ബ്രഹ്മചര്യം സ്വയം നല്‍കാന്‍ പ്രാപ്തരാക്കുന്നു: ഫാ. ഗ്രിഫിന്‍

ഡെന്‍വര്‍: സമീപകാലത്തായി ഉണ്ടായിട്ടുള്ള വൈദികരുടെ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ബന്ധിത ബ്രഹ്മചര്യം നിറുത്തലാക്കണം എന്ന് ഒരു മുറവിളി പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. അതിനൊരു മറുപടിയുമായി വാഷിംഗ്ടര്‍ അതിരൂപതയിലെ വൈദികന്‍.

വൈ സെലബസി? എന്തു കൊണ്ട് ബ്രഹ്മചര്യം? എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഫാ. കാര്‍ട്ടര്‍ ഗ്രിഫിന്‍ ആണ് ബ്രഹ്മചര്യത്തിന്റെ മേന്മകളെ അക്കമിട്ടു നിരത്തുന്നത്.

ബ്രഹ്മചര്യം കത്തോലിക്കാ പൗരോഹിത്യത്തില്‍ സത്താപരമായ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നാണ് ഫാ. ഗ്രിഫിന്റെ അഭിപ്രായം. യേശുവിന്റെ കാലം മുതല്‍ക്കേ അത് അങ്ങനെയാണ്. യേശു ബ്രഹ്മചാരി ആയിരുന്നു. തന്റെ ശിഷ്യന്മാരെ ആദ്യത്തെ പുരോഹിതരായി യേശു അഭിഷേകം ചെയ്തു.

തന്റെ ചില ശിഷ്യന്മാരോട് ബ്രഹ്മചാരികളായിരിക്കാന്‍ യേശു കല്‍പിച്ചു. വിവാഹിതരോട് പൗരോഹിത്യത്തി്‌ന് ശേഷം വൈവാഹിക ബന്ധത്തില്‍ നിന്ന് മാറി നില്‍ക്കാനും അവിടുന്ന് കല്‍പിച്ചു.

‘ബ്രഹ്മചര്യം ഹൃദയത്തിന്റെ തുറവി നല്‍കുന്നു. ഹൃദയത്തെ വിശാലമാക്കുന്നു. അങ്ങനെ ഒരു പുരോഹിതനാകാന്‍ അയാള്‍ പ്രാപ്തനാകുന്നു. സ്വയം മറ്റുള്ളവര്‍ക്കായി നല്‍കാന്‍ അയാള്‍ക്ക് സാധിക്കുന്നു’ ഫാ. ഗ്രിഫിന്‍ പറഞ്ഞു.

‘യേശു സദാ മറ്റുള്ളവര്‍ക്ക് സംലഭ്യനായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമായി സമയം അനുവദിക്കുമ്പോള്‍ പലപ്പോഴും വിവാഹിതന് മറ്റുള്ളവര്‍ക്കായി സമയം പങ്കുവയ്ക്കാന്‍ കഴിയാതെ വരും. പുരോഹിതന്റെത് ആത്മീയ പിതാവിന്റെ ദൗത്യമാണ്’ ഫാ. ഗ്രിഫിന്‍ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles