നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി അറിയണം ഈ അത്ഭുതസാക്ഷ്യംനന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം.

ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി. അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു. ” മമ്മി ഒന്നു കേട്ടേ, എത്ര സുന്ദരമായ പ്രാർത്ഥനയാണിത്. “” ഇതു നീ മേലാൽ ചൊല്ലിപ്പോകരുത് ,” അമ്മ ശകാരിച്ചു. ” വിഗ്രഹങ്ങളെ ആരാധിക്കുന്ന കത്തോലിക്കരുടെ അന്ധവിശ്വാസം വളർത്തുന്ന പ്രാർത്ഥനയാണിത്. മറിയം നമ്മെ പ്പോലുള്ള ഒരു സ്ത്രീ മാത്രമാണ്. നീ ആ ബൈബിൾ എടുത്തു വായിക്കു, നമുക്കാവശ്യമായതെല്ലാം അതിലുണ്ട്.”

അന്നു മുതൽ നന്മ നിറഞ്ഞ എന്ന പ്രാർത്ഥന ചൊല്ലുന്നത് അവൻ നിർത്തി, ബൈബിൾ വായിക്കുന്നതു മാത്രമായി അവൻ്റെ ഏക ഭക്ത കൃത്യം.ഒരിക്കൽ സുവിശേഷം വായിക്കുന്നതിനിടയിൽ, മാലാഖ കന്യകയായ മറിയത്തെ അഭിസംബോധന ചെയ്യുന്നതു അവൻ വായിക്കാനിടയായി. വളരെ ഉത്സാഹത്തോടും സന്തോഷത്തോടും കൂടി അവൻ അമ്മയുടെ അടുക്കലേക്കു ഓടി. “മമ്മി “നന്മ നിറഞ്ഞ മറിയമേ ” ഞാൻ ബൈബളിൽ കണ്ടെത്തി” ഒറ്റ ശ്വാസത്തിൽ അവൻ അമ്മയോടു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!(ലൂക്കാ 1 : 28 ) നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം.(ലൂക്കാ 1 : 42). ഇതു ബൈബളിൽ ഉള്ളപ്പോൾ എങ്ങനെയാ മമ്മി നന്മ നിറഞ്ഞ മറിയം വിഗ്രഹാരാധകരുടെ പ്രാർത്ഥനയാകുന്നത്.?” അമ്മയ്ക്കു ഉത്തരം നൽകാൻ കഴിഞ്ഞില്ല.

മറ്റൊരവസരത്തിൽ എലിസബത്ത് കന്യകാ മറിയത്തെ അഭിസംബോധന ചെയ്യുന്നതും മറിയത്തിൻ്റെ മനോഹരമായ സ്ത്രോതഗീതത്തിൽ ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും എന്ന മറിയത്തിൻ്റെ സ്വയം വെളിപ്പെടുത്തും അവൻ കണ്ടെത്തി. അമ്മയോടു അനുവാദം ചോദിക്കാതെ തന്നെ ഒരിക്കൽ നിർത്തിയ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന അവൻ വീണ്ടും പുനരാംഭിച്ചു. രക്ഷൻ്റെ അമ്മയായ മറിയത്തെ വിളിച്ചുകൊണ്ടുള്ള പ്രാർത്ഥന ജപിക്കുന്നതിൽ അവൻ അത്യധികം ആനന്ദം കണ്ടെത്തി.

കാലങ്ങൾ കടന്നു പോയി ആറുവയസ്സുകാരൻ പതിനാലെത്തിയ ഒരു കൗമാരക്കാരനായി. ഒരിക്കൽ അവൻ്റെ കുടുംബം കന്യകാ മറിയത്തെക്കുറിച്ചു സംസാരിക്കുന്നതു അവൻ കേട്ടു. മറിയം നമ്മെപ്പോലെ ഒരു സാധാരണ സ്ത്രീ മാത്രമാണു അമ്മ വീണ്ടും പറഞ്ഞപ്പോൾ അവനു സഹിക്കാനായില്ല , അവൻ അവരുടെ സംസാരത്തിൽ ഇടപെട്ടു : “ആദത്തിൻ്റെ മറ്റു മക്കളെപ്പോൽ പാപത്തിൻ്റെ കറയേറ്റവളല്ല മറിയം. മാലാഖ അവളെ കൃപ നിറഞ്ഞവളേ എന്നും സ്ത്രീകളിൽ അനുഗ്രഹീതേ എന്നുമാണ് വിളിച്ചത്.മറിയം യേശുവിൻ്റെ അമ്മയാണു അതു വഴി ദൈവമാതാവുമാണ്. ഇതിനെക്കാളും വലിയ മഹത്വം ഒരു സൃഷ്ടിക്കും അഭിലഷിക്കാനാവില്ല. സകല തലമുറകളും അവളെ ഭാഗ്യവതി എന്നു വിളിക്കും എന്നു സുവിശേഷത്തിൽ പറയുന്നു. പക്ഷേ നിങ്ങൾ അവളെ നിന്ദിക്കാൻ ശ്രമിക്കുന്നു. സുവിശേഷത്തിൻ്റെ ചൈതന്യമല്ല നിങ്ങളുടേത് .”മകൻ്റെ വാക്കുകൾ അമ്മയ്ക്കു വലിയ ദു:ഖം സമ്മാനിച്ചു: ” എൻ്റെ ദൈവമേ, എൻ്റെ മകൻ കത്തോലിക്കാ സഭയിൽ, പോപ്പിൻ്റെ മതത്തിൽ ചേരാൻ പോവുവാണേ!” അവൾ നെടുവീർപ്പെട്ടു.

അധികം വൈകാതെ തന്നെ കത്തോലിക്കാ സഭയുടെ ആധികാരകതയിൽ വിശ്വസിച്ചു അവൻ കത്തോലിക്കാ സഭയിൽ അംഗമായി , വളരെ തീക്ഷ്ണമതിയായ ഒരു വിശ്വാസ സാക്ഷിയായി.കുറേ വർഷങ്ങൾക്കു ശേഷം തൻ്റെ സഹോദരിയുടെ കല്യാണം കഴിഞ്ഞു എന്നു നമ്മുടെ കഥാനായകനു മനസ്സിലായി. അവനു സ്വന്തം സഹോദരിയെ കാണണമെന്നു ചേർത്തു നിർത്തി ഒരാശംസ നേരണമെന്നും ഉണ്ടായിരുന്നു. പക്ഷേ അവൾ അവനെ അവഗണിച്ചുകൊണ്ടു പുച്ഛത്തോടെ പറഞ്ഞു: ” എൻ്റെ മക്കളെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുവെന്നു നിനക്കൊരറിവും ഇല്ല . അവരിൽ ആർക്കെങ്കിലും കത്തോലിക്കനാകാൻ ആഗ്രഹമുണ്ടായാൽ, മാർപാപ്പയുടെ മതം ആശ്ലേഷിക്കുന്നതിനെക്കാൾ അവരുടെ ഹൃദയത്തിൽ കഠാരി കുത്തിയിറക്കി കൊല്ലുന്നതായിരിക്കും എനിക്കു താൽപര്യം.”പൗലോസിൻ്റെ മാനസാന്തരത്തിനു മുമ്പുള്ള കാലഘട്ടത്തേക്കാണ് സ്വന്തം സഹോദരിയുടെ കോപവും നിരാശയും അവനെ കൊണ്ടുപോയത്. ദമാസ്ക്കസിലേക്കു പോയ പൗലോസ് കുതിരപ്പറത്തുനിന്നു നിലം പതിച്ചതുപോലെ കഥാനായകൻ്റെ സഹോദരിയുടെ ജീവിതത്തിലും ഒരു വീഴ്ചയുണ്ടായി. അവളുടെ മക്കളിൽ ഒരാൾക്കു ഗുരുതരമായ രോഗം പിടിപെട്ടു.ഡോക്ടർമാർ തിരിച്ചുവരവിൻ്റെ പ്രതീക്ഷ കൈവിട്ടു. സഹോദരിയുടെ മകൻ്റ രോഗാവസ്ഥയിൽ വിദ്വേഷമോ നീരസമോ മനസ്സിൽ വയ്ക്കാതെ അവൻ സഹോദരിയെ അന്വേഷിച്ചു ആശുപത്രിയിലെത്തി. വാത്സല്യത്തോടെ അവളോടു പറഞ്ഞു: ” പ്രിയ സോദരി , നിൻ്റെ കുഞ്ഞിനു സൗഖ്യം വേണം അതാണ് നിൻ്റെ ഇപ്പോഴത്തെ ആവശ്യം. എങ്കിൽ നിന്നോടു ഞാനൊരു കാര്യം ചോദിച്ചോട്ടെ. നമുക്കൊരുമിച്ചു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലിയാലാ. നിൻ്റെ കുഞ്ഞു സുഖപ്പെടുകയാണങ്കിൽ കത്തോലിക്കാ വിശ്വാസാ പ്രമാണങ്ങൾ പഠിക്കുമെന്നും അതിനുശേഷം കത്തോലിക്കാ വിശ്വാസം ശരിയാണന്ന നിഗമനത്തിൽ നീ എത്തിയാൽ, എന്തു ത്യാഗം സഹിച്ചും കത്തോലിക്കാ സഭയിൽ ചേരാമെന്നു ദൈവത്തോടു വാഗ്ദാനം ചെയ്യുക.”സഹോദരൻ്റെ ഡിമാൻ്റിനോടു ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും മകൻ്റെ രോഗം, കീഴടങ്ങാൻ അവളെ പ്രേരിപ്പിച്ചു. അവൾ സഹോദരനൊപ്പം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയ്ക്കായി ആദ്യമായി ചുണ്ടുകൾ ചലിപ്പിച്ചു. അത്ഭുതം തന്നെ സംഭവിച്ചു.

അടുത്ത ദിവസം സഹോദരിയുടെ മകൻ സുഖപ്പെട്ടു. സഹോദരി വാഗ്ദാനം നിറവേറ്റി, കത്തോലിക്കാ വിശ്വാസ സംഹിതകൾ പഠിക്കാനാരംഭിച്ചു. സത്യം ബോധ്യമായപ്പോൾ കത്തോലിക്കാ സഭയിൽ സകുടുബം ചേർന്നു. അങ്ങനെ അവൾ വിശ്വാസ തീക്ഷ്ണതയിൽ പൗലോസ് ശ്ലീഹായുടെ സഹോദരിയായി. തനിക്കു അപ്പസ്തോലനായ സ്വന്തം സഹോദരനെ സ്നേഹം കൊണ്ട് അവൾ കീഴടക്കാൻ തുടങ്ങി. ഫാ: ഫ്രാൻസീസ് ടക്ക്വെൽ തൻ്റെ ഒരു വചന സന്ദേശത്തിൽ പറഞ്ഞ കഥയാണിത്. ഇനിയാണു യഥാർത്ഥ ട്വിസ്റ്റ് .പ്രിയ സഹോദരി സഹോദരന്മാരെ, കത്തോലിക്കനായ ആ ആൺകുട്ടി, സഹോദരിയെ കത്തോലിക്കാ വിശ്വാസത്തിലേക്കു മാനസാന്തരപ്പെടുത്തിയ ആ ചെറുപ്പക്കാരൻ, തൻ്റെ ജീവിതം മുഴുവൻ ദൈവത്തിനു സമർപ്പിക്കാൻ തീരുമാനിച്ചു. ആ പുരോഹിതനാണ് നിങ്ങളോടു ഇപ്പോൾ സംസാരിക്കുന്നത്. പരിശുദ്ധ അമ്മയോടു ഞാൻ എത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ! പ്രിയ സഹോദരങ്ങളെ പരിശുദ്ധ മറിയത്തെ പൂർണ്ണമായി സ്നേഹിക്കുവിൻ , ആ അമ്മയെ ബഹുമാനിക്കാതെ ആ അമ്മയുടെ ജപമാല പ്രാർത്ഥന ജപിക്കാതെ ഒരു ദിവസവും നിങ്ങളുടെ ജീവിതത്തിൽ കടന്നു പോകരുത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles