായി ആഗ്രഹിച്ചുതുടങ്ങി. ഹൃദയത്തില്‍ ഉടലെടുത്ത ആഗ്രഹത്തെ അദ്ദേഹം വേണ്ടെന്നുവെച്ചില്ല. താമസിയാതെ തന്നെ മക്-കെല്‍വി സ്പ്രിംഗ് ഫസ്റ്റ് ദേവാലയത്തിലെത്തി. തുടര്‍ന്ന് നിരവധി വചനപ്രഘോഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം ക്രിസ്തുവിനു മുമ്പില്‍ തന്റെ ജീവിതം സമര്‍പ്പിച്ചു.

ക്രിസ്തുവിനെ അറിഞ്ഞതിന് ശേഷം താന്‍ അനുഭവിക്കുന്ന സന്തോഷവും ശക്തിയും വിവരിക്കാനാവാത്തതാണെന്നു മക്-കെല്‍വി തുറന്നു പറയുന്നു. ടെക്‌സാസിലെ വിവിധ ദേവാലയങ്ങളില്‍ പോയി ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചും പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും പ്രഘോഷിക്കുകയാണ് മക്-കെല്‍വി. ദൈവത്തില്‍ നിന്നും എത്രമാത്രം അകലെയാണെങ്കിലും ദൈവത്തിന്റെ അചഞ്ചലസ്‌നേഹം തിരിച്ചറിഞ്ഞ് ക്രിസ്തുവിലേക്ക് തിരികെ എത്തുവാന്‍ തന്റെ ജീവിതസാക്ഷ്യം അനേകര്‍ക്കു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles