വി. കുരിശ് നമുക്ക് നല്‍കുന്ന വലിയ സംരക്ഷണത്തെ കുറിച്ച്

ക്രിസ്താനുകരണം – പുസ്തകം 2 അധ്യായം 12

വിശുദ്ധ കുരിശിന്റെ രാജപാത

പലര്‍ക്കും ഈ വാക്ക് കഠിനമായി തോന്നാം. (യോഹ. 6. 61). സ്വയം ത്യജിക്കുക . നിന്റെ കുരിശ് എടുക്കുക , എന്നെ അനുഗമിക്കുക (മത്താ. 16. 24), പക്ഷേ, അവസാനത്തെ ആ വാക്ക് കേള്‍ക്കുക കൂടുതല്‍ കഠിനമായിരിക്കും. ശപിക്കപ്പെട്ടവര്‍ എന്നില്‍ നിന്നും അകന്ന് നിത്യാഗ്നിയിലേക്ക് പോവുക (മത്താ. 25. 41). ഇപ്പോള്‍ കുരിശിന്റെ വചനം സ്വമനസ്സാ കേുട്ട് അനുഗമിക്കുന്നവര്‍ അപ്പോള്‍ നിത്യശിക്ഷയുടെ വാക്ക് കേട്ട് ഭയപ്പെടുകയില്ല. കര്‍ത്താവ് വിധിക്കാന്‍ വരുമ്പോള്‍ കുരിശിന്റെ ഈ അടയാളം ആകാശത്തുണ്ടായിരിക്കും. അപ്പോള്‍ തങ്ങളുടെ ജീവിതം ക്രൂശിതനോട് അനുരൂപപ്പെടുത്തിയ കുരിശിന്റെ എല്ലാ ദാസന്മാരും വലിയ പ്രത്യാശയോടെ വിധികര്‍ത്താവായ ക്രിസ്തുവിനെ സമീപിക്കും.

കുരിശിലാണ് ശക്തിയും രക്ഷയും ജീവനും

കുരിശെടുക്കാന്‍ നീ എന്തിന് ഭയപ്പെടുന്നു, അത് വഴിയാണ് രാജ്യത്തിലേക്ക് പോകുന്നത്. കുരിശിലാണ് രക്ഷ, കുരിശിലാണ് ജീവന്‍, കുരിശിലാണ് ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണം, കുരിശിലാണ് സ്വര്‍ഗ്ഗീയ മാധുരിയുടെ നിറവ്, കുരിശിലാണ് മനശക്തി, കുരിശിലാണ് അരൂപിയുടെ സന്തോഷം, കുരിശാലാണ് സുകൃതപാരമ്യം, കുരിശിലാണ് പുണ്യപൂര്‍ണത, കുരിശിലല്ലാതെ ആത്മാവിന് രക്ഷയില്ല. നിത്യജീവന്റെ പ്രത്യാശയില്ല. അത് കൊണ്ട് നിന്റെ കുരിശെടുത്ത് യേശുവിനെ അനുഗമിക്കുക. നീ നിത്യ ജീവനിലേയ്ക്ക് പോകും. അവിടന്ന് സ്വന്തം കുരിശ് വഹിച്ചുകൊണ്ട് നിന്റെ മുന്‍പില്‍ പോയി , നിനക്കു വേണ്ടി കുരിശില്‍ മരിച്ചു; നീയും നിന്റെ കുരില്‍ വഹിച്ച് കരുശില്‍ മരിക്കാന്‍ ഇഷ്ടപ്പെടുന്നതിനാണ്. അവനോടൊന്നിച്ച് മരിച്ചാല്‍ അവനോട് കൂടെ ജീവിക്കും . ശിക്ഷയില്‍ പങ്കാളി ആണെങ്കില്‍ മഹത്വത്തിലുമുണ്ടായിരിക്കും.

കൂടുതല്‍ ഉന്നതവും, കൂടുതല്‍ സുരക്ഷിതവുമായ വേറൊരു വഴിയില്ല

എല്ലാം കുരിശിലാണ്, എല്ലാം മരിക്കുന്നതിലാണ് , ജീവനിലേക്കും. സത്യമായ ആന്തരികശാന്തിയിലേക്കും വേറെ വഴിയില്ല. അത് വിശുദ്ധ കുരിശിന്റെ വഴിയാണ്. അനുദിന ആത്മനിഗ്രഹത്തിന്റെ വഴിയാണ്. എവിടെ പോയാലും, ആരെ കണ്ടാലും മുകളില്‍ കൂടുതല്‍ ഉന്നതമായ വഴിയോ, താഴെ കൂടുതല്‍ സുരക്ഷിതമായ വഴിയോ ഇല്ല. അത് വിശുദ്ധ കുരിശിന്റെ വഴി മാത്രമാണ്. നിന്റെ ഇഷ്ടവും കാഴ്ചപ്പാടുമനുസരിച്ച് എല്ലാം ക്രമീരിച്ചാലും മനസ്സായോ അല്ലാതെയോ, എപ്പോഴും എന്തെങ്കിലും സഹിക്കാനുണ്ടാകും, അങ്ങിനെ എപ്പോഴും കുരിശു കണ്ടത്തും , ശാരീരിക വേദനയാകാം, ആത്മാവില്‍ അരൂപിയുടെ അസ്വസ്ഥതയാകാം .

കുരിശില്‍ നിന്ന് ഓടിയകലുക സാധ്യമല്ല

ചിലപ്പോള്‍ ദൈവത്താല്‍ പരിത്യജിക്കപ്പെടും ചിലപ്പോള്‍ അയല്‍ക്കാരനില്‍ നിന്ന് വരുന്ന ക്ലേശമാകാം. പലപ്പോഴും നീ തന്നെ നിനക്ക് ഭാരമാകാം. ഏതെങ്കിലും പ്രതിവിധിയോ, ആശ്വാസമോ വഴി മോചനം നേടാനോ , വേദന കുറയ്ക്കാനോ സാധ്യമല്ല . ദൈവം തിരുമനസ്സാകുന്നത് വരെ സഹിക്കണം . ആശ്വാസമില്ലാതെ ക്ലേശം സഹിക്കാനും , അവിടുത്തേയ്ക്ക് നിന്നെത്തന്നെ പൂര്‍ണ്ണമായി കീഴ്‌പ്പെടുത്താനും അങ്ങനെ ക്ലേശങ്ങളില്‍ നിന്ന് കൂടുതല്‍ എളിമ അഭ്യസിക്കാനും നീ പഠിക്കണമെന് ദൈവം ആഗ്രഹിക്കുന്നു. യേശുവിനെപ്പോലെ സഹിക്കുന്നവര്‍ക്ക് മാത്രമേ ക്രിസ്തുവിന്റെ പീഢാനുഭവം ഹൃദയത്തില്‍ അനുഭവിക്കുവാന്‍ സാധിക്കൂ, കുരിശ് എപ്പോഴുമുണ്ട്, എല്ലായിടത്തും നിന്നെ പ്രതീക്ഷിച്ച് നില്ക്കുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ എവിടെ ഓടിപ്പോയാലും സാധ്യമല്ല. എവിടെ പോയാലും നീ നിന്റെ കൂടെ ഉണ്ട്. നിന്നെത്തന്നെ എപ്പോഴും കണ്ടെത്തും. മുകളിലേക്ക് തിരിയുക, താഴേയ്ക്ക് തിരിയുക, പുറത്തേയ്ക്ക് നോക്കുക, അകത്തേയ്ക്ക് നോക്കുക. എല്ലാറ്റിലും കുരിശ് കണ്ടെ ത്തും. എല്ലായിടത്തും ക്ഷമ വേണം. ആന്തരികശാന്തി വേണമെങ്കില്‍, നിത്യ കിരീടം നേടണമെങ്കില്‍ വേറെ മാര്‍ഗ്ഗമില്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles